ഹമാസ് ആക്രമണം പ്രതിരോധിക്കാനായില്ല; ഇസ്രായേല്‍ ഇന്റലിജന്‍സ് മേധാവി രാജിവെച്ചു

ഹമാസിന്റെ സായുധ നീക്കത്തെ കുറിച്ച് ഇസ്രായേലിന് ഒന്നിലേറെ തവണ മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിലും അവയെല്ലാം അവഗണിക്കുകയാണ് ചെയ്തതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഹമാസ് ആക്രമണം പ്രതിരോധിക്കാനായില്ല; ഇസ്രായേല്‍ ഇന്റലിജന്‍സ് മേധാവി രാജിവെച്ചു

Aharon Haliva (Social Media Image)

Published: 

23 Apr 2024 | 09:56 AM

ജറുസലേം: ഇസ്രായേല്‍ മിലിട്ടറി ഇന്റലിജന്‍സ് മേധാവി രാജിവെച്ചു. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണം പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് രാജി. ഇസ്രായേല്‍ പ്രതിരോധ സേന ഐഡിഎഫാണ് രാജിക്കാര്യം പുറത്തുവിട്ടത്. പ്രതിരോധിക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ ആദ്യമായി രാജിവെക്കുന്ന ഉദ്യോഗസ്ഥന്‍ കൂടിയാണ് മിലിട്ടറി ഇന്റലിജന്‍സ് മേധാവി അഹരോണ്‍ ഹലീവ.

നേരത്തെ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലൈവി, ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയായ ഷിന്‍ ബെതിന്റെ മേധാവി റോണെന്‍ ബെര്‍ എന്നിവര്‍ ഹമാസിന്റെ നീക്കം തടയാനാകാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നെങ്കിലും സ്ഥാനമൊഴിഞ്ഞിരുന്നില്ല.

‘2023 ഒക്ടോബര്‍ 7 ശനിയാഴ്ച ഹമാസ് ഇസ്രായേല്‍ രാഷ്ട്രത്തിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തി. എന്റെ കീഴിലുള്ള ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ഞങ്ങളെ ഏല്‍പ്പിച്ച ചുമതല നിറവേറ്റാന്‍ എനിക്കും എന്റെ ടീമിനും സാധിച്ചില്ല. ആ കറുത്ത ദിനം ഇന്നും ഒരു നിഴലുപോലെ എന്നെ പിന്തുടരുന്നുണ്ട്,’ എന്നാണ് ഹലീവ എഴുതിയ രാജിക്കത്തില്‍ പറയുന്നത്.

എന്നാല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇതുവരെ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഹമാസിന്റെ സായുധ നീക്കത്തെ കുറിച്ച് ഇസ്രായേലിന് ഒന്നിലേറെ തവണ മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിലും അവയെല്ലാം അവഗണിക്കുകയാണ് ചെയ്തതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഒക്ടോബര്‍ ഏഴിനായിരുന്നു ഹമാസ് ഇസ്രായേല്‍ ആക്രമിച്ചത്. ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്‌ളഡ് എന്ന് പേരിലായിരുന്നു ആക്രമണം. ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെടുകയും 250 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ നിരവധി പേര്‍ ഇസ്രായേലിന്റെ തന്നെ ഹാനിബാള്‍ ഡയറക്ടീവ് അനുസരിച്ചുള്ള ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഹമാസും ഇസ്രായേല്‍ മാധ്യമങ്ങളും സ്ഥിരീകരിച്ചിരുന്നു.

ഇതിന് പിന്നാലെ സമാനതകളില്ലാത്ത ആക്രമണമാണ് ഇസ്രായേല്‍ അഴിച്ചുവിട്ടത്. ഇസ്രായേല്‍ നടത്തുന്ന വംശഹത്യയില്‍ ഇതുവരെ 34,097 പേരാണ് കൊല്ലപ്പെട്ടത്.

Follow Us
Related Stories
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Iran War: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിച്ചു; കരാറിലെത്തിയതായി ട്രംപ്, ഹോര്‍മുസ് തുറന്നതായി വാദം
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്