N Lingusamy: ‘തമന്ന സിനിമയോട് സഹകരിച്ചു, നയന്‍താര ആയിരുന്നെങ്കിൽ എല്ലാ സീനിലും കാരവന്‍ കൊണ്ടുപോകേണ്ടി വന്നേനെ’: ലിംഗുസാമി

N Lingusamy Reveals About Paiyaa Movie: കാര്‍ത്തിയെ നായകനാക്കി ലിംഗുസാമി സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് 'പയ്യാ'. ഇപ്പോഴിതാ ചിത്രത്തിൽ ആദ്യം നായികയായി പരിഗണിച്ചിരുന്നത് നയൻതാരയെ ആയിരുന്നുവെന്ന് പറയുകയാണ് എൻ ലിംഗുസാമി.

N Lingusamy: തമന്ന സിനിമയോട് സഹകരിച്ചു, നയന്‍താര ആയിരുന്നെങ്കിൽ എല്ലാ സീനിലും കാരവന്‍ കൊണ്ടുപോകേണ്ടി വന്നേനെ: ലിംഗുസാമി

എൻ ലിംഗുസാമി

Updated On: 

13 Mar 2025 | 03:10 PM

തമിഴിലെ പ്രമുഖ സംവിധായകന്മാരിൽ ഒരാളാണ് എൻ ലിംഗുസാമി. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ‘ആനന്ദം’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ലിംഗുസാമി സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് റണ്‍, സണ്ടക്കോഴി, പയ്യാ, ഭീമാ തുടങ്ങി ഒരുപിടി മികച്ച സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ചു. സംവിധാനത്തിന് പുറമെ നിര്‍മാണത്തിലും തന്റെ സാന്നിധ്യമറിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

കാര്‍ത്തിയെ നായകനാക്കി ലിംഗുസാമി സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ‘പയ്യാ’. ഒരു റോഡ് മൂവിയായി ഒരുക്കിയ ചിത്രം പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. ഈ ചിത്രമാണ് കാർത്തിയുടെ സിനിമ ജീവിതത്തിലെ വലിയൊരു നാഴികക്കല്ലായി മാറിയത് എന്ന് വേണമെങ്കിൽ പറയാം. തമന്നയാണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തിയത്. ചിത്രത്തിലെ ‘അടടാ മഴഡാ…” എന്ന ഗാനം അന്ന് വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

ഇപ്പോഴിതാ ചിത്രത്തിൽ ആദ്യം നായികയായി പരിഗണിച്ചിരുന്നത് നയൻതാരയെ ആയിരുന്നുവെന്ന് പറയുകയാണ് എൻ ലിംഗുസാമി. ഇതൊരു റോഡ് മൂവി ആയതിനാൽ ഒരുപാട് ലൊക്കേഷനുകളിലൂടെ സഞ്ചരിക്കേണ്ടി വന്നു. എല്ലായിടത്തും കാരവന്‍ കൊണ്ടുപോവുക എന്നത് സാധ്യമായ ഒരു കാര്യമല്ല. അതിനാൽ അവസാന നിമിഷം ചില കാര്യങ്ങൾ പരിഗണിച്ച് നയന്‍താരക്ക് പകരം തമന്നയെ ചിത്രത്തിലേക്ക് കൊണ്ടുവരികയായിരുന്നു എന്നും ലിംഗുസാമി പറയുന്നു. ആനന്ദ വികടന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാരവൻ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്നിട്ടും തമന്ന സിനിമയോട് സഹകരിച്ചുവെന്നും ഒരുദിവസം മൂന്നും നാലും കോസ്റ്റ്യൂം മാറ്റേണ്ട അവസ്ഥയില്‍ പോലും തമന്ന  കൃത്യ സമയത്ത് ടേക്കിന് എത്തിയിരുന്നുവെന്നും ലിംഗുസാമി പറയുന്നു. അന്ന് തമന്നയോട് തനിക്ക് വലിയ ബഹുമാനം തോന്നിയെന്നും കപൂറിനെപ്പോലെ വലിയൊരു സ്റ്റാറാകുമെന്ന് തമന്നയോട് താന്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: ‘ഗര്‍ഭണിയായ ഭാര്യയുമായി മാര്‍ക്കോ കാണാന്‍ പോയി, പിന്നാലെ അസ്വസ്ഥതയുണ്ടായി; തീരുംമുമ്പേ ഇറങ്ങി’; തെലുങ്ക് നടൻ

“പയ്യ ഒരു റൊമാന്റിക് സിനിമ എന്നതിനേക്കാളും ഒരു റോഡ് മൂവിയാണ്. ചിത്രത്തിന്റെ വലിയൊരു ഭാഗം ട്രാവല്‍ പോര്‍ഷനാണ്. ആ ചിത്രത്തിൽ ആദ്യം പരിഗണിച്ചത് നയന്‍താരയെയായിരുന്നു. പക്ഷേ, അവസാന നിമിഷം നടന്ന ചില കാരണങ്ങൾ കൊണ്ട് തമന്നയെ ഫിക്സ് ചെയ്തു. ഇതൊരു റോഡ് മൂവിയായത് കൊണ്ട് തന്നെ എല്ലാ സ്ഥലത്തേക്കും കാരവൻ കൊണ്ടുപോവുക എന്നത് സാധ്യമായ കാര്യമല്ല. എല്ലാവിടെയും കോസ്റ്റ്യൂം ചേഞ്ച് ചെയ്യാനുള്ള സൗകര്യങ്ങൾ ഉണ്ടാകണമെന്നില്ല.

ഞാൻ വെറുതെ പറയുകയല്ല, ഉടനെ സീൻ എടുക്കണം എന്ന് പറഞ്ഞാൽ മൂന്ന് പേര് സാരി പിടിച്ച് ചുറ്റും നിന്നാൽ തന്നെ മതി, തമന്ന പെട്ടെന്ന് കോസ്റ്റ്യൂം ചേഞ്ച് ചെയ്ത് റെഡി സാർ എന്ന് പറഞ്ഞ് വന്ന് നിൽക്കും. അത്രയും ടൈമിംഗ് ആണ്. ആ സമയത്ത് എനിക്ക് തമന്നയോട് ബഹുമാനം തോന്നി. കരീന കപൂറിനെപ്പോലെ വലിയൊരാളാകുമെന്നും നിന്റെ ആത്മാർത്ഥതയ്ക്ക് നീ ഏറെ കാലം സിനിമയിൽ നിലനിൽക്കുമെന്നും അന്ന് ഞാന്‍ തമന്നയോട് പറഞ്ഞു. അതുപോലെ തന്നെ സംഭവിച്ചു.” ലിംഗുസാമി പറയുന്നു.

Follow Us
Related Stories
K Pop: ഓസ്കാറിൽ മുത്തമിട്ട് ​ഗോൾഡൻ, ബിടിഎസ്-ലൂടെ പടർന്ന് പിടിച്ച കെ പോപ്പ് തരം​ഗം
Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍