Jammu Kashmir Cloud Burst : ജമ്മു കശ്മീരിൽ മേഘ വിസ്ഫോടനം, മണ്ണിടിച്ചിലിൽ മരണം ഏഴ് കടന്നു

സൈന്യം, അർദ്ധസൈനിക വിഭാഗങ്ങൾ എന്നിവർ ദുരന്തത്തിൽ അടിയന്തിര നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി

Jammu Kashmir Cloud Burst : ജമ്മു കശ്മീരിൽ മേഘ വിസ്ഫോടനം, മണ്ണിടിച്ചിലിൽ മരണം ഏഴ് കടന്നു

Jammu Kashmir Cloud Burst

Published: 

17 Aug 2025 | 01:29 PM

ജമ്മു: ജമ്മു കശ്മീരിലെ കത്വയിൽ ഞായറാഴ്ചയുണ്ടായ മേഘസ്ഫോടനത്തിലും മണ്ണിടിച്ചിലിലും ഏഴ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. ജോധ് ഘാട്ടിയിൽ മേഘവിസ്ഫോടനം മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ അഞ്ച് പേരും, ജംഗ്ലോട്ടിൽ മണ്ണിടിച്ചിലിൽ രണ്ട് പേരും മരിച്ചു. രണ്ട് സംഭവങ്ങളും ശനിയാഴ്ചയും ഞായറാഴ്ചയുമായിരുന്നു. ഒരു റെയിൽവേ ട്രാക്കിനും നാഷണൽ ഹൈവേ -44, ഒരു പോലീസ് സ്റ്റേഷൻ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചതായി ജമ്മു കശ്മീർ ഉധംപൂർ എംപിയും കേന്ദ്രമന്ത്രിയും കൂടിയായ ജിതേന്ദ്ര സിംഗ് പറഞ്ഞു. സൈന്യം, അർദ്ധസൈനിക വിഭാഗങ്ങൾ എന്നിവർ ദുരന്തത്തിൽ അടിയന്തിര നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തു.

സംഭവത്തിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും തൻ്റെ ദുഃഖം രേഖപ്പെടുത്തി. മേഘവിസ്ഫോടനവും മണ്ണിടിച്ചിലും ഉണ്ടായ കത്വ ജില്ലയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങൾ നടത്താൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. “ജോധ് ഖാദ്, ജുതാന എന്നിവയുൾപ്പെടെ കത്വയിലെ നിരവധി ഭാഗങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിൽ നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി അദ്ദേഹത്തിൻ്റെ ഓഫീസ് എക്‌സിൽ പോസ്റ്റ് ചെയ്തു.

കുടുംബങ്ങൾക്ക് അദ്ദേഹം അനുശോചനം അറിയിച്ചു, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നൽകുകയും ചെയ്തു. മുഖ്യമന്ത്രി തൻ്റെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. അതേസമയം ഇന്ത്യൻ സൈന്യവും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഭക്ഷണവും പരിചരണവും നൽകുന്നുവെന്നും ” ഇന്ത്യൻ ആർമിയുടെ റൈസിംഗ് സ്റ്റാർ കോർപ്സ് എക്‌സിൽ ട്വീറ്റ് ചെയ്തു.

മേഘവിസ്ഫോടനത്തിന് ശേഷം ജില്ലയിലുടനീളം “കനത്തതോ അതിശക്തമായതോ ആയ മഴയുണ്ടായേക്കാമെന്ന് കതുവ ഭരണകൂടം കാലാവസ്ഥാ മുന്നറിയിപ്പു പുറപ്പെടുവിച്ചിട്ടുണ്ട്, . ജലാശയങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു. പൊതുജനങ്ങൾ നദികൾ, അരുവികൾ, മറ്റ് ജലാശയങ്ങൾ എന്നിവയുടെ സമീപത്ത് പോകുന്നത് ഒഴിവാക്കണമെന്നും കർശന നിർദ്ദേശമുണ്ട്, കൂടാതെ കുന്നിൻ പ്രദേശങ്ങൾ, മണ്ണിടിച്ചിൽ, മറ്റ് അപകടസാധ്യതയുള്ള പ്രദേശങ്ങൾ എന്നിവ ഒഴിവാക്കാനും അറിയിപ്പിലുണ്ട്.

Follow Us
Related Stories
Indigo Liquor Bottle Case : ബാഗേജ്ജിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടി; ഇൻഡിഗോയ്ക്ക് 60,000 രൂപ പിഴ
പരീക്ഷാ ക്രമക്കേട് തടയുന്ന ബിൽ ലോക്സഭയിൽ പാസായി; പ്രതിപക്ഷ ഭേദഗതികൾ വോട്ടിനിട്ട് തള്ളി
Chennai Metro: പൂർത്തിയാകാൻ 6 സ്റ്റേഷനുകൾ കൂടി; പൂനമല്ലി-വടപളനി മെട്രോ ഉടനില്ല!
PM Modi: മന്ത്രാലയങ്ങളിൽ ‘ടീം വർക്ക്’ വേണം, സൈബർ സുരക്ഷ ഉറപ്പാക്കണം; കേന്ദ്ര സെക്രട്ടറിമാരുമായി പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം
‘അമ്മായിയമ്മ ദോശയുണ്ടാക്കാൻ പറഞ്ഞൂ എന്നത് ക്രൂരതയായി കണക്കാക്കാമോ?’; യുവതിയുടെ പരാതിയിൽ കർണാടക ഹൈക്കോടതി
പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിന് കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം; മെറ്റയെ വിളിപ്പിച്ച് ഐടി മന്ത്രാലയം
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
ആഗസ്റ്റ് 1 വരെ ശക്തമായ മഴ, കാരണം
തക്കാളി പെട്ടെന്ന് കേടാവില്ല! ഫ്രഷായി സൂക്ഷിക്കാൻ എളുപ്പവഴികൾ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി