Nipah Outbreak Kerala: നിപ സമ്പർക്കപ്പട്ടികയിൽ 425 പേർ, ഏറ്റവും കൂടുതൽ പേർ മലപ്പുറത്ത് , പാലക്കാടും കോഴിക്കോടും തൊട്ടു പിന്നാലെ
Kerala on High Alert as Contact List Reaches : ആരോഗ്യ വകുപ്പിലെയും മറ്റ് വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു സ്ഥിതിഗതികൾ വിലയിരുത്തി. കേരളം അതീവ ജാഗ്രതയിലാണ്.

Nipah Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് ഭീഷണിയെ തുടർന്ന് ആകെ 425 പേർ സമ്പർക്കപ്പട്ടികയിലുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് നിലവിൽ സമ്പർക്കപ്പട്ടികയിലുള്ളവർ കൂടുതലും.
ജില്ലാ തിരിച്ചുള്ള കണക്കുകൾ
- മലപ്പുറം: 228 പേർ സമ്പർക്കപ്പട്ടികയിൽ, 12 പേർ ചികിത്സയിൽ, 5 പേർ ഐസിയുവിൽ. ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
- പാലക്കാട്: 110 പേർ സമ്പർക്കപ്പട്ടികയിൽ, ഒരാൾ ഐസൊലേഷനിൽ ചികിത്സയിൽ. ഇവിടെ 61 ആരോഗ്യ പ്രവർത്തകരും സമ്പർക്കപ്പട്ടികയിലുണ്ട്.
- കോഴിക്കോട്: 87 പേർ സമ്പർക്കപ്പട്ടികയിൽ. ഇവർ എല്ലാവരും ആരോഗ്യ പ്രവർത്തകരാണ്.
Also read – കേരളത്തിൽ മുഹറം അവധി തീരുമാനം ആയി, ഞായറാഴ്ച ഉറപ്പിച്ചു
പ്രധാന നിർദ്ദേശങ്ങൾ
- രോഗബാധിത പ്രദേശങ്ങളിൽ പനി സർവൈലൻസ് ശക്തമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
- സമ്പർക്കപ്പട്ടികയിലുള്ളവർക്ക് മാനസിക പിന്തുണ ഉറപ്പാക്കും.
- പാലക്കാട്ടെ സമ്പർക്കപ്പട്ടികയിലുള്ളവരെ അതത് സ്ഥലങ്ങളിൽ തന്നെ ഐസൊലേറ്റ് ചെയ്യാനും സാമ്പിളുകൾ മാത്രം പരിശോധനയ്ക്ക് അയക്കാനും നിർദ്ദേശിച്ചു.
- നിപ സ്ഥിരീകരിച്ച പാലക്കാട്ടേയും മലപ്പുറത്തേയും വ്യക്തികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു.
- കനിവ് 108 ഉൾപ്പെടെയുള്ള ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്.
- രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാനും മന്ത്രി നിർദ്ദേശം നൽകി.
ആരോഗ്യ വകുപ്പിലെയും മറ്റ് വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു സ്ഥിതിഗതികൾ വിലയിരുത്തി. കേരളം അതീവ ജാഗ്രതയിലാണ്.
Follow Us
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന് വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍
ഇടറോഡിൽ അതിവേഗത്തിലെത്തിയ കാർ നേരെ ഓട്ടോയുടെ മുകളിലേക്ക്