Sabarimala Makaravilakku: ശബരിമല ഒരുങ്ങുന്നു തങ്കസൂര്യോ​ദയത്തിനായി… വെർച്വൽ ക്യൂ ബുക്കിങ്, മകരജ്യോതി ദർശനസ്ഥലങ്ങൾ… ഭക്തർ അറിയേണ്ടതെല്ലാം

Sabarimala gears up for the Makaravilakku festival: പാണ്ടിത്താവളത്തും പർണശാലയിലും ജനുവരി 13, 14 തീയതികളിൽ ഭക്ഷണം പാർസലായി വിതരണം ചെയ്യാനും തീരുമാനം ഉണ്ട്. ഭക്തർക്ക് നേരിട്ട് പാകം ചെയ്യാൻ അനുവാദമുണ്ടാകില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.

Sabarimala Makaravilakku: ശബരിമല ഒരുങ്ങുന്നു തങ്കസൂര്യോ​ദയത്തിനായി... വെർച്വൽ ക്യൂ ബുക്കിങ്, മകരജ്യോതി ദർശനസ്ഥലങ്ങൾ... ഭക്തർ അറിയേണ്ടതെല്ലാം

Sabarimala

Published: 

08 Jan 2026 | 04:06 PM

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനും ജ്യോതി ദർശനത്തിനുമായി ശബരിമല സജ്ജമായി. ഒരു ലക്ഷത്തിലധികം തീർഥാടകർ മകരജ്യോതി ദർശനത്തിനായി എത്തുമെന്നാണ് ദേവസ്വം ബോർഡിന്റെ കണക്കുകൂട്ടൽ. സുരക്ഷയും ഭക്ഷണവും ഉൾപ്പെടെ വിപുലമായ ക്രമീകരണങ്ങളാണ് സന്നിധാനത്തും പമ്പയിലും ഒരുക്കിയിരിക്കുന്നത്. ഈ സീസണിൽ 35,000 വെർച്വൽ ബുക്കിങ് ഉൾപ്പെടെ ലക്ഷത്തിലധികം പേരെ പ്രതീക്ഷിക്കുന്നുണ്ട്. അതിനാൽ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജനുവരി 12-ന് തത്സമയ ബുക്കിങ് നിർത്തലാക്കും എന്ന് അധികൃതർ അറിയിച്ചു.

ALSO READ: പത്മകുമാറിനും ​ഗോവർദ്ധനും നിർണായകം; ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

പാണ്ടിത്താവളത്തും പർണശാലയിലും ജനുവരി 13, 14 തീയതികളിൽ ഭക്ഷണം പാർസലായി വിതരണം ചെയ്യാനും തീരുമാനം ഉണ്ട്. ഭക്തർക്ക് നേരിട്ട് പാകം ചെയ്യാൻ അനുവാദമുണ്ടാകില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.

 

ജ്യോതി ദർശന കേന്ദ്രങ്ങൾ

 

സന്നിധാനത്തും പരിസരത്തുമായി 15 കേന്ദ്രങ്ങളിലാണ് ദർശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്

  • തിരുമുറ്റം, മാളികപ്പുറം
  • പാണ്ടിത്താവളം, അന്നദാന മണ്ഡപം
  • ബിഎസ്എൻഎൽ ഓഫീസ് പരിസരം, കൊപ്രക്കളം
  • ജ്യോതി നഗർ, ആഴിക്ക് സമീപം
  • പമ്പ ഹിൽടോപ്പ്
  • ജില്ലയിലെ മറ്റ് കേന്ദ്രങ്ങൾ: പഞ്ഞിപ്പാറ, ഇലവുങ്കൽ, നെല്ലിമല, അട്ടത്തോട്.

 

അയ്യപ്പന്മാർ ശ്രദ്ധിക്കേണ്ട സുരക്ഷാ നിർദേശങ്ങൾ

 

  • അപകടങ്ങൾ ഒഴിവാക്കാൻ കെട്ടിടങ്ങളുടെ മുകളിൽ കയറി ജ്യോതി ദർശിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
  • പർണശാലകളിൽ തങ്ങുന്നവർക്ക് ഭക്ഷണം പാകം ചെയ്യാൻ അനുവാദമില്ല.
  • ജ്യോതി ദർശനത്തിന് ശേഷം മലയിറങ്ങുമ്പോൾ തിക്കും തിരക്കും ഉണ്ടാക്കാതെ പോലീസിന്റെ നിർദേശങ്ങൾ പാലിക്കണം.
  • പഞ്ഞിപ്പാറ, ഇലവുങ്കൽ തുടങ്ങിയ ഇടങ്ങളിൽ സുരക്ഷാവേലികൾ സ്ഥാപിച്ചിട്ടുണ്ട്. ഇവ മറികടക്കാൻ ശ്രമിക്കരുത്.

ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണന്റെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. ദർശന കേന്ദ്രങ്ങളിൽ ആംബുലൻസ്, കുടിവെള്ളം, ശൗചാലയങ്ങൾ എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. നെല്ലിമല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അഗ്‌നിരക്ഷാസേനയുടെയും പോലീസിന്റെയും പ്രത്യേക സേവനം ലഭ്യമായിരിക്കും.

Follow Us
Related Stories
Rahul Mamoottathil: രാഹുലിന്റെ വീഡിയോകൾ വൈറലാക്കിയത് ഫേക്ക് അക്കൗണ്ടുകളോ? സോഷ്യൽമീഡിയ റീച്ചിൽ സംശയിച്ച് ഇടത് സൈബർ ഹാൻഡിലുകൾ
Rubber Mission: കേരളത്തിലെ റബ്ബർ നഴ്സറികൾക്ക് ഇത് അഭിമാന നിമിഷം. 8.3 കോടി തൈകളുമായി നമ്മുടെ കർഷകർ
Kerala Rain alert: ഇന്ന് വൈകീട്ട് മഴ പെയ്യും ഉറപ്പ്… മധ്യ-തെക്കൻ ജില്ലക്കാർ ശ്രദ്ധിക്കുക
Kerala Assembly Election 2026: കണക്കുകൂട്ടലുകള്‍ കഴിഞ്ഞു; പോളിങ് ശതമാനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കൂടുതല്‍ കുന്ദമംഗലത്ത്, കുറവ് റാന്നിയില്‍
Kerala Lottery Result: അടിച്ചുമോനേ… ഒരു കോടി കിട്ടിയ ആ ഭാ​ഗ്യവാൻ ആര്? ഇന്നത്തെ ലോട്ടറി ഫലമെത്തി
18-കാരനെ തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചു; ഗള്‍ഫില്‍ പോകാന്‍ നല്‍കിയ പണം തിരികെ ചോദിച്ചതിനാണ് ആക്രമണം
പ്രമേഹ രോഗികള്‍ക്ക് പായസം കുടിക്കാമോ?
എങ്ങനെ ശരിയായ സണ്‍സ്‌ക്രീന്‍ തിരിച്ചറിയാം?
വിഷുവിന് ചക്ക എരിശ്ശേരി ഉണ്ടാക്കിയാലോ, റെസിപ്പി ഇതാ...
വിഷുവിന് കണി വെക്കുമ്പോൾ ഈ തെറ്റുകൾ ചെയ്യരുത്
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചപ്പോൾ
കൊല്ലത്ത് ഓണമ്പലം ചന്തയ്ക്ക് സമീപം ഉണ്ടായ അപകടം
ഇടുക്കി ഈറ്റചോലയാറ്റിൽ വെള്ളം കുടിക്കാനെത്തിയ ആനക്കൂട്ടം