Spit on Food: വിവാഹ ചടങ്ങിന് ഭക്ഷണത്തിൽ ‘ തുപ്പി’ പാചകം, യുവാവ് അറസ്റ്റിൽ; വീഡിയോ വൈറൽ

Spit on Food: വിവാഹചടങ്ങിനിടെ ഭക്ഷണം തുപ്പി പാചകം ചെയ്ത യുവാവ് അറസ്റ്റിൽ. സംഭവത്തിന്റെ വിഡിയോ പുറത്ത് വന്നതോടെ വലിയ രീതിയിൽ ജനരോഷമുണ്ടായി. പ്രതിക്കെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

Spit on Food: വിവാഹ ചടങ്ങിന് ഭക്ഷണത്തിൽ  തുപ്പി പാചകം, യുവാവ് അറസ്റ്റിൽ; വീഡിയോ വൈറൽ

spit on food

Published: 

05 Mar 2025 20:26 PM

വിവാഹ ചടങ്ങിൽ റൊട്ടിയിൽ തുപ്പി പാചകം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. സമൂഹമാധ്യമങ്ങളിൽ വിഡിയോ വൈറലായതിനെ തുടർന്നാണ് പാചകക്കാരൻ ഫർമാനെ പൊലീസ് പിടികൂടിയത്.

ഉത്തർപ്രദേശിലെ ​ഗാസിയാബാദിലാണ് സംഭവം. ഫെബ്രുവരി 23ന് ഭോജ്പൂർ സ്വദേശിയായ വിനോദ് കുമാറിന്റെ മകളുടെ വിവാഹചടങ്ങിനിടെയാണ് ഭക്ഷണം തുപ്പി പാചകം ചെയ്തത്. സംഭവത്തിന്റെ വിഡിയോ പുറത്ത് വന്നതോടെ വലിയ രീതിയിൽ ജനരോഷമുണ്ടായി.

സംഭവത്തിൽ ഗാസിയാബാദിലെ സെയ്ദ്പൂർ സ്വദേശിയായ ഫർമാൻ എന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

ALSO READ: പെൺകുട്ടിക്ക് 3 ലക്ഷം, വെളുത്ത കുഞ്ഞിന് 7 ലക്ഷം; റാക്കറ്റിനെ പൊക്കി പോലീസ്

വിവാഹം കഴിഞ്ഞ് രണ്ടു ദിവസം; നവവധു പ്രസവിച്ചു, പരസ്പരം ആരോപണങ്ങളുമായി വീട്ടുകാർ

ലഖ്‌നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം നവവധു പ്രസവിച്ചു. ഫെബ്രുവരി 24നായിരുന്നു ഇവരുടെ വിവാഹം. പിറ്റേന്ന് വൈകീട്ടോടെ യുവതിക്ക് കടുത്ത വയറു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചതോടെയാണ് ഇവർ ഗർഭിണി ആണെന്ന് ഡോക്ടർമാർ കണ്ടെത്തിയത്. പിന്നാലെ രണ്ടു മണിക്കൂറിനകം യുവതി ഒരു കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഇതോടെ വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തി.

സംഭവത്തിൽ അന്വേഷണം വേണമെന്നും വധുവും വീട്ടുകാരും ചേർന്ന് തന്നെ വഞ്ചിച്ചതാണെന്നുമാണെന്ന് വരൻ പരാതി നൽകി. വിവാഹ ദിവസം വധു ധരിച്ചിരുന്നത് വയറിനുമുകളിൽ വരെയുള്ള ലെഹങ്കയായതിനാൽ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് വരന്റെ സഹോദരി പറഞ്ഞു. തണുപ്പുകാരണമാണ് ലെഹങ്ക ഇങ്ങനെ ധരിച്ചതെന്നാണ് കരുതിയതെന്നും ഒളിച്ചുവെക്കാനാണെന്ന് എങ്ങനെ മനസിലാക്കാൻ കഴിയുമെന്നും സഹോദരി ചോദിക്കുന്നു.

വിവാഹം കഴിഞ്ഞ് അടുത്ത ദിവസം വധു വീട്ടിൽ എത്തിയെങ്കിലും സഹോദരനും ഒന്നും മനസിലാക്കാനായില്ല. അന്നേ ദിവസം ഭർത്താവിനോട് മാറിക്കിടക്കാൻ വധു ആവശ്യപ്പെട്ടിരുന്നു. അതിനാൽ അവർ ഒന്നിച്ചല്ല കിടന്നത്. കുഞ്ഞിന്റെ പിതാവ് ആരാണെന്ന വിവരം യുവതി തുറന്നുപറയണം എന്നും സഹോദരി ആവശ്യപ്പെട്ടു.

അതേസമയം, വിവാഹത്തിന് മുൻപ് വധുവും വരനും ശാരീരികബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി വധുവിന്റെ കുടുംബം ആരോപിച്ചു. കഴിഞ്ഞ മെയ് മാസത്തിൽ വിവാഹം ഉറപ്പിച്ചതിന് ശേഷം ഇരുവരും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു. എന്നാൽ, വരൻ ഇവരുടെ ആരോപണങ്ങളെല്ലാം നിഷേധിച്ച് രം​ഗത്തെത്തി. കഴിഞ്ഞ ഒക്ടോബറിൽ ആണ് വിവാഹക്കാര്യത്തിൽ അന്തിമ തീരുമാനമായതെന്ന് വരൻ പറഞ്ഞു.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും