K Gopalakrishnan IAS: മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദം; കെ ഗോപാലകൃഷ്ണനെ തിരിച്ചെടുത്തു

K Gopalakrishnan IAS Suspension: ഹിന്ദു ഐഎഎസ് ഓഫീസര്‍മാര്‍ക്കായി വാട്‌സ്‌ഐപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. എന്നാല്‍ ഇതിന് പിന്നാലെ മുസ്ലിം ഉദ്യോഗസ്ഥര്‍ക്കായും ഗോപാലകൃഷ്ണന്‍ ഗ്രൂപ്പുണ്ടാക്കി. ഇതോടെയാണ് ഇയാള്‍ക്കെതിരെ നടപടിയുണ്ടായത്. വിഷയത്തില്‍ ഗോപാലകൃഷ്ണന്റെ വിശദീകരണവും സര്‍ക്കാര്‍ തേടിയിരുന്നു.

K Gopalakrishnan IAS: മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദം; കെ ഗോപാലകൃഷ്ണനെ തിരിച്ചെടുത്തു

കെ ഗോപാലകൃഷ്ണന്‍

Published: 

10 Jan 2025 09:04 AM

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ സസ്‌പെന്‍ഷനിലായ കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനെ തിരിച്ചെടുത്തു. റിവ്യു കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് ഗോപാലകൃഷ്ണന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. വകുപ്പുതല അന്വേഷണത്തില്‍ ഗോപാലകൃഷ്ണനെതിരെ കുറ്റം തെളിയിക്കാന്‍ സാധിച്ചിട്ടില്ല.

ഹിന്ദു ഐഎഎസ് ഓഫീസര്‍മാര്‍ക്കായി വാട്‌സ്‌ഐപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. എന്നാല്‍ ഇതിന് പിന്നാലെ മുസ്ലിം ഉദ്യോഗസ്ഥര്‍ക്കായും ഗോപാലകൃഷ്ണന്‍ ഗ്രൂപ്പുണ്ടാക്കി. ഇതോടെയാണ് ഇയാള്‍ക്കെതിരെ നടപടിയുണ്ടായത്. വിഷയത്തില്‍ ഗോപാലകൃഷ്ണന്റെ വിശദീകരണവും സര്‍ക്കാര്‍ തേടിയിരുന്നു.

വിഷയത്തില്‍ ചീഫ് സെക്രട്ടറി ഗോപാലകൃഷ്ണന് കുറ്റാരോപണ മെമ്മോ നല്‍കിയിരുന്നു. സംസ്ഥാനത്തെ ഐഎഎസ് ഓഫീസര്‍മാര്‍ക്കിടയില്‍ വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിച്ചു, അനൈക്യത്തിന്റെ വിത്തുകള്‍ പാകി, ഓള്‍ ഇന്ത്യ സര്‍വീസ് കേഡറുകള്‍ തമ്മിലുള്ള ഐക്യം തര്‍ക്കാന്‍ ശ്രമിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് മെമ്മോയിലുണ്ടായിരുന്നത്.

എന്നാല്‍ പിന്നീട് നടത്തിയ വകുപ്പുതല അന്വേഷണത്തില്‍ കുറ്റം തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരിക്കുന്നത്.

Also Read: Bobby Chemmanur : ജാമ്യാപേക്ഷ തള്ളിയതോടെ തലകറങ്ങി വീണു; താൻ അൾസർ രോഗിയാണെന്ന് ബോചെ

അതേസമയം, എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെന്‍ കാലാവധി നീട്ടി. 120 ദിവസത്തേക്ക് കൂടിയാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്. റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. എന്‍ പ്രശാന്ത് മറുപടി നല്‍കാത്ത് ഗുരുതര ചട്ടലംഘനമാണെന്ന് റിവ്യൂ കമ്മിറ്റി ചൂണ്ടിക്കാട്ടി.

ചീഫ് സെക്രട്ടറി നല്‍കിയ മെമ്മോക്കെതിരെ പ്രശാന്ത് തിരികെ ചോദ്യങ്ങള്‍ ചോദിച്ച് പ്രതിഷേധിച്ചിരുന്നു. പ്രശാന്തിനെതിരെ ചീഫ് സെക്രട്ടറിയും രംഗത്തെത്തിയിട്ടുണ്ട്. കുറ്റാരോപണ മെമ്മോയ്ക്ക് മറുപടി നല്‍കുകയാണ് ആദ്യം ചെയ്യണ്ടത്, അതിന് ശേഷം രേഖകള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥന് സമയമുണ്ടാകുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.

Related Stories
Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ളയിൽ ഉന്നതർ പെടുമോ?; ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങും
Actress Assault Case: പൾസർ സുനി ശ്രീലക്ഷ്മി എന്ന യുവതിയുമായി സംസാരിച്ചു, ഇവരെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ല; പ്രോസിക്യൂഷനോട് കോടതി
Kerala Weather Alert: പകൽ ചൂട്, രാത്രി തണുപ്പ്; സംസ്ഥാനത്തെ കാലാവസ്ഥ, അയ്യപ്പഭക്തരും ശ്രദ്ധിക്കുക
രണ്ടാമത്തെ ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന്‌ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായേക്കില്ല
KSRTC Bus Controversy: കെഎസ്ആര്‍ടിസി ബസിൽ ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിച്ചു; പിന്നാലെ പ്രതിഷേധവുമായി യാത്രക്കാരി; ടിവി ഓഫ് ചെയ്തു
Kerala Weather Update: തെളിഞ്ഞ മാനം കണ്ട് ആശ്വസിക്കണോ? തണുപ്പിനൊപ്പം മഴയും വില്ലനാകും! കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ….
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം