Noorjahan Murder Case: ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി; യുവാവിന് ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

Palakkad Noorjahan Murder Case Verdict: കല്ലേക്കാട് സ്വദേശി ഇസ്മായിലിന്റെ മകളായ നൂര്‍ജഹാന്‍ എന്ന ഫൗസിയയെ 2017 ജനുവരി 29 ജിമ്മി ഗോവിന്ദന്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. അന്നേ ദിവസം രാത്രി 9.30 ഓടെയാണ് സംഭവമുണ്ടാകുന്നത്. ജിമ്മിയുമായി പിണങ്ങി സ്വന്തം വീട്ടില്‍ താമസിക്കുകയായിരുന്ന നൂര്‍ജഹാനെ ഇയാള്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയാണ് കൃത്യം നടത്തിയത്.

Noorjahan Murder Case: ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി; യുവാവിന് ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

ജിമ്മി

Published: 

17 Jan 2025 | 06:44 PM

പാലക്കാട്: നൂര്‍ജഹാന്‍ വധക്കേസ് പ്രതിയുടെ ശിക്ഷ വിധിച്ച് കോടതി. നൂര്‍ജഹാനെ ഭര്‍ത്താവായ ജിമ്മി ഗോവിന്ദന്‍ എന്ന മുഹമ്മദ് സിനാന്‍ പെടട്രോളൊഴിച്ച് തീകൊളുത്തി കൊല്ലുകയായിരുന്നു. ഇയാളെ ജീവപര്യന്തം കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്. കൂടാതെ ഇയാള്‍ രണ്ട് ലക്ഷം രൂപ പിഴയും അടയ്ക്കണം. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.

രണ്ട് ലക്ഷം രൂപ പിഴ അടയ്ക്കാത്ത പക്ഷം പ്രതിക്ക് നാല് മാസം അധിക കഠിന തടവ് അനുഭവിക്കേണ്ടതായി വരുമെന്നും പിഴ തുക ഇരയുടെ മകള്‍ക്ക് നല്‍കണമെന്നും വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി സീമ സി എം പറഞ്ഞു.

കല്ലേക്കാട് സ്വദേശി ഇസ്മായിലിന്റെ മകളായ നൂര്‍ജഹാന്‍ എന്ന ഫൗസിയയെ 2017 ജനുവരി 29 ജിമ്മി ഗോവിന്ദന്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. അന്നേ ദിവസം രാത്രി 9.30 ഓടെയാണ് സംഭവമുണ്ടാകുന്നത്. ജിമ്മിയുമായി പിണങ്ങി സ്വന്തം വീട്ടില്‍ താമസിക്കുകയായിരുന്ന നൂര്‍ജഹാനെ ഇയാള്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയാണ് കൃത്യം നടത്തിയത്.

നൂര്‍ജഹാന്റെ വീടിന് സമീപമുള്ള പാടശേഖരത്തിലേക്ക് വിളിച്ചുവരുത്തിയാണ് പെട്രോളൊഴിച്ച് തീവെച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ചികിത്സയിലിരിക്കെ ഫെബ്രുവരി 17ന് മരണപ്പെട്ടു.

Also Read: Sharon Murder Case: ‘അമ്മയും കൂടെ ചേർന്നല്ലേ എല്ലാം ചെയ്തത്’; ഗ്രീഷ്മയുടെ അമ്മയെയും ശിക്ഷിക്കണമെന്ന് ഷാരോൺ രാജിൻ്റെ കുടുംബം

നൂര്‍ജഹാന്റെ വീട്ടിലേക്കുള്ള പോകും വഴി സുല്‍ത്താന്‍ പേട്ടയിലുള്ള പമ്പില്‍ നിന്നാണ് ജിമ്മി പെട്രോള്‍ വാങ്ങിച്ചത്. ശേഷം പ്രിയദര്‍ശിനി നഗറിലുള്ള പാടശേഖരത്തിലേക്ക് യുവതിയെ വിളിച്ചുവരുത്തുകയായിരുന്നു. എറണാകുളം പുത്തന്‍കുരിശ് സ്വദേശിയാണ് ജിമ്മി.

അന്നത്തെ ടൗണ്‍ നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയ ആര്‍ മനോജ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ഷേണു എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പ്രോസിക്യൂട്ടര്‍ വി ജയപ്രകാശ് ഹാജരായി. പ്രോസിക്യുഷന്‍ 30 സാക്ഷികളെയാണ് വിസ്തരിച്ചത്.

Related Stories
Malappuram Highway Toll: തുടങ്ങി മലപ്പുറത്തും ടോൾ പിരിവ്, ഫാസ്റ്റ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് നിരക്കിന്റെ 125 മടങ്ങ് നൽകണം
RRTS Project: ആർആർടിഎസ് മണ്ടൻ പദ്ധതി, കേരളത്തിൽ പ്രായോഗികമല്ല; ഇലക്ഷൻ മുന്നിൽ കണ്ടുള്ള നീക്കമെന്ന് ഇ ശ്രീധരൻ
Actress Assault Case: ‘മൊബൈല്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല, ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയില്‍ അപ്പീലുമായി പൾ‌സർ‌ സുനി
Viral Video: ‘സ്‌കൂളിൽ കഞ്ഞിവയ്‌ക്കുന്ന കമലേച്ചിക്ക് കുട്ടികൾ നൽകിയ സമ്മാനം കണ്ടോ? വീഡിയോ വൈറൽ
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ