AI layoffs : എഐ വീണ്ടും പണി കളയുന്നു… ഇത്തവണ ജോലിപോയത് 11,000 പേരുടെ

മൈക്രോസോഫ്റ്റും സമാനമായ രീതിയിൽ ജീവനക്കാരെ പിരിച്ചുവിടുകയും ഉയർന്ന വൈദഗ്ധ്യമുള്ളവരെ നിയമിക്കുകയും ചെയ്തിരുന്നു.

AI layoffs : എഐ വീണ്ടും പണി കളയുന്നു... ഇത്തവണ ജോലിപോയത് 11,000 പേരുടെ

AI

Updated On: 

30 Sep 2025 14:54 PM

ന്യൂഡൽഹി: പുനഃസംഘടനയുടെ ഭാഗമായി ആക്‌സെഞ്ചർ 11,000 ജീവനക്കാരെ പിരിച്ചുവിട്ടു. ഇത് പ്രധാനമായും എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) അടിസ്ഥാനമാക്കിയുള്ള പുനഃസംഘടനയുടെ ഭാഗമായാണ് നടപ്പിലാക്കിയത്. എഐ സംവിധാനങ്ങളിൽ ആവശ്യമായ പരിശീലനം നൽകാൻ സാധിക്കാത്ത, അല്ലെങ്കിൽ ആ വൈദഗ്ധ്യം നേടാൻ കഴിയാത്ത ജീവനക്കാരെയാണ് കമ്പനി ഒഴിവാക്കിയത്.

ഈ പിരിച്ചുവിടലിനെ തുടർന്ന് കമ്പനിയിലെ ആകെ ജീവനക്കാരുടെ എണ്ണം 7,91,000-ൽ നിന്ന് 7,79,000 ആയി കുറഞ്ഞു. എങ്കിലും, പിരിച്ചുവിടൽ നടപടിക്ക് പിന്നാലെ കമ്പനി ഒരു വർഷത്തിനുള്ളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, നിലവിലുള്ള ജീവനക്കാർക്ക് എഐ സംവിധാനങ്ങളിൽ വൈദഗ്ധ്യം നേടാനുള്ള ഊർജിതമായ പരിശീലനവും ആക്‌സെഞ്ചർ നൽകുന്നുണ്ട്. ഈ പരിശീലനം എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് കമ്പനിയുടെ നീക്കം.

Also Read: Spam Call issue: ഒറ്റ ക്ലിക്കിൽ സ്പാം കോളുകളുടെ ശല്യം ഒഴിവാക്കാം… ഈ സിംപിൾ ടെക്നിക് പ്രയോ​ഗിക്കൂ…

പരിശീലനം നൽകിയിട്ടും പുതിയ സാങ്കേതികവിദ്യകളിൽ വൈദഗ്ധ്യം നേടാനാകാത്തവരെയാണ് പിരിച്ചുവിടുന്നതെന്ന് ആക്‌സെഞ്ചർ സിഇഒ ജൂലി സ്വീറ്റ് വ്യക്തമാക്കി. എഐ വഴിയുള്ള വളർച്ചാ സാധ്യതകൾ മുന്നിൽ കണ്ടാണ് ഈ ഘടനാപരമായ മാറ്റമെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം എഐ കൺസൾട്ടിങ് മേഖലയിൽ നിന്ന് ആക്‌സെഞ്ചർ 2.6 ബില്യൺ ഡോളർ വരുമാനം നേടിയിരുന്നു.

 

മറ്റ് കമ്പനികളിലെ സമാനമായ നടപടികൾ

 

  • മൈക്രോസോഫ്റ്റും സമാനമായ രീതിയിൽ ജീവനക്കാരെ പിരിച്ചുവിടുകയും ഉയർന്ന വൈദഗ്ധ്യമുള്ളവരെ നിയമിക്കുകയും ചെയ്തിരുന്നു.
  • മെറ്റയാകട്ടെ, മൊത്തം ജീവനക്കാരിൽ നിന്ന് അഞ്ച് ശതമാനം പേരെയാണ് പറഞ്ഞുവിട്ടത്. ഇവിടെയും ഉയർന്ന വൈദഗ്ധ്യമുള്ളവരെയാണ് പകരം നിയമിച്ചത്.
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ