AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Outbreaks 2025: 2025 – ൽ കേരളത്തിൽ വന്നു… കണ്ടു…. തോറ്റു പോയ രോ​ഗങ്ങൾ ഇവരെല്ലാം…

പരിസ്ഥിതിയിൽ നിന്നോ മൃഗങ്ങളിൽ നിന്നോ മനുഷ്യരിലേക്ക് രോഗങ്ങൾ പടരുന്ന സാഹചര്യമാണ് ഈ വർഷം കണ്ടത്. ഇത് നേരിടാൻ ഡിജിറ്റൽ ഹെൽത്ത് പോർട്ടൽ (IHIP) വഴി 35 പകർച്ചവ്യാധികളുടെ വിവരം റിപ്പോർട്ട് ചെയ്യുന്നത് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്.

Kerala Outbreaks 2025: 2025 – ൽ കേരളത്തിൽ വന്നു… കണ്ടു…. തോറ്റു പോയ രോ​ഗങ്ങൾ ഇവരെല്ലാം…
Disease keralaImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Updated On: 21 Dec 2025 | 12:37 PM

തിരുവനന്തപുരം: 2025 അവസാനിച്ച് പുതിവർഷം ആരംഭിക്കാ‍ൻ ഇനി ദിവസങ്ങളേ ബാക്കിയുള്ളൂ. ഈ ഒരു വർഷത്തിനിടെ പല സംഭവങ്ങളും നമ്മുടെ കേരളത്തിൽ നടന്നിട്ടുണ്ട്. ഇതിൽ പ്രധാനം വന്നു പോയ രോ​ഗങ്ങൾ തന്നെ. വലിയ കെട്ടിലും മട്ടിലും വന്ന് നമ്മെ ഭയപ്പെടുത്തി ഒടുവിൽ കീഴടങ്ങിയ രോ​ഗങ്ങൾ ഏതെല്ലാം എന്നു നോക്കാം.

ആധുനിക ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ നിലവിലുണ്ടെങ്കിലും, 2025-ൽ കേരളം ഗുരുതരമായ പകർച്ചവ്യാധി ഭീഷണികളാണ് നേരിട്ടത്. സീസണൽ രോഗങ്ങൾക്ക് പുറമെ മാരകമായ അമീബിയൻ ബാധയും നിപ്പയും സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി.

 

തലച്ചോർ തിന്നുന്ന അമീബ (അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്)

 

2025-ലെ ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധി പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (PAM) കേസുകളിലെ വർധനവായിരുന്നു.
ഡിസംബർ 2025 വരെ ഏകദേശം 170 കേസുകളും 42 മരണങ്ങളും റിപ്പോർട്ട് ചെയ്തു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കോഴിക്കോട്, മലപ്പുറം, എറണാകുളം തുടങ്ങിയ ജില്ലകളിലായി രോഗബാധ ചിതറിക്കിടക്കുകയായിരുന്നു. അന്തരീക്ഷ താപനില വർധിച്ചതും കുളിക്കാനും നീന്താനുമായി ഉപയോഗിക്കുന്ന ജലാശയങ്ങളിൽ അമീബയുടെ സാന്നിധ്യം കൂടിയതുമാണ് രോഗവ്യാപനത്തിന് കാരണമായത്.

 

2. എലിപ്പനി

 

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ മരണപ്പെടുന്നത് എലിപ്പനി മൂലമാണ്. ജനുവരി മുതൽ ഡിസംബർ വരെ 3,259 സ്ഥിരീകരിച്ച കേസുകളും 209 മരണങ്ങളും റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ. എറണാകുളം, തൃശൂർ ജില്ലകൾ തൊട്ടുപിന്നിലുണ്ട്.
മണ്ണിലും വെള്ളത്തിലും രോഗകാരികളായ ബാക്ടീരിയകൾ ഉള്ളതിനാൽ ക്ഷീരകർഷകർക്കും ശുചീകരണ തൊഴിലാളികൾക്കും രോഗസാധ്യത ഏറെയാണ്.

 

3. ഹെപ്പറ്റൈറ്റിസ് എ

 

മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും 2025-ൽ മഞ്ഞപ്പിത്തം പടർന്നുപിടിച്ചു. ഏകദേശം 10,000-ൽ അധികം സംശയാസ്പദ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 5,500 എണ്ണം സ്ഥിരീകരിച്ചു. 38 മരണങ്ങളും ഉണ്ടായി. ജലസ്രോതസ്സുകളിലെ ക്ലോറിനേഷൻ കുറഞ്ഞതും ഭക്ഷണശാലകളിലെ ശുചിത്വമില്ലായ്മയുമാണ് ഇതിലേക്ക് നയിച്ചത്.

 

4. നിപ്പ വൈറസ് (NiV)

 

മെയ് മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ മലപ്പുറം, പാലക്കാട് ജില്ലകളിൽ നിപ്പ ഭീതി വീണ്ടും ഉയർന്നു. 4 കേസുകൾ സ്ഥിരീകരിക്കുകയും 2 പേർ മരിക്കുകയും ചെയ്തു. 600-ഓളം പേരെ നിരീക്ഷണത്തിലാക്കിയെങ്കിലും വേഗത്തിലുള്ള കോൺടാക്റ്റ് ട്രേസിംഗിലൂടെ രോഗം പടരുന്നത് തടയാനായി.

 

5. സീസണൽ ഇൻഫ്ലുവൻസയും ഡെങ്കിപ്പനിയും

 

എച്ച്1എൻ1 (H1N1), എച്ച്3എൻ2 (H3N2) ബാധ മൂലം വർഷത്തിന്റെ ആദ്യ പകുതിയിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ തന്നെ ഏറ്റവും ഉയർന്ന ഫ്ലൂ മരണനിരക്കുള്ള സംസ്ഥാനങ്ങളിലൊന്നായി എൻ.സി.ഡി.സി കേരളത്തെ അടയാളപ്പെടുത്തി. കാലവർഷത്തോടൊപ്പം ഡെങ്കിപ്പനിയും എത്തിയെങ്കിലും കൊതുക് നശീകരണ പ്രവർത്തനങ്ങളിലൂടെ മരണനിരക്ക് കുറയ്ക്കാൻ സാധിച്ചു.
പരിസ്ഥിതിയിൽ നിന്നോ മൃഗങ്ങളിൽ നിന്നോ മനുഷ്യരിലേക്ക് രോഗങ്ങൾ പടരുന്ന സാഹചര്യമാണ് ഈ വർഷം കണ്ടത്. ഇത് നേരിടാൻ ഡിജിറ്റൽ ഹെൽത്ത് പോർട്ടൽ (IHIP) വഴി 35 പകർച്ചവ്യാധികളുടെ വിവരം റിപ്പോർട്ട് ചെയ്യുന്നത് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്.