Marco Movie: മാർക്കോ പോലുള്ള സിനിമകൾ ഇനി നിർമ്മിക്കില്ല; ചോരക്കളി നിർത്തുന്നുവെന്ന് നിർമ്മാതാവ് ഷരീഫ് മുഹമ്മദ്

Shareef Muhammed Says He Will Not Promote Violence: താൻ നിർമ്മിക്കുന്ന സിനിമകളിൽ ഇനി മുതൽ അക്രമം പ്രോത്സാഹിപ്പിക്കില്ലെന്ന് നിർമ്മാതാവ് ഷരീഫ് മുഹമ്മദ്. വയലസിനെ പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ നിർമ്മിച്ച സിനിമയല്ല മാർക്കോയെന്നും അദ്ദേഹം പ്രതികരിച്ചു.

Marco Movie: മാർക്കോ പോലുള്ള സിനിമകൾ ഇനി നിർമ്മിക്കില്ല; ചോരക്കളി നിർത്തുന്നുവെന്ന് നിർമ്മാതാവ് ഷരീഫ് മുഹമ്മദ്

ഷരീഫ് മുഹമ്മദ്

Updated On: 

05 Mar 2025 | 11:39 AM

മാർക്കോ പോലുള്ള സിനിമകൾ ഇനി നിർമ്മിക്കില്ലെന്ന് നിർമ്മാതാവ് ഷരീഫ് മുഹമ്മദ്. വയലസിനെ പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ നിർമ്മിച്ച സിനിമയല്ല മാർക്കോ. അത്തരം അക്രമം നിറഞ്ഞ സിനിമകൾ ഇനി നിർമ്മിക്കില്ലെന്നും ഷരീഫ് മുഹമ്മദ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഷരീഫ് മുഹമ്മദിൻ്റെ പ്രതികരണം. അക്രമം അധികമായതിനാൽ ചിത്രത്തിന്റെ ടെലിവിഷൻ പ്രദർശനാനുമതി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) നിഷേധിച്ചിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് നിർമ്മാതാവിൻ്റെ പ്രതികരണം.

പ്രേക്ഷകർ സിനിമയെ സിനിമയായി കാണുമെന്ന് കരുതിയെന്ന് ഷരീഫ് മുഹമ്മദ് പറഞ്ഞു. മാർക്കോയിലെ അതിക്രൂരമായ അക്രമരംഗങ്ങൾ കഥയുടെ പൂർണതയ്ക്ക് വേണ്ടി മാത്രം ഉണ്ടാക്കിയതാണ്. അതൊരു സിനിമാറ്റിക് അനുഭവമായി കാണണം. 18+ സർട്ടിഫിക്കറ്റുള്ള സിനിമയാണ് മാർക്കോ. മാർക്കോ കാണാൻ കുട്ടികൾ ഒരു കാരണവശാലും തീയറ്ററിൽ കയറാൻ പാടില്ലായിരുന്നു. അക്രമം പ്രോത്സാഹിപ്പിക്കാനോ സമൂഹത്തിൽ അക്രമവാസന സൃഷ്ടിക്കണമെന്നോ ആഗ്രഹിച്ചുകൊണ്ട് ഒരാളും സിനിമയെടുക്കില്ല. എന്നാൽ, ഇപ്പോൾ സമൂഹത്തിൽ നടക്കുന്ന പല സംഭവങ്ങളും ഭയപ്പെടുത്തുന്നതാണ്. സിനിമയിൽ അക്രമം ഉണ്ടെന്ന് കൃത്യമായി പറഞ്ഞാണ് മാർക്കറ്റിങ് നടത്തിയത്. ചട്ടങ്ങളും നിയമങ്ങളൊക്കെ പാലിച്ചുകൊണ്ടാണ് സിനിമ പുറത്തിറക്കിയത്. 18 വയസിൽ താഴെയുള്ളവർ ഈ സിനിമ കാണരുതെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.

Also Read: Marco: ‘മാർക്കോ’ ടെലിവിഷനിൽ പ്രദർശിപ്പിക്കില്ല; അനുമതി നിഷേധിച്ച് സിബിഎഫ്‍സി

മാർക്കോയിലെ അതിക്രൂര ദൃശ്യങ്ങൾ കഥയുടെ പൂർണതക്ക് വേണ്ടി മാത്രം ഉണ്ടാക്കിയതായിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന തൻ്റെ കാട്ടാളൻ എന്ന സിനിമയിലും കുറച്ചു അക്രമ സീനുകളുണ്ട്. സിനിമയെ സിനിമയായി കാണാനും ജീവിതത്തിലെ യാഥാർഥ്യം എന്തെന്ന് മനസ്സിലാക്കാനുമുള്ള ബാധ്യത നമുക്കുണ്ട്. നമ്മുടെ കാഴ്ചപ്പാടാണ് മാറേണ്ടത്. സിനിമയല്ല. ഇതാണ് താൻ വിശ്വസിക്കുന്നത്. ആദ്യമായി അക്രമം കാണിക്കുന്ന സിനിമ മാർക്കോയല്ല. എന്നാൽ സമൂഹത്തെ അക്രമം സ്വാധീനിക്കുന്നുണ്ടെങ്കിൽ, ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയിൽ ഇനി അത്തരം കാര്യങ്ങൾ തൻ്റെ സിനിമയിൽ പ്രമോട്ട് ചെയ്യില്ലെന്നും ഷരീഫ് മുഹമ്മദ്‌ പറഞ്ഞു.

യു അല്ലെങ്കിൽ യു/എ എന്ന കാറ്റഗറിയിലേക്ക് മാറ്റാൻ കഴിയുന്നതിനുമപ്പുറം അക്രമ സീനുകൾ സിനിമയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മാർക്കോ സിനിമ ടെലിവിഷനിൽ പ്രദർശിപ്പിക്കാനുള്ള അനുമതി സിബിഎഫ്‍സി നിഷേധിച്ചത്. വയലൻസ് നിറഞ്ഞ കൂടുതൽ സീനുകൾ വെട്ടിമാറ്റിയതിന് ശേഷം നിർമ്മാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാമെന്നും സിബിഎഫ്‍സി അറിയിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സിനിമകളിൽ വലിയ വിജയങ്ങളിലൊന്നായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനിയാണ് സിനിമ സംവിധാനം ചെയ്തത്.

 

Follow Us
Related Stories
Kamal Haasan: കേരളത്തോട് ആത്മബന്ധം, സഖാവ് വിജയൻ വിജയിക്കട്ടെ! മുഖ്യമന്ത്രിക്ക് വിജയാശംസകൾ നേർന്ന് കമലഹാസൻ
K Pop: ഓസ്കാറിൽ മുത്തമിട്ട് ​ഗോൾഡൻ, ബിടിഎസ്-ലൂടെ പടർന്ന് പിടിച്ച കെ പോപ്പ് തരം​ഗം
Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
ചക്കക്കുരു മാങ്ങാകറി കഴിച്ചിട്ടുണ്ടോ? എളുപ്പത്തിൽ തയ്യാറാക്കാം
കുളിക്കുന്നതിന് എത്ര നേരം മുമ്പ് മുടിയില്‍ എണ്ണ തേയ്ക്കണം?
രാവിലെ ഈ മൂന്ന് തെറ്റുകൾ ചെയ്യരുത്
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
റോബിൻ ബസ് അപകടത്തിൽപ്പെട്ടു
പൊന്നാട അണിയിച്ച് മുഖ്യമന്ത്രി, വീട്ടിൽ ചെന്നു കണ്ട് സഞ്ജു
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍