Crime News: പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച്, ദൃശ്യങ്ങൾ അച്ഛനും സഹോദരനും അയച്ചുകൊടുത്തു: യുവാവ് അറസ്റ്റിൽ

ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണ സംഘം മിഥുന്റെ ഫോൺ ലൊക്കേഷൻ കണ്ടെത്തുകയും ശനിയാഴ്ച മാവേലിക്കര പുല്ലാരിമംഗലത്തെ അമ്മായിയുടെ വാടക വീട്ടിൽ നിന്ന് മിഥുനെ പിടികൂടുകയുമായിരുന്നു

Crime News: പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച്, ദൃശ്യങ്ങൾ അച്ഛനും സഹോദരനും അയച്ചുകൊടുത്തു: യുവാവ് അറസ്റ്റിൽ

അറസ്റ്റിലായ മിഥുൻ

Published: 

06 Jan 2025 | 01:37 PM

പത്തനംതിട്ട: നഴ്സിംഗ് വിദ്യാര്ത്ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങള് മൊബൈലിൽ പകർത്തി അച്ഛനും സഹോദരനും അയച്ചുകൊടുത്ത യുവാവ് അറസ്റ്റിൽ. തിരുവല്ല കുട്ടപ്പുഴ സ്വദേശി മിഥുൻ രമേശിനെ (21) ആണ് പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. മാന്നാർ സ്വദേശിനിയായ പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങളാണ് മിഥുൻ മൊബൈൽ ഫോണിൽ പകർത്തിയത്. മാന്നാർ സ്വദേശിനിയായ പെൺകുട്ടിയുടെ വീട്ടിലെ കുളി മുറിയിൽ നിന്നടക്കം പകർത്തിയ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് മിഥുൻ കുട്ടിയെ നിരന്തരമായി ഭീക്ഷണിപ്പെടുത്തുന്നുണ്ടായിരുന്നു. തുടർന്ന് ദൃശ്യങ്ങൾ യുവതിയുടെ പിതാവിനും സഹോദരനും വാട്ട്സ്ആപ്പ് വഴി അയയ്ക്കുകയും ചെയ്തു. വെള്ളിയാഴ്ച മിഥുൻ പെൺകുട്ടിയെ ഹോട്ടലിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നും പോലീസ് പറഞ്ഞു.

പരാതി ലഭിച്ചതിന് പിന്നാലെ ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണ സംഘം മിഥുന്റെ ഫോൺ ലൊക്കേഷൻ കണ്ടെത്തുകയും ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ മാവേലിക്കര പുല്ലാരിമംഗലത്തെ അമ്മായിയുടെ വാടക വീട്ടിൽ നിന്ന് മിഥുനെ പിടികൂടുകയുമായിരുന്നു. ഞായറാഴ്ച രാവിലെയാണ് മിഥുന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും അശ്ലീല ചിത്രങ്ങൾ കണ്ടെത്തുകയും ചെയ്തു.

വിശദമായ പരിശോധനക്ക് പോലീസ് മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയുടെ മൊഴിയെ തുടർന്ന് ഐടി ആക്ട്, ബലാത്സംഗം എന്നീ വകുപ്പുകൾ പ്രകാരവും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ പത്തനംതിട്ട ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില് ഹാജരാക്കിയ ശേഷം പത്തനംതിട്ട സബ് ജയിലിലേക്ക് റിമാന്ഡ് ചെയ്തു.

തിരുവല്ല ഡിവൈ.എസ്.പി പി.എസ് ആഷാദിന്റെ മേൽനോട്ടത്തിൽ പുളിക്കീഴ് ഇൻസ്പെക്ടർ അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്.ഐ കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ എ.എസ്.ഐ രാജേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ഒമരായ നവീൻ, അഖിൽ, അലോക്, സുദീപ് കുമാർ എന്നിവരുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍