Hajj 2025: ഹജ്ജിനെത്തിയവരിൽ ന്യുമോണിയ ബാധ പടരുന്നു; ഒരാൾ മരിച്ചു, 98 പേർ ചികിത്സയിൽ

Pneumonia Spread Among Hajj Pilgrims: സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകരിൽ ന്യുമോണിയ പടർന്നുപിടിക്കുന്നു. 99 പേർക്കാണ് അസുഖം പകർന്നത്. ഇതിൽ ഒരാൾ മരിച്ചു.

Hajj 2025: ഹജ്ജിനെത്തിയവരിൽ ന്യുമോണിയ ബാധ പടരുന്നു; ഒരാൾ മരിച്ചു, 98 പേർ ചികിത്സയിൽ

ഹജ്ജ്

Published: 

25 May 2025 | 12:00 PM

ഹജ്ജ് നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയവരിൽ ന്യുമോണിയ ബാധ പടരുന്നു. ഇൻഡോനേഷ്യക്കാരായ 99 പേർക്കാണ് ന്യുമോണിയ ബാധ സ്ഥിരീകരിച്ചത്. ഇവരിൽ ഒരാൾ മരണപ്പെട്ടു. ഇൻഡോനേഷ്യൻ ആരോഗ്യമന്ത്രാലയ വക്താവും ഇൻഡോനേഷ്യൻ ഹജ്ജ് ഹെൽത്ത് സെൻ്റർ തലവനുമായ ലിലിയെക് സുസിലോ ആണ് ഇക്കാര്യം അറിയിച്ചു.

അസുഖബാധിതരായ ഹാജിമാർക്ക് സൗദി അറേബ്യയിലെ പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും ചികിത്സ നൽകിക്കൊണ്ടിരിക്കുകയാണ് എന്ന് ലിലിയെക് സുസിലോ പറഞ്ഞു. സൗദിയിലെ കടുത്ത ചൂടാണ് ന്യുമോണിയയ്ക്ക് കാരണമായത്. രാജ്യത്ത് 47 ഡിഗ്രി വരെയാണ് ഊഷ്മാവ്. തളർച്ച, ആൾത്തിരക്ക്, നേരത്തെയുണ്ടായിരുന്ന ആരോഗ്യപ്രശ്നങ്ങൾ എന്നിവയൊക്കെ ന്യുമോണിയയ്ക്ക് കാരണമായി. ഗുരുതരമാണ് നിലവിലെ സ്ഥിതി. വേഗത്തിലും കൃത്യവുമായി ചികിത്സിച്ചില്ലെങ്കിൽ ഹാജിമാരുടെ ആരോഗ്യം വീണ്ടും വഷളാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യുമോണിയ വാക്സിൻ ഇതുവരെ രാജ്യത്ത് നിർബന്ധമാക്കിയിട്ടില്ല. എന്നാൽ, 65 വയസിന് മുകളിലുള്ളവർ യാത്രയ്ക്ക് മുൻപ് വാക്സിനെടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഡയബറ്റിസ്, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, കരൾ, വൃക്ക രോഗങ്ങൾ തുടങ്ങി വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും വാക്സിനെടുക്കണമെന്നും അധികൃതർ അറിയിച്ചു.

Also Read: Smart Portal For Hajj Pilgrims: ഹജ്ജ് തീർഥാടകർക്കായി പുതിയ സ്മാർട്ട് പോർട്ടലുമായി സൗദി അറേബ്യ

ഹജ്ജ് തീർത്ഥാടകർക്കായി സൗദി അറേബ്യ പുതിയ സ്മാർട്ട് പോർട്ടൽ അവതരിപ്പിച്ചിരുന്നു. https://services.prh.gov.sa എന്ന പോർട്ടലാണ് ഹജ്ജ് തീർത്ഥാടകർക്കായി അവതരിപ്പിച്ചിരിക്കുന്നത്. തീർത്ഥാടകരുടെ സംശയനിവാരണത്തിനും വിവിധ സഹായങ്ങൾക്കും ഈ പോർട്ടൽ ഉപയോഗിക്കാം. മക്കയിലും മദീനയിലും ആവശ്യമായ സഹായങ്ങൾ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് പോർട്ടലിൻ്റെ പ്രവർത്തനം.

തീർത്ഥാടകർക്ക് സ്മാർട്ട് മാപ്പുകൾ ഉപയോഗിക്കാനാവുന്ന തരത്തിലുള്ള ഇൻ്ററാക്ടീവ് നാവിഗേഷൻ, ചാറ്റിലൂടെയുള്ള തീർത്ഥാടകരുടെ സംശയനിവാരണം, പ്രാർഥനാസമയങ്ങൾ, ഇമാമുകളെയും മുഅദ്ദിനുകളെയും കുറിച്ചുള്ള വിവിധ അറിയിപ്പുകൾ, പ്രാർത്ഥനകൾക്കുള്ള മാർഗനിർദ്ദേശങ്ങൾ തുടങ്ങിയ വിവിധ ഫീച്ചറുകൾ ഈ ആപ്പിൽ ലഭിക്കും. ഒന്നിലധികം ഭാഷകളിലും വിവിധ രാജ്യങ്ങളിലും ഈ പോർട്ടൽ പ്രവർത്തിക്കും. മക്ക, മദീന പള്ളികളുടെ മതകാര്യ മേധാവി അബ്ദുൾറഹ്മാൻ അൽ – സുദൈസ് ആണ് ആപ്പിനെപ്പറ്റിയുള്ള വിവരങ്ങൾ അറിയിച്ചത്.

Loading...
Unable to load recommendations.
Follow Us
Related Stories
Iran US Conflict: ഹോർമുസ് കടലിടുക്കിലെ മൈനുകൾ പൂർണ്ണമായും നീക്കി; പുതിയ മൈനുകൾ സ്ഥാപിച്ചാൽ കടുത്ത നടപടിയെന്ന് ട്രംപ്
Dubai FlexiRent: വാടക നൽകാൻ ഫ്ലെക്സിറെൻ്റ്: ദുബായിലെ എല്ലാ വാടകക്കാർക്കും ഈ സൗകര്യം ലഭിക്കുമോ? അറിയേണ്ടതെല്ലാം!
Iran US Conflict: പാക് കരസേനാ മേധാവിയുമായി ഡൊണാൾഡ് ട്രംപ് ഫോണിൽ ചർച്ച നടത്തിയതായി റിപ്പോർട്ട്
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി