Operation Sindoor: പാകിസ്ഥാനുള്ളിൽ കടന്നും ആക്രമണം, അവരുടെ 10 യുദ്ധവിമാനങ്ങൾ തകർത്തു, ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി വ്യോമസേനാ മേധാവി

Air Chief Marshal A.P. Singh About Operation Sindoor: ഓപ്പറേഷൻ സിന്ദൂറിനിടെ ദീർഘദൂര സർഫേസ് ടു എയർ മിസൈലുകളുടെ നിർണായക പങ്ക് ലോകം കണ്ടു. പാക്കിസ്ഥാന്റെ തിരിച്ചുള്ള ആക്രമണത്തിൽ ഇന്ത്യയ്ക്ക് ചെറിയ പരിക്കുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ.

Operation Sindoor: പാകിസ്ഥാനുള്ളിൽ കടന്നും ആക്രമണം, അവരുടെ 10 യുദ്ധവിമാനങ്ങൾ തകർത്തു, ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി വ്യോമസേനാ മേധാവി

Indian Air Force Chief Air Chief Marshal Amar Preet Singh

Published: 

03 Oct 2025 | 03:43 PM

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ (Operation Sindoor) കൃത്യത കൊണ്ടും പ്രഹരശേഷി കൊണ്ടും ചരിത്രത്തിന്റെ ഭാഗമായ ആക്രമണമായിരുന്നുവെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി.സിങ് വ്യക്തമാക്കി. സാധാരണക്കാരെ കൊലപ്പെടുത്തിയതിന്റെ വില തീവ്രവാദികൾക്ക് നൽകേണ്ടിവന്ന ഈ ആക്രമണത്തിൽ, ഇന്ത്യ പാകിസ്ഥാന്റെ 300 കിലോമീറ്റർ ഉള്ളിൽ വരെ കടന്നുകയറി ലക്ഷ്യങ്ങൾ തകർത്തു.

 

പ്രധാന വിവരങ്ങൾ

 

പാക്കിസ്ഥാന്റെ എഫ്–16, എഫ്–17 ഉൾപ്പെടെ 10 യുദ്ധവിമാനങ്ങൾ തകർക്കാൻ കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാന്റെ 300 കിലോമീറ്റർ ഉള്ളിലുള്ള ലക്ഷ്യങ്ങൾ കൃത്യതയോടെ തകർക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇത് പാക് വ്യോമസേനയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു.

 

Also Read:വീടിന്‍റെ ഓടിളക്കി അകത്ത് കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയിൽ

 

ഓപ്പറേഷൻ സിന്ദൂറിനിടെ ദീർഘദൂര സർഫേസ് ടു എയർ മിസൈലുകളുടെ നിർണായക പങ്ക് ലോകം കണ്ടു. പാകിസ്ഥാന്റെ തിരിച്ചുള്ള ആക്രമണത്തിൽ ഇന്ത്യയ്ക്ക് ചെറിയ പരിക്കുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഓപ്പറേഷൻ സിന്ദൂറിലൂടെ ഒറ്റ ദിവസം കൊണ്ട് പാകിസ്ഥാനെ മുട്ടിൽ നിർത്തി, അവർ ഇന്ത്യയോട് വെടിനിർത്തലിന് അഭ്യർഥിക്കുകയായിരുന്നു എന്നും വ്യോമസേനാ മേധാവി പറഞ്ഞു.

 

പാക് വ്യോമകേന്ദ്രങ്ങളിലെ നാശനഷ്ടങ്ങൾ

 

ഇന്ത്യൻ യുദ്ധവിമാനങ്ങൾ തകർത്തെന്ന പാകിസ്ഥാന്റെ വാദം അവരുടെ ജനതയെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മാത്രമാണെന്ന് എ.പി.സിങ് കൂട്ടിച്ചേർത്തു. ആക്രമണത്തിൽ തകർത്ത പ്രധാന പാക് കേന്ദ്രങ്ങളിൽ നാല് കേന്ദ്രങ്ങളിലെ റഡാറുകൾ, രണ്ട് കേന്ദ്രങ്ങളിലെ കമാൻഡ് സെന്ററുകൾ, രണ്ട് കേന്ദ്രങ്ങളിലെ റൺവേകൾ, മൂന്ന് കേന്ദ്രങ്ങളിലെ യുദ്ധവിമാന ഹാങ്ങറുകൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ ഒരു സി–130 വിമാനം, എഫ്–16 ഉൾപ്പെടെ ഹാങ്ങറിലെ നാലോ അഞ്ചോ യുദ്ധവിമാനങ്ങൾ എന്നിവയും തകർത്തിട്ടുണ്ട്.

ഇതോടൊപ്പം അവരുടെ വ്യോമപ്രതിരോധ സംവിധാനവും തകർത്തു. സ്വന്തം അതിർത്തിക്കുള്ളിൽ നിശ്ചിത ദൂരപരിധിക്കുള്ളിൽ പോലും പ്രവർത്തിക്കാൻ കഴിയില്ലെന്ന് പാക്കിസ്ഥാന് വ്യക്തമായിട്ടുണ്ടെന്നും വ്യോമസേന മേധാവി പറഞ്ഞു.

 

Follow Us
Related Stories
India Monsoon Deficit: കടലിൽ ഈർപ്പമുണ്ട്, പക്ഷേ പെയ്യാൻ ഭാവമില്ല; മൺസൂൺ എവിടെപ്പോയി? 64% മഴക്കുറവിൽ രാജ്യം
Chennai Metro: ഓരോ 5 മിനിറ്റിലും ട്രെയിൻ, 4 ആഴ്ചയ്ക്കുള്ളിൽ അനുമതി; ചെന്നൈ എംആർടിഎസ് മെട്രോയ്ക്ക് കീഴിലേക്ക്
Namma Metro: നമ്മ മെട്രോ റെഡ് ലൈനില്‍ സ്‌റ്റേഷനുകള്‍ കുറവ്; വെറ്ററിനറി കോളേജില്‍ ട്രെയിന്‍ നിര്‍ത്തില്ല
Tiruchirappalli Farmers Gather: തിരുച്ചിറപ്പള്ളിയിൽ പതിനായിരക്കണക്കിന് കർഷകരുടെ മഹാസംഗമം; നാളേയ്ക്കുള്ള നേർക്കാഴ്ച
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ ഇടങ്ങളിൽ വയ്ക്കരുത്
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം