Israel-Palestine Conflict: പലസ്തീനികള്‍ മനുഷ്യനിര്‍മ്മിതമായ ‘കൂട്ടപട്ടിണി’ അനുഭവിക്കുന്നു; മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

Israel-Palestine Conflict Updates: വിശപ്പ് കാരണം ഉറങ്ങാന്‍ പോലും സാധിക്കാതെ കുട്ടികള്‍ കരയുകയാണെന്ന് മാതാപിതാക്കള്‍ ഞങ്ങളോട് പറയുന്നു. ഭക്ഷ്യ വിതരണ കേന്ദ്രങ്ങള്‍ അക്രമത്തിന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നുവെന്നും ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഡെബ്രിയേസസ് പറഞ്ഞു.

Israel-Palestine Conflict: പലസ്തീനികള്‍ മനുഷ്യനിര്‍മ്മിതമായ കൂട്ടപട്ടിണി അനുഭവിക്കുന്നു; മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

ഗാസയില്‍ നിന്നുള്ള ദൃശ്യം

Published: 

24 Jul 2025 | 06:59 AM

ഗാസ സിറ്റി: ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന യുദ്ധം ആരംഭിച്ചിട്ട് ഇരുപത്തിയൊന്ന് മാസങ്ങള്‍ പിന്നിടുന്നു. ഗാസയില്‍ മരണവും പട്ടിണിയും നാള്‍ക്കുനാള്‍ വര്‍ധിച്ച് വരികയാണ്. ഗാസയിലെ സഹായവിതരണത്തിന് ഉപരോധം ഏര്‍പ്പെടുത്തിയത് കാരണം പലസ്തീനികള്‍ കൂട്ട പട്ടിണി അനുഭവിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വിശപ്പ് കാരണം ഉറങ്ങാന്‍ പോലും സാധിക്കാതെ കുട്ടികള്‍ കരയുകയാണെന്ന് മാതാപിതാക്കള്‍ ഞങ്ങളോട് പറയുന്നു. ഭക്ഷ്യ വിതരണ കേന്ദ്രങ്ങള്‍ അക്രമത്തിന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നുവെന്നും ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഡെബ്രിയേസസ് പറഞ്ഞു.

സഹായമെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ പലര്‍ക്കും ജീവന്‍ നഷ്ടമായി. പട്ടിണി മരണ സംഖ്യ ഉയര്‍ന്നു. ഇസ്രായേലിന്റെ നടപടികളെ അവരുടെ അടുത്ത സഖ്യകക്ഷികള്‍ പോലും അപലപിക്കുന്നു.

ഇസ്രായേലിന്റെയും അമേരിക്കയുടെയും പിന്തുണയുള്ള പുതിയ സഹായ സംഘടനയായ ഗാസ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത് മെയ് മാസത്തിലാണ്. അന്ന് മുതല്‍ അവിടെ ഭക്ഷണം തേടിയെത്തിയ ആയിരത്തിലധികം ആളുകളെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു.

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് നൂറുകണക്കിന് ആളുകള്‍ ജിഎച്ച്എഫ് കേന്ദ്രങ്ങള്‍ക്ക് സമീപം വെച്ച് മരിച്ചു. ഗാസയില്‍ യുഎന്നിന്റെ സഹായ വിതരണ കേന്ദ്രം മാറ്റിസ്ഥാപിക്കുന്നതിനാണ് ജിഎച്ച്എഫ് ഉണ്ടാക്കിയത്. എന്നാല്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതിനാല്‍ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്.

Also Read: Donald Trump: ജപ്പാനുമായി വമ്പന്‍ കരാറിന് അമേരിക്ക; 15% തീരുവ ഉണ്ടാകുമെന്ന് ട്രംപ്

ഗാസയിലെ 2.1 ദശലക്ഷം ആളുകളും ഇപ്പോള്‍ ഭക്ഷ്യ സുരക്ഷിയില്ലാത്തവരാണ്. ഗാസയിലെ ആരോഗ്യമന്ത്രാലയം പറയുന്നതനുസരിച്ച് 900,000 കുട്ടികള്‍ പട്ടിണിയിലാണെന്നും 70,000 പേര്‍ ഇതിനോടകം പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്നുമാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
ഇറാൻ-അമേരിക്ക സംഘർഷം 2029 വരെ നീണ്ടേക്കാം; ട്രംപിന് ഉപദേശകരുടെ മുന്നറിയിപ്പ്
ദുബയിൽ ജോലി ചെയ്യുമ്പോൾ തന്നെ സ്വന്തമായി ബിസിനസ്സ് തുടങ്ങാമോ? അറിയേണ്ട നിയമവശങ്ങൾ !
യു.എ.ഇയിൽ പൊലീസിനെ വിളിക്കാൻ 999 ആണോ 901 ആണോ ഉപയോഗിക്കേണ്ടത്? പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!
മക്ക പ്രതിരോധ കരാർ: സൗദിയെ ആകമിച്ചതിന് മറുപടി? ഹുതികൾക്കെതിരെ പാകിസ്ഥാൻ വ്യാമാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
ഗാസയില്‍ നിന്ന് പലസ്തീനികളെ നാടുകടത്താന്‍ പദ്ധതിയില്ല; ഇസ്രയേല്‍ വിദേശകാര്യമന്ത്രി
ദുബായി ഡ്യൂട്ടിഫ്രീയിൽ ഒൻപതര കോടിയുടെ ബമ്പറടിച്ച് മലയാളി; ഭാഗ്യം തുണച്ചത് 17 സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിന്
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്