Shashi Tharoor: ‘ഭീകരതയ്ക്ക് ഇരകളായവരോട് സഹതാപം പ്രകടിപ്പിക്കാമായിരുന്നു’; കൊളംബിയയുടെ നിലപാടിൽ നിരാശ പ്രകടിപ്പിച്ച് ശശി തരൂർ

Shashi Tharoor Disappointed by Colombia’s Condolences to Pakistan: കൊളംബിയ നിരവധി ഭീകരാക്രമണങ്ങളെ അതിജീവിച്ചതുപോലെ ഇന്ത്യയും അതിജീവിച്ചിട്ടുണ്ടെന്ന് പറഞ്ഞ തരൂർ, ഇതേക്കുറിച്ച് കൊളംബിയയുമായി വിശദമായി സംസാരിക്കാൻ തയ്യാറാണെന്നും അറിയിച്ചു.

Shashi Tharoor: ഭീകരതയ്ക്ക് ഇരകളായവരോട് സഹതാപം പ്രകടിപ്പിക്കാമായിരുന്നു; കൊളംബിയയുടെ നിലപാടിൽ നിരാശ പ്രകടിപ്പിച്ച് ശശി തരൂർ

ശശി തരൂർ

Published: 

30 May 2025 | 01:35 PM

ബൊഗോത്ത: ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് പാകിസ്ഥാനിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയ കൊളംബിയയുടെ നിലപാടിൽ നിരാശ പ്രകടിപ്പിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഭീകരതയ്ക്ക് ഇരകളായവരോട് കൊളംബിയക്ക് സഹതാപം പ്രകടിപ്പിക്കാമായിരുന്നു എന്ന് തരൂർ പറഞ്ഞു. ഭീകരരെ അയക്കുന്നവർക്കും, സ്വന്തം സംരക്ഷണത്തിനായി പ്രതികരിക്കുന്നവർക്കും തമ്മിൽ തുല്യത കൽപ്പിക്കാൻ ആവില്ലെന്നും തരൂർ വ്യക്തമാക്കി.

സാധാരണക്കാരായ 26 വിനോദ സഞ്ചാരികൾ കൊല്ലപ്പെടാൻ ഇടയായ പഹൽഗാം ആക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ ആണെന്നതിന് ഇന്ത്യയുടെ പക്കൽ വ്യക്തമായ തെളിവുകൾ ഉണ്ടെന്നും, സ്വയം പ്രതിരോധത്തിനുള്ള അവകാശം വിനിയോഗിക്കുക മാത്രമാണ് ഇന്ത്യ ചെയ്തതെന്നും ശശി തരൂർ പറഞ്ഞു. കൊളംബിയ നിരവധി ഭീകരാക്രമണങ്ങളെ അതിജീവിച്ചതുപോലെ ഇന്ത്യയും അതിജീവിച്ചിട്ടുണ്ടെന്ന് പറഞ്ഞ തരൂർ, ഇതേക്കുറിച്ച് കൊളംബിയയുമായി വിശദമായി സംസാരിക്കാൻ തയ്യാറാണെന്നും അറിയിച്ചു.

കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഇന്ത്യ ഭീകരാക്രമണങ്ങളിൽ നിന്ന് അതിജീവിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധം ഒരു മാന്യമായ വാക്കാണ്. എന്നാൽ, പാകിസ്‌താന്റെ സൈനിക ഉപകരണങ്ങളിൽ പ്രതിരോധത്തിന് വേണ്ടിയുള്ളതിനേക്കാളും കൂടുതൽ ആക്രമണത്തിന് വേണ്ടിയുള്ളതാണ്. ഇന്ത്യക്കെതിരെയുള്ള ഭീകരാക്രമണങ്ങളോടാണ് തങ്ങൾക്ക് എതിർപ്പുള്ളതെന്നും തരൂർ പറഞ്ഞു.

ALSO READ: പശുമാംസം വിറ്റുവെന്നാരോപണം; ഡൽഹി യൂണിവേഴ്സിറ്റിക്ക് സമീപം കടയുടമയ്ക്ക് നേരെ സംഘപരിവാർ ആക്രമണം

ഭീകരവാദത്തെ നേരിടാനുള്ള ഇന്ത്യയുടെ ഉറച്ച തീരുമാനം ലോകത്തെ അറിയിക്കാനായി നടത്തുന്ന ആഗോള പ്രചാരണത്തിന്റെ ഭാഗമായി എംപിമാർ ഉൾപ്പെട്ട പ്രതിനിധി സംഘത്തോടൊപ്പം കൊളംബിയയിൽ എത്തിയപ്പോഴാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിനിധി സംഘത്തിൽ സർഫ്രാസ് അഹമ്മദ് (ഝാർഖണ്ഡ് മുക്തി മോർച്ച), ജി.എം. ഹരീഷ് ബാലയോഗി (തെലുങ്ക് ദേശം പാർട്ടി), ശശാങ്ക് മണി ത്രിപാഠി (ബി.ജെ.പി.), ഭുവനേശ്വർ കലിത (ബി.ജെ.പി.), മിലിന്ദ് ഡിയോറ (ശിവസേന), തേജസ്വി സൂര്യ (ബി.ജെ.പി.), മുൻ യു.എസ്. അംബാസഡർ തരംജിത് സിങ് സന്ധു എന്നിരും ഉൾപ്പെടുന്നു.

Related Stories
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ