Macta: ഹേമ കമ്മിറ്റി റിപ്പോർട്ടിനെയും ഡബ്യൂസിസിയെയും അനുകൂലിച്ച് ചിത്രം വരച്ചതിന് മർദ്ദിച്ചു; മാക്ടക്കെതിരെ ഗുരുതര ആരോപണവുമായി മുതിർന്ന സംവിധായകൻ

Director Ambili: താൻ വരച്ചുകൊണ്ടിരുന്ന ചിത്രം വലിച്ചെറിയുകയും ചവിട്ടിമെതിക്കുകയും ചെയ്തു. അഞ്ച് തലമുറ കേട്ടാൽ അറയ്ക്കുന്ന അസഭ്യവർഷമായിരുന്നു തനിക്ക് നേരെയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Macta: ഹേമ കമ്മിറ്റി റിപ്പോർട്ടിനെയും ഡബ്യൂസിസിയെയും അനുകൂലിച്ച് ചിത്രം വരച്ചതിന് മർദ്ദിച്ചു; മാക്ടക്കെതിരെ ഗുരുതര ആരോപണവുമായി മുതിർന്ന സംവിധായകൻ

credits macta

Published: 

13 Sep 2024 | 10:54 PM

കൊച്ചി: മാക്ടക്കെതിരെ പരാതിയുമായി മുതിർന്ന സംവിധായകൻ അമ്പിളി. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ അനുകൂലിച്ച് ചിത്രം വരച്ചതിന് തന്നെ മർദ്ദിച്ചെന്നാണ് പരാതി. സംവിധായകൻ ജി.എസ് വിജയന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം. ഭാഗ്യലക്ഷ്മിയും ശ്രീമൂലനഗരം മോഹനനുമാണ് മർദ്ദനത്തിന് പിന്നിലെന്നാണ് ആരോപണം. ഈ മാസം 7-ാം തീയതിയാണ് കയ്യേറ്റമുണ്ടായത്.

”30 വർഷത്തെ ആഘോഷത്തിന് എന്റെ ലെെവ് പെയിന്റിംഗ് വേണമെന്ന് പറഞ്ഞതിനാലാണ് കാൻവാസും പെയിന്റുമായും ചെല്ലുന്നത്. ഞാൻ വരച്ചുകൊണ്ടിരിക്കുമ്പോൾ ഭാഗ്യ ലക്ഷമിയും ശ്രീമൂലനഗരം മോഹനനും കൂടി വന്നിരുന്നു. പെയിന്റിംഗ് പൂർത്തിയായതിന് ശേഷം ഒരു ലോക്കൽ ചാനൽ വന്ന് ബെെറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബെറ്റ് നൽകുന്നതിനിടയിൽ ജിഎസ് വിജയനും സംഘവും വന്നിട്ട് എന്നെ പിടിച്ചുതള്ളി. അഞ്ച് തലമുറ കേട്ടാൽ അറയ്ക്കുന്ന അസഭ്യവർഷമായിരുന്നു എനിക്ക് നേരെ”. അമ്പിളി മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

മാക്ടയുടെ 30-ാം വാർഷികത്തോടനുബന്ധിച്ച് എറണാകുളം ടൗൺ ഹാളിൽ ഒരു ചിത്രം വരയ്ക്കാൻ സംഘാടകർ ആവശ്യപ്പെട്ടു. വിഷയം നൽകിയിരുന്നില്ല. ഡബ്ലൂസിസി എന്ന തലക്കെട്ടോടെ സമകാലിക വിഷയങ്ങൾ ഉൾപ്പെടുത്തിയായിരുന്നു ചിത്രം വരച്ചത്. മർദ്ദിച്ചതിനൊടൊപ്പം താൻ വരച്ച ചിത്രവും അടിച്ചുതകർത്തു. കലാകരനെന്ന നിലയിൽ തന്റെ സ്വാതന്ത്യമാണ് ഈ ചിത്രം എന്ന് പറഞ്ഞപ്പോൾ അതിവിടെ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനം. അടിയന്തര സാഹചര്യമുണ്ടായതിനാൽ പരാതി നൽകാൻ സാധിച്ചില്ലെന്നും അമ്പിളി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ചൊല്ലിയുള്ള വിവാദങ്ങൾ കയ്യാങ്കളിയിലേക്ക് എത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

അതേസമയം പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്ത് യോഗം ചേർന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം സർക്കാർ കെെമാറിയതിന് ശേഷമുള്ള ആദ്യ യോഗമായിരുന്നു. സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാനായാണ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ് അജിത ബീഗം, മെറിൻ ജോസഫ്, ജി പൂങ്കുഴലി, ഐശ്വര്യ ഡോംഗ്രെ എന്നീ വനിതകളും ഉൾപ്പെടുന്നുണ്ട്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയ ചലച്ചിത്ര മേഖലയിലെ 50 പേരെ അന്വേഷണ സംഘം നേരിട്ട് കാണുമെന്ന് റിപ്പോർട്ടുകളുണ്ട്. മൊഴിയിൽ ഉറച്ചുനിൽക്കുന്നുണ്ടെങ്കിൽ പരാതി രേഖപ്പെടുത്തി മുന്നോട്ട് പോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പുവരുത്തണമെന്ന് സർക്കാരിനോട് വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്യൂസിസി) ആവശ്യപ്പെട്ടിരുന്നു. ഇതുകൂടി പരിഗണിച്ചാകും അന്വേഷണ സംഘത്തിന്റെ നീക്കം.

Follow Us
Related Stories
K Pop: ഓസ്കാറിൽ മുത്തമിട്ട് ഗോൾഡൻ, ബിടിഎസ്-ലൂടെ പടർന്ന് പിടിച്ച കെ പോപ്പ് തരംഗം
Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു; ഗ്ലാമി ഗംഗ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍