Kerala Covid Cases: ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ കേരളത്തിൽ, ജലദോഷമുള്ളവർക്ക് മാസ്ക് മസ്റ്റ്

Masks Mandatory for Those with Colds: ആരോഗ്യ പ്രവർത്തകർക്കും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. അനാവശ്യമായി ആശുപ്ത്രി സന്ദർശിക്കുന്നത് നിർത്തണമെന്നും നിർദ്ദേശമുണ്ട്. ആശുപത്രികളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്

Kerala Covid Cases: ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ കേരളത്തിൽ, ജലദോഷമുള്ളവർക്ക് മാസ്ക് മസ്റ്റ്

Mask Compulsory In Kerala

Published: 

27 May 2025 12:05 PM

തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നു. ഇതിൽ 430 രോഗികളും കേരളത്തിൽ നിന്നാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. മഹാരാഷ്ട്രയിൽ 209 ഉം ഡൽഹിയിൽ 104 ഉം രോഗികൾ ഉള്ളപ്പോഴാണ് കേരളത്തിൽ ഈ സ്ഥിതി.

തൊട്ട് അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ 69 രോഗികളാണ് ഉള്ളത്. കർണാടകത്തിൽ 47 ഉം. കോവിഡ് പോസിറ്റീവ് ആയവരിൽ തീവ്രത കുറഞ്ഞ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും ഇവരിൽ ഭൂരിപക്ഷം പേരും വീടുകളിൽ നിരീക്ഷണത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

 

ജലദോഷമുള്ളവർ ജാഗ്രതൈ

 

സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം കൂടുകയും രണ്ട് കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തതോടെ പ്രതിരോധം കടുപ്പിച്ച് അധികൃതർ. സംസ്ഥാനത്ത് നിരീക്ഷണവും പ്രതിരോധ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഇതിനായി ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. വൈറസിന്റെ പുതിയ വകഭേദം വന്നിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനകളും പഠനങ്ങളും നടന്നു വരികയാണ്.

ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസ തടസ്സം എന്നിവ ഉള്ളവർനിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. പ്രായമായവരും ഗർഭിണികളും ഗുരുതര രോഗമുള്ളവരും മാസ്ക് ധരിക്കുന്നതും ഗുണകരമാണെന്ന് അധികൃതർ വ്യക്തമാക്കി. ആരോഗ്യ പ്രവർത്തകർക്കും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. അനാവശ്യമായി ആശുപ്ത്രി സന്ദർശിക്കുന്നത് നിർത്തണമെന്നും നിർദ്ദേശമുണ്ട്. ആശുപത്രികളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്