Dharmadam Election Result: ധർമ്മടം 2026: ധർമ്മടത്ത് മുഖ്യമന്ത്രിക്ക് വിജയം
Dharmadam Assembly Election Result 2026 : 2025-ൽ അതിദരിദ്രരില്ലാത്ത കേരളത്തിലെ ആദ്യ മണ്ഡലം എന്ന നേട്ടം കൈവരിച്ചത് പിണറായിക്ക് വലിയ കരുത്തായിരുന്നു. തളിപ്പറമ്പിൽ എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം പകുതിയോളം കുറച്ച് ശ്രദ്ധേയനായ വി.പി. അബ്ദുൽ റഷീദിനെയാണ് ഇത്തവണ കോൺഗ്രസ് ധർമ്മടത്ത് പരീക്ഷിച്ചത്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും ഭരണവിരുദ്ധ വികാരവും വോട്ടാക്കി മാറ്റാനാണ് യുഡിഎഫ് ശ്രമം. ബിജെപി നേതാവ് കെ. രഞ്ജിത്തും ശക്തമായ പ്രചാരണവുമായി രംഗത്തുണ്ടായിരുന്നു.
കണ്ണൂർ: കേരളത്തിലെ ആകെ കണക്കിൽ മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയൻ്റെ മണ്ഡലത്തിലും സിപിഎമ്മിന് അടിതെറ്റിയെന്നു തോന്നിയെങ്കിലും ഒടുവിൽ വിജയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്ത് എൽഡിഎഫ് പിന്നിലായിരുന്നു. 700ൽ അധികം വോട്ടുകൾക്കാണ് പിണറായി പിന്നോട്ട് പോയത്. യുഡിഎഫ് സ്ഥാനാർഥി വി.പി. അബ്ദുൽ റഷീദായിരുന്നു മുന്നിൽ. പക്ഷെ അവസാന നിമിഷം ഫലം മാറി മറിഞ്ഞു.
ധർമ്മടം മണ്ഡലം
കേരളം ഉറ്റുനോക്കുന്ന വിഐപി മണ്ഡലമായ ധർമ്മടത്ത് 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. തുടർച്ചയായ മൂന്നാം തവണയും ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയനും, അദ്ദേഹത്തെ നേരിടാൻ യുഡിഎഫ് രംഗത്തിറക്കിയ യുവനേതാവ് വി.പി. അബ്ദുൽ റഷീദും തമ്മിലുള്ള പോരാട്ടം രാജ്യമൊട്ടാകെയുള്ള രാഷ്ട്രീയ നിരീക്ഷകർ ആകാംക്ഷയോടെയാണ് കണ്ടത്. 2011-ൽ രൂപീകൃതമായത് മുതൽ ഇടതിനൊപ്പം മാത്രം നിന്ന മണ്ഡലമാണ് ധർമ്മടം.2016-ൽ 36,905 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തുടങ്ങിയ പിണറായി വിജയൻ, 2021-ൽ അത് 50,123 ആയി ഉയർത്തിയിരുന്നു. ഇത്തവണ പത്ത് വർഷത്തെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് എൽഡിഎഫ് വോട്ട് തേടിയത്.
2025-ൽ അതിദരിദ്രരില്ലാത്ത കേരളത്തിലെ ആദ്യ മണ്ഡലം എന്ന നേട്ടം കൈവരിച്ചത് പിണറായിക്ക് വലിയ കരുത്തായിരുന്നു. തളിപ്പറമ്പിൽ എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം പകുതിയോളം കുറച്ച് ശ്രദ്ധേയനായ വി.പി. അബ്ദുൽ റഷീദിനെയാണ് ഇത്തവണ കോൺഗ്രസ് ധർമ്മടത്ത് പരീക്ഷിച്ചത്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും ഭരണവിരുദ്ധ വികാരവും വോട്ടാക്കി മാറ്റാനാണ് യുഡിഎഫ് ശ്രമം. ബിജെപി നേതാവ് കെ. രഞ്ജിത്തും ശക്തമായ പ്രചാരണവുമായി രംഗത്തുണ്ടായിരുന്നു.
ധർമ്മടം: ചരിത്രവും ഘടനയും
കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ ധർമ്മടം, അഞ്ചരക്കണ്ടി, ചെമ്പിലോട്, കടമ്പൂർ, മുഴപ്പിലങ്ങാട്, പെരളശ്ശേരി, ധർമ്മടം, പിണറായി, വേങ്ങാട് എന്നീ പഞ്ചായത്തുകൾ ചേർന്നതാണ്. ധർമ്മടം ബീച്ച്, പ്രകൃതിരമണീയമായ ധർമ്മടം തുരുത്ത് എന്നിവയെ ഉൾപ്പെടുത്തിയുള്ള ടൂറിസം വികസനം മണ്ഡലത്തിലെ പ്രധാന ചർച്ചാവിഷയമാണ്. അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റം നടത്തിയെങ്കിലും, തീരദേശ സംരക്ഷണവും മത്സ്യത്തൊഴിലാളികളുടെ ക്ഷേമവും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ നിർണ്ണായക ഘടകങ്ങളാകും. വാളയാർ പെൺകുട്ടികളുടെ അമ്മ മത്സരിച്ച 2021-ലെ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ രാഷ്ട്രീയ പോരാട്ടം നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് വഴിമാറിയിരിക്കുകയായിരുന്നു.
വികസനവും വെല്ലുവിളികളും
നഗര-അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റം നടത്തുമ്പോഴും മണ്ഡലം ചില വെല്ലുവിളികളെ നേരിടുന്നുണ്ട്. തീരദേശ സംരക്ഷണമാണ് ഇവിടുത്തെ പ്രധാന വിഷയം. കടലാക്രമണത്തിൽ നിന്ന് തീരപ്രദേശത്തെ സംരക്ഷിക്കുക എന്നത് പ്രധാനമാണ്. മത്സ്യത്തൊഴിലാളി ക്ഷേമമാണ് മറ്റൊന്ന്. കടലിനെ ആശ്രയിച്ചു ജീവിക്കുന്നവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾക്ക് ഏറെ പ്രധാന്യം. കൂടുതൽ നൂതനമായ ആരോഗ്യ സേവനങ്ങൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുക എന്നതും ഏറെ പ്രധാനമാണ്.