Narendra Modi: നരേന്ദ്രമോദി ശബരിമലയിൽ എത്തുന്നു? ചര്‍ച്ചകള്‍ ശക്തം
Narendra Modi and Amit Shah to Visit Sabarimala: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അടുത്ത മാസപൂജ വേളയില്‍ ദര്‍ശനത്തിന് എത്തുമെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിനായിരുന്നു രാഷ്ട്രപതിയുടെ ശബരിമല ദർശനം.

പ്രധാനമന്ത്രി നരേന്ദ്രമോദി
പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ശബരിമല ദർശനത്തിന് എത്തുമെന്ന് വിവരം. രാഷ്ട്രപതി എത്തിയതോടെയാണ് ഇരുവരുടെയും സന്ദര്‍ശനവും ഉടനുണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്. മാർച്ച് അവസാനം മോദി കേരളത്തിൽ എത്തുന്നുണ്ട്. ഈ അവസരത്തിലായിരിക്കും ശബരിമല ദർശനവും.
നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടാണ് നരേന്ദ്രമോദി മാർച്ച് അവസാനം കേരളത്തിൽ എത്തുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അടുത്ത മാസപൂജ വേളയില്‍ ദര്‍ശനത്തിന് എത്തുമെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിനായിരുന്നു രാഷ്ട്രപതിയുടെ ശബരിമല ദർശനം.
അതേസമയം, ശബരിമലയിൽ ഭക്തജനങ്ങളുടെ തിരക്ക് വർദ്ധിക്കുന്നുണ്ട്. ഇന്നലെ മാത്രം കരിമല വഴിയുള്ള കാനനപാതയിലൂടെ 12,080 പേർ എത്തിയതായാണ് കണക്ക്. മകരവിളക്കിനു നട തുറന്ന ശേഷം 40 ശതമാനം തീർഥാടകരും കാനനപാതയിലൂടെ കാൽനടയായിട്ടാണ് ദർശനത്തിന് എത്തുന്നത്.
മകരവിളക്ക് ഉത്സവത്തിനും ജ്യോതി ദർശനത്തിനും വിപുലമായ ഒരുക്കങ്ങളാണ് പമ്പയിലും സന്നിധാനത്തും നടത്തിയിട്ടുള്ളത്. 35,000 വെർച്വൽ ബുക്കിങ് ഉൾപ്പെടെ ഒരു ലക്ഷത്തിലധികം ഭക്തർ ജ്യോതിദർശത്തിനായി എത്തുമെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് പറഞ്ഞു. മകരവിളക്ക് ഉത്സവത്തിന് എത്തുന്ന തീർഥാടകർക്ക് പാണ്ടിത്താവളത്തും പർണശാലയിലും സൗജന്യഭക്ഷണം വിതരണംചെയ്യുമെന്നും ദേവസ്വം ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
ശബരിമല മകര വിളക്ക് പ്രമാണിച്ച് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഉത്സവം പ്രമാണിച്ചുള്ള സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഈ മാസം 12 മുതൽ 15 വരെ ആങ്ങമൂഴി കൊച്ചാണ്ടി ചെക്ക് പോസ്റ്റ് വഴി ഗവിയിലേക്കു വിനോദ സഞ്ചാരികളെ കടത്തിവിടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.