Bihar Assembly Election 2025: ബിഹാര്‍ തെരഞ്ഞെടുപ്പ്; ആദ്യഘട്ടം സംഭവബഹുലം, പോളിങ് 60.13%
Bihar Election First Phase: ബിഹാറില്‍ ഒരു മാറ്റത്തിന്റെ തരംഗമുണ്ടെന്ന് വിഐപി മേധാവിയും ഗ്രാന്‍ഡ് സഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി മുകേഷ് സാഹ്നി പറഞ്ഞു. വോട്ടെടുപ്പ് വലിയ തോതില്‍ നടക്കുന്നതിനാല്‍, സംസ്ഥാനത്ത് മാറ്റം വരുമെന്ന് താന്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകീട്ട് 6 മണിയോടെയാണ് തെരഞ്ഞെടുപ്പ് അവസാനിച്ചത്. രാവിലെ മുതല്‍ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. വൈകീട്ട് 5 മണി വരെ 60.13 ശതമാനം പോളിങ് രേഖപ്പെടുത്തി. ബിഹാര്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനം കൈവരിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍.
ബിഹാറില്‍ ഒരു മാറ്റത്തിന്റെ തരംഗമുണ്ടെന്ന് വിഐപി മേധാവിയും ഗ്രാന്‍ഡ് സഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി മുകേഷ് സാഹ്നി പറഞ്ഞു. വോട്ടെടുപ്പ് വലിയ തോതില്‍ നടക്കുന്നതിനാല്‍, സംസ്ഥാനത്ത് മാറ്റം വരുമെന്ന് താന്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വൈകീട്ട് 5 മണി വരെ 60.13% പോളിംഗ് നടന്നു. ബെഗുസാരായിയില്‍ 67.32%, ഭോജ്പൂരില്‍ 53.24%, ബക്സറില്‍ 55.10%, ദര്‍ഭംഗയില്‍ 58.38%, ഗോപാല്‍ഗഞ്ചില്‍ 64.96%, ഖഗാരിയയില്‍ 60.65%, മദ്‌ഹെപുരയില്‍ 62.76%, 650.74%, 650.74% വോട്ടിംഗ് നടന്നു. മുംഗര്‍, മുസാഫര്‍പൂരില്‍ 64.63%, നളന്ദയില്‍ 57.58%, പട്നയില്‍ 55.02%, സഹര്‍സയില്‍ 62.65%, സമസ്തിപുരില്‍ 66.65%, സരണില്‍ 60.90%, ശൈഖ്പുരയില്‍ 52.36%, വാലിഷ് ജില്ലയില്‍ 57.41%, 57.41% എന്നിങ്ങനെയായിരുന്നു പോളിങ്.




അതേസമയം, ഇന്ത്യ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ വിജയ് കുമാര്‍ സിന്‍ഹ, സമ്രാട്ട് ചൗധരി എന്നിവരാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടിയ പ്രമുഖര്‍.
അതിനിടെ, പോളിങ് പുരോഗമിക്കുന്നതിനിടെ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ ലഖിസരായിയില്‍ വെച്ചായിരുന്നു ആക്രമണം. വാഹനവ്യൂഹം തടഞ്ഞ ജനക്കൂട്ടം ചെരുപ്പുകളും കല്ലുകളും അദ്ദേഹത്തിന് നേരെ എറിഞ്ഞു. പോളിങ് ബൂത്തുകള്‍ സന്ദര്‍ശിക്കുന്ന സമയത്തായിരുന്നു ആക്രമണം.
Also Read: Bihar Assembly Election 2025: ബിഹാർ ആർക്കൊപ്പം?ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്
തന്നെ ആക്രമിച്ചത് ആര്‍ജെഡി ഗുണ്ടകളാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും ശേഷം അവരുടെ നെഞ്ചത്ത് ബുള്‍ഡോസര്‍ കയറ്റുമെന്നും സിന്‍ഹ വിദ്വേഷ പ്രസ്താവന നടത്തി.