Israel Strikes Iran: ഇസ്രായേല്‍ ആക്രമണം; ആണവ പദ്ധതി കൂടുതല്‍ ശക്തമാക്കാന്‍ ഇറാനെ പ്രേരിപ്പിച്ചേക്കാം

Iran Nuclear Programme: ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കയുമായി കരാറിലെത്തണോ വേണ്ടയോ എന്നതിനെ കുറിച്ച് ഏറെക്കാലമായി ആഭ്യന്തര തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. പശ്ചാത്യ രാജ്യങ്ങളുമായി ചര്‍ച്ച നടത്താന്‍ ഇറാന്‍ സമയം പാഴാക്കുകയാണെന്നാണ് വിദഗ്ധര്‍ അഭിപ്രായം ഉന്നയിക്കുന്നത്.

Israel Strikes Iran: ഇസ്രായേല്‍ ആക്രമണം; ആണവ പദ്ധതി കൂടുതല്‍ ശക്തമാക്കാന്‍ ഇറാനെ പ്രേരിപ്പിച്ചേക്കാം

ഇറാനില്‍ നിന്നുള്ള ദൃശ്യം

Updated On: 

14 Jun 2025 | 07:47 AM

ടെഹ്‌റാന്‍: ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ ഇറാനിനെ ആണവ ശക്തി വര്‍ധിപ്പിക്കുന്നതിനെ പ്രേരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതിലെ ആശങ്ക ഇറാനെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് പ്രേരിപ്പിച്ചേക്കാമെന്നാണ് ഇന്റര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കയുമായി കരാറിലെത്തണോ വേണ്ടയോ എന്നതിനെ കുറിച്ച് ഏറെക്കാലമായി ആഭ്യന്തര തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. പശ്ചാത്യ രാജ്യങ്ങളുമായി ചര്‍ച്ച നടത്താന്‍ ഇറാന്‍ സമയം പാഴാക്കുകയാണെന്നാണ് വിദഗ്ധര്‍ അഭിപ്രായം ഉന്നയിക്കുന്നത്.

2018ല്‍ ഇറാനും മറ്റ് പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ആണവ കരാറായ ജോയിന്റ് കോംപ്രിഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷനില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപ് ഏകപക്ഷീയമായി പിന്മാറി. തുടര്‍ന്ന് ഇറാനും യുഎസും തമ്മിലുള്ള ചര്‍ച്ചകളില്‍ വലിയ വിടവുണ്ടായിരുന്നു.

ട്രംപിന്റെ മുന്‍ഗാമിയായ ബരാക് ഒബാമയാണ് കരാര്‍ സംഘടിപ്പിച്ചത്. 2015ല്‍ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ ഇതിന് അംഗീകാരം നല്‍കുകയും ചെയ്തു. ഇറാന്റെ ആണവ പദ്ധതി നിരീക്ഷിക്കുകയും അത് ആയുധങ്ങള്‍ രൂപപ്പെടുത്തുന്നതിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കുകയുമായിരുന്നു ഇതിന്റെ ലക്ഷ്യം.

പകരമായി ഇറാന് ഏര്‍പ്പെടുത്തിയിരുന്ന ചില ഉപരോധങ്ങള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. നയതന്ത്ര നേട്ടമായി കരാറിലെ പ്രശംസിച്ചെങ്കിലും ഈ കരാറിനെ ഇസ്രായേല്‍ അംഗീകരിച്ചില്ല. പത്ത് വര്‍ഷത്തിന് ശേഷം സമാനമായ മറ്റൊരു കരാറില്‍ ഏര്‍പ്പെടാന്‍ യുഎസും ഇറാനും താത്പര്യം പ്രകടിപ്പിച്ചു.

Also Read: Iran Nuclear Programme Attack: ഇറാന്റെ ആണവ പദ്ധതിക്കെതിരെ ആക്രമണം നടത്തിയതായി ഇസ്രായേല്‍

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യുഎസിന്റെ അനുമതിയോടെ ഇസ്രായേല്‍ ഇറാനില്‍ ആക്രമണം നടത്തിയിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പേ ആസൂത്രണം ചെയ്ത ആക്രമണം ഹ്രസ്വകാലത്തേക്കുള്ള ഏത് വിധേനയുള്ള നയതന്ത്ര പരിഹാരത്തെയും തടയുന്നുവെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാര്‍ ആന്‍ഡ് പീസ് റിപ്പോര്‍ട്ടിങിലെ പ്രോഗ്രാം മാനേജര്‍ റെസ എച്ച് അക്ബരി പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
അബുദാബിയിൽ മഴയെ തുടർന്ന് അടച്ച പാർക്കുകളും ബീച്ചുകളും തുറന്നു; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
ഇനി ‘വേപ്പിങ്’ പോക്കറ്റ് കീറും! ഇ സിഗരറ്റിന് പുതിയ നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
സദ്യ സ്പെഷ്യൽ വട കൂട്ടുകറി എളുപ്പത്തിൽ തയ്യാറാക്കാം
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയ മാവേലിക്കരക്കാരി
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി