Jammu Kashmir Flood: ജമ്മു കശ്മീരിൽ മിന്നൽ പ്രളയം; മണ്ണിടിച്ചിലിൽ നാല് മരണം, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

Jammu Kashmir Flood And Landslide: സംസ്ഥാനത്തെ മിക്ക നദികളും പുഴകളും അപകടരേഖയ്ക്ക് മുകളിലാണ്. നഗരത്തിലെ നിരവധി താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായെന്നും അധികൃതർ അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് റെഡ് അലർട്ടാണ്. ഫോൺ - ഇന്റർനെറ്റ് ബന്ധം പലയിടത്തും താറുമാറായി.

Jammu Kashmir Flood: ജമ്മു കശ്മീരിൽ മിന്നൽ പ്രളയം; മണ്ണിടിച്ചിലിൽ നാല് മരണം, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

Jammu Kashmir

Published: 

26 Aug 2025 | 05:39 PM

ശ്രീന​ഗർ: ജമ്മു കാശ്മീരിൽ ചൊവ്വാഴ്ച്ചയുണ്ടായ കനത്ത മഴയെ തുടർന്ന് വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിനെ തുടർന്ന് നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. സൈന്യത്തിൻറെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവച്ചു.

ജമ്മുകശ്മീരിൽ കനത്ത മഴയെ തുടർന്ന് വ്യാപക നാശനഷ്ടങ്ങൾ വിവിധ മേഖലകളിലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മിന്നൽ പ്രളയത്തെ തുടർന്ന് നിരവധി കെട്ടിടങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. നിലവിൽ സംസ്ഥാനത്ത് റെഡ് അലർട്ടാണ്. മൂന്ന് ദിവസം തുടർച്ചയായി ശക്തമായ മഴയാണ് ജമ്മുവിൽ റിപ്പോർട്ട് ചെയ്യുന്നത്. ഫോൺ – ഇന്റർനെറ്റ് ബന്ധം പലയിടത്തും താറുമാറായി. ശ്രീനഗർ ദേശീയ പാതയിലൂടെയുള്ള ഗതാഗതവും നിർത്തിവച്ചതായി അധികൃതർ അറിയിച്ചു.

പ്രദേശത്തെ നിലവിലെ സ്ഥിതി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിം​ഗ് അറിയിച്ചു. സ്ഥിതി അതീവ ഗുരുതരമാണെന്ന് ഒമർ അബ്ദുള്ള വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മിക്ക നദികളും പുഴകളും അപകടരേഖയ്ക്ക് മുകളിലാണ്. നഗരത്തിലെ നിരവധി താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായെന്നും അധികൃതർ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ 8:30വരെയുള്ള റിപ്പോർട്ട് പ്രകാരം, കതുവ ജില്ലയിൽ 155.6 മില്ലിമീറ്റർ മഴ റിപ്പോർട്ട് ചെയ്തതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ദോഡയിലെ ഭാദേർവയിൽ 99.8 മില്ലിമീറ്ററും ജമ്മുവിൽ 81.5 മില്ലിമീറ്ററും കത്രയിൽ 68.8 മില്ലിമീറ്ററും മഴയാണ് ലഭിച്ചത്. ജമ്മു, റിയാസി, സാംബ, കത്വ, ഉധംപൂർ, റംബാൻ, ദോഡ, കിഷ്ത്വാർ എന്നിവിടങ്ങളിലെ പലയിടത്തും വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നദീ തീരങ്ങളിൽ നിന്നും ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ജനങ്ങൾ മാറി താമസിക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം.

 

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ