Police Brutality: പോലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീ പീഡനം അനുഭവിച്ചെന്ന കേസ് ക്രൈംബ്രാഞ്ചിന്; പത്തനംതിട്ട ഡിവൈഎസ്പി അന്വേഷിക്കും

Bindu Fake Chain Theft : ദളിത് യുവതി പോലീസ് സ്റ്റേഷനിൽ പീഡനമേറ്റ കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായ വിദ്യാധരനാണ് കേസ് അന്വേഷിക്കുക.

Police Brutality: പോലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീ പീഡനം അനുഭവിച്ചെന്ന കേസ് ക്രൈംബ്രാഞ്ചിന്; പത്തനംതിട്ട ഡിവൈഎസ്പി അന്വേഷിക്കും

പ്രതീകാത്മക ചിത്രം

Published: 

23 May 2025 | 06:29 AM

തിരുവനന്തപുരം പേരൂർക്കട പോലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീ പീഡനം അനുഭവിച്ചെന്ന കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരനാണ് അന്വേഷണച്ചുമതല. മോഷണക്കുറ്റം ആരോപിച്ചാണ് പേരൂർക്കട പോലീസ് സ്റ്റേഷനിൽ ദളിത് യുവതിയായ ബിന്ദുവിന് പീഡനം നേരിട്ടത്.

മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവിനെ തുടർന്നാണ് പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയ്ക്ക് അന്വേഷണച്ചുമതല ഏല്പിച്ചത്. തിരുവനന്തപുരം ജില്ലയ്ക്ക് പുറത്ത് ജോലിചെയ്യുന്ന ഡിവൈസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നതായിരുന്നു മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവ്. പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പോലീസിന് വീഴ്ചയുണ്ടായതായി തെളിഞ്ഞിരുന്നു. കസ്റ്റഡി ജിഡിയിൽ രേഖപ്പെടുത്തിയില്ലെന്നതടക്കമുള്ള കണ്ടെത്തലുകളുണ്ട്.

കഴിഞ്ഞ മാസം 23നാണ് ബിന്ദുവിന് പോലീസ് സ്റ്റേഷനിൽ പീഡനം നേരിട്ടത്. ഓമനാ ഡാനിയേലെന്ന സ്ത്രീ നൽകിയ പരാതിയിൽ വീട്ടുജോലിക്കാരിയായ ബിന്ദുവിനെ പോലീസ് പേരൂർക്കട സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിൽ വച്ചിരുന്ന മാല കാണാനില്ലെന്നും ബിന്ദുവിനെ സംശയമുണ്ടെന്നുമായിരുന്നു പരാതി. പനവൂർ പനയമുട്ടം സ്വദേശിനിയായ ബിന്ദുവിനെ പിന്നീട് പോലീസ് 20 മണിക്കൂറോളം ക്രൂരമായ ചോദ്യം ചെയ്യലിന് ഇരയാക്കി. ബിന്ദുവിൻ്റെ വീട്ടിലും വസ്ത്രമഴിച്ചുമൊക്കെ പരിശോധന നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല. ഇതിനിടെ ഓമനാ ഡാനിയേലിൻ്റെ വീട്ടിൽ നിന്ന് തന്നെ മാല കണ്ടെത്തി. പിന്നാലെ ഔദാര്യം കൊണ്ട് കേസെടുക്കുന്നില്ലെന്ന് പറഞ്ഞ് ബിന്ദുവിനെ പോലീസ് പറഞ്ഞയച്ചു.

പോലീസ് സ്റ്റേഷനിൽ വച്ച് തനിക്ക് കുടിയ്ക്കാൻ വെള്ളം പോലും നൽകിയില്ലെന്ന് യുവതി ആരോപിച്ചിരുന്നു. സംഭവത്തിൽ യുവതി പരാതിനൽകിയതോടെ പേരൂർക്കട എസ്ഐ പ്രസാദിനെയും എഎസ്ഐ പ്രസന്നകുമാറിനെയും സസ്പൻഡ് ചെയ്തു. എന്നാൽ, മറ്റ് പോലീസുകാരും തന്നോട് മോശമായി പെരുമാറിയെന്ന് ബിന്ദു വെളിപ്പെടുത്തി. ആറ് പോലീസുകാർക്കെതിരെയാണ് ബിന്ദു മൊഴിനൽകിയത്. ഇവർ അസഭ്യം പറഞ്ഞെന്നും മോശമായി പെരുമാറിയെന്നും ബിന്ദു പറഞ്ഞു. രാത്രി മുഴുവൻ പോലീസിൻ്റെ കടുത്ത മാനസിക പീഡനവും അസഭ്യവും ഭീഷണിയും ഏൽക്കേണ്ടിവന്നു. നീതി ലഭിച്ചെങ്കിലേ തനിക്ക് ഇനി ജീവിക്കാൻ കഴിയൂ എന്നും ബിന്ദു പറഞ്ഞു.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍