Priyamani: പ്രാഞ്ചിയേട്ടനിൽ കിട്ടിയത് ശക്തമായ ചവിട്ടായിരുന്നു; മമ്മൂട്ടി സർ കുറേ മാപ്പ് പറഞ്ഞു: വെളിപ്പെടുത്തി പ്രിയാമണി

Priyamani - Pranchiyettan And The Saint: പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിൻ്റ് എന്ന മമ്മൂട്ടിച്ചിത്രത്തിലെ അനുഭവം പങ്കുവച്ച് നടി പ്രിയാമണി. 2010ൽ പുറത്തിറങ്ങിയ സിനിമയിൽ തനിക്ക് കിട്ടിയ ചവിട്ട് ശക്തമായിരുന്നു എന്നാണ് പ്രിയാമണി വെളിപ്പെടുത്തിയത്.

Priyamani: പ്രാഞ്ചിയേട്ടനിൽ കിട്ടിയത് ശക്തമായ ചവിട്ടായിരുന്നു; മമ്മൂട്ടി സർ കുറേ മാപ്പ് പറഞ്ഞു: വെളിപ്പെടുത്തി പ്രിയാമണി

പ്രിയാമണി

Published: 

22 Feb 2025 | 12:40 PM

മമ്മൂട്ടി – പ്രിയാമണി ജോഡി ഒന്നിച്ച സിനിമയായിരുന്നു പ്രാഞ്ചിയേട്ടൻ ആൻഡ് ദ് സെയിൻ്റ്. രഞ്ജിത് സംവിധാനം ചെയ്ത് 2010ൽ പുറത്തിറങ്ങിയ സിനിമ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ്. സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ചിറമ്മൽ ഫ്രാൻസിസ് എന്ന കഥാപാത്രം പ്രിയാമണി അവതരിപ്പിച്ച പത്മശ്രീ എന്ന പിന്നിൽ നിന്ന് ചവിട്ടുന്ന സീനുണ്ട്. ഏറെ ശ്രദ്ധിക്കപ്പെട്ട ഈ സീനിൽ തനിക്ക് കിട്ടിയത് ശക്തമായ ചവിട്ടായിരുന്നു എന്നും അതിന് മമ്മൂട്ടി കുറേ മാപ്പ് ചോദിച്ചു എന്നും പ്രിയാമണി പറഞ്ഞു. ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയാമണിയുടെ വെളിപ്പെടുത്തൽ.

“ഈ സീൻ ചെയ്യേണ്ട സമയത്ത് ഒരു അഞ്ച് തവണയെങ്കിലും അദ്ദേഹം മാപ്പ് പറഞ്ഞു. ‘ഇങ്ങനെ ഒരു സീനുണ്ട്, തനിക്ക് ചെയ്തേ പറ്റൂ’ എന്ന് അദ്ദേഹം പറഞ്ഞു. ഞാൻ പറഞ്ഞു, ‘കുഴപ്പമില്ല സർ, നിങ്ങൾ ചവിട്ടിക്കോ. എനിക്ക് കുഴപ്പമില്ല’ എന്ന് പറഞ്ഞു. ‘ഞാൻ സാവധാനത്തിൽ ടച്ച് ചെയ്യും. പ്രിയ മറിഞ്ഞ് വീഴണം’ എന്ന് അദ്ദേഹം പറഞ്ഞപ്പോൽ അത് വേണ്ടെന്ന് ഞാൻ മറുപടിപറഞ്ഞു. ‘നന്നായിത്തന്നെ ചെയ്തോളൂ’ എന്ന് പറഞ്ഞു. താഴെ മാറ്റൊക്കെ ഇട്ടിട്ടുണ്ടായിരുന്നു. ആ സീൻ രണ്ട് ടേക്കിൽ ഓക്കെയായി. മമ്മൂട്ടി സർ അത് കഴിഞ്ഞിട്ടും ഒരുപാട് മാപ്പ് പറഞ്ഞു. ഇങ്ങനെ ചെയ്യേണ്ടിവന്നതിൽ സോറി എന്ന് പറഞ്ഞു. അതൊരു നല്ല ചവിട്ടായിരുന്നു.”- പ്രിയാമണി വിശദീകരിച്ചു.

Also Read: Sandra Thomas: ആൻ്റോ ജോസഫ് ചതിച്ചിട്ടാണ് ഓം ശാന്തി ഓശാന നഷ്ടമായത്; ആൽവിൻ ആൻ്റണി സിയാദ് കോക്കറിനെ തെറിവിളിച്ചു: വെളിപ്പെടുത്തി സാന്ദ്ര തോമസ്

രഞ്ജിത്ത് തന്നെ തിരക്കഥയും നിർമ്മാണവും സംവിധാനവും നിർവഹിച്ച സിനിമയായിരുന്നു പ്രാഞ്ചിയേട്ടൻ ആൻഡ് ദ് സെയിൻ്റ്. മമ്മൂട്ടിയുടെ പ്ലേഹൗസ് റിലീസാണ് സിനിമ വിതരണം ചെയ്തത്. 2010 സെപ്തംബർ 10ന് തീയറ്ററുകളുലെത്തിയ സിനിമ ബോക്സോഫീസിൽ ഏറെ നേട്ടമുണ്ടാക്കിയിരുന്നു. മമ്മൂട്ടി, പ്രിയാമണി എന്നിവർക്കൊപ്പം ഇന്നസെൻ്റ്, സിദ്ധിഖ്, ടിനി ടോം, ജഗതി ശ്രീകുമാർ, ഗണപതി, ജെസ്സി ഫോക്സ് അലൻ, ഖുശ്ബു, ശശി കലിങ്ക തുടങ്ങിയവരും അഭിനയിച്ചു. വേണുവാണ് ക്യാമറ കൈകാര്യം ചെയ്തത്. വിജയ് ശങ്കർ എഡിറ്റിങ് നിർവഹിച്ചപ്പോൾ ഔസേപ്പച്ചനാണ് ഗാനങ്ങൾ ഒരുക്കിയത്. 200ലധികം ദിവസം കേരളത്തിലെ തീയറ്ററുകളിൽ ഓടിയ സിനിമ ഒമാൻ തീയറ്ററുകളിൽ തുടർച്ചയായി 63 ദിവസം പ്രദർശിപ്പിച്ചു. ആ സമയത്ത്, മലയാള സിനിമയുടെ റെക്കോർഡായിരുന്നു അത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളടക്കമുള്ള അവാർഡുകളും സിനിമയ്ക്ക് ലഭിച്ചു.

 

 

Follow Us
Related Stories
“വഴിവെട്ടി വഴിവെട്ടി വന്നതാ”; വേടൻ ജീവിതം എങ്ങനെ മാറ്റിമറിച്ചു എന്ന് തുറന്നു പറഞ്ഞ് ഗബ്രി
പണി തീർത്ത് മാമ്പറക്കൽ അഹമ്മദാലി മടങ്ങി; ഖലീഫയുടെ വമ്പൻ അപ്ഡേറ്റ് പങ്കുവച്ച് വൈശാഖ്!
Kunchacko Boban : അനിയത്തിപ്രാവിൽ എത്തിയത് ഇങ്ങനെ, അന്ന് കിട്ടിയ പ്രതിഫലമോ… വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ
BTS: ഗ്രാമിയോട് ‘നോ’ പറഞ്ഞ് ബിടിഎസ്! റേസിസത്തിനെതിരെ ശക്തമായ നിലപാട്
Dhyan Sreenivasan: വിജയിയെ പറ്റിയല്ല പറഞ്ഞത്, നിങ്ങൾ തെറ്റിദ്ധരിച്ചതാണ്; വാക്കുകളിൽ വ്യക്തത വരുത്തി ധ്യാനും
Pearle Maaney: വ്യക്തതയ്ക്കും വ്യക്തത പോരാ… നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്, കാട്ടിക്കൂട്ടൽ മതിയാക്കൂ പേളി! താരം എയറിൽ നിന്നും സ്പേസിലോട്ട്
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി