Varanasi Lok Sabha Election Result 2024: ആദ്യം പേടിച്ചു, പിന്നെ കീഴടക്കി; വരാണസിയില്‍ മോദി വിജയിച്ചു

Varanasi Lok Sabha Election Result 2024 Today: ദേശീയ രാഷ്ട്രീയം ഏറ്റവും ആകാംക്ഷയോടെ നോക്കികാണുന്ന ഒരു മണ്ഡലമാണ് വരാണസി. കോണ്‍ഗ്രസിന് സ്വാധീനമുണ്ടായിരുന്ന മണ്ഡലം പിന്നീട് ബിജെപിയുടെ കൈകളിലേക്ക് എത്തിപ്പെടുകയായിരുന്നു.

Varanasi Lok Sabha Election Result 2024: ആദ്യം പേടിച്ചു, പിന്നെ കീഴടക്കി; വരാണസിയില്‍ മോദി വിജയിച്ചു

Narendra Modi

Edited By: 

Jenish Thomas | Updated On: 04 Jun 2024 | 07:24 PM

വരാണസി: വരാണസി ലോക്‌സഭ മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയിച്ചു. 1,52,513 വോട്ടിനാണ് മോദി വിജയിച്ചത്. വോട്ടെണ്ണല്‍ ആരംഭിച്ച സമയത്ത് മോദി പിന്നിലായെങ്കിലും പിന്നീട് മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ വലിയ ഭൂരിപക്ഷം നേടാന്‍ മോദിക്ക് സാധിച്ചിട്ടില്ല. 6,09735 വോട്ടുകള്‍ മോദി നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള അജയ് റായിക്ക് ലഭിച്ചത് 4,58,681 വോട്ടുകളാണ്.

ദേശീയ രാഷ്ട്രീയം ഏറ്റവും ആകാംക്ഷയോടെ നോക്കികാണുന്ന ഒരു മണ്ഡലമാണ് വരാണസി. കോണ്‍ഗ്രസിന് സ്വാധീനമുണ്ടായിരുന്ന മണ്ഡലം പിന്നീട് ബിജെപിയുടെ കൈകളിലേക്ക് എത്തിപ്പെടുകയായിരുന്നു. ഇപ്പോഴത് നരേന്ദ്രമോദിയുടെ തട്ടകമാണ്. 2014ലും 2019ലും മോദിക്ക് വമ്പിച്ച വിജയമാണ് വരാണസി സമ്മാനിച്ചത്. അതുകൊണ്ട് തന്നെ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മോദി വരാണസി എന്ന അങ്കത്തട്ടില്‍ ഇറങ്ങിയത് മികച്ച ഭൂരിപക്ഷം നേടുമെന്ന ശുഭപ്രതീക്ഷയോടെ തന്നെയായിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും മോദിക്ക് അടിയറവ് പറഞ്ഞ അജയ് റായ് തന്നെയായിരുന്നു ഇത്തവണയും മോദിയുടെ എതിരാളി. ഒരുപാട് ചര്‍ച്ചകള്‍ക്കൊടുവിലാണ് അജയ് റായിയെ മത്സരത്തിന് ഇറക്കാമെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത്. തുടക്കത്തില്‍ മോദിക്കെതിരെ നിര്‍ത്തേണ്ടത് ശക്തനായ സ്ഥാനാര്‍ഥിയെയാണെന്നായിരുന്നു പാര്‍ട്ടി നിലപാട് എന്നാല്‍ പിന്നീട് അജയ് മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 581,022 വോട്ടുകള്‍ നേടിയാണ് മോദി അധികാരമുറപ്പിച്ചത്. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളായിരുന്നു അന്ന് മോദിയുടെ എതിരാളിയായത്. 209,238 വോട്ടുകളാണ് കെജ്രിവാളിന് നേടാനായത്. എന്നാല്‍ അജയ് റായിക്ക് ലഭിച്ചത് വെറും 75,614 വോട്ടുകള്‍ മാത്രമാണ്.

2014 ലെ വിജയത്തോടെ മോദി ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് നടന്നുകയറി. എതിരാളികളെ വോട്ടുകൊണ്ട് നേരിട്ട് 2019ലും വിജയമുറപ്പിച്ചു. 674,664 വോട്ടുകളാണ് അന്ന് മോദി നേടിയത്. സമാജ് വാദിയുടെ സ്ഥാനാര്‍ഥി ശാലിനി യാദവ് ആയിരുന്നു രണ്ടാം സ്ഥാനത്തെത്തിയത്. അവര്‍ക്ക് 195,159 വോട്ടുകളും ലഭിച്ചു. ആ തവണയും അജയ് റായ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 152,548 വോട്ടുകളാണ് അന്ന് അദ്ദേഹം നേടിയത്.

Related Stories
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ