Syria Clashes Kill Dozens: സിറിയയിൽ വീണ്ടും സംഘർഷം; അസദ് അനുകൂലികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 200 മരണം

Syria Clashes Kill Over 200: സംഘർഷം കനത്തതോടെ ലതാകിയയിലേക്ക് കൂടുതൽ സേനയെ അയച്ചതായി സർക്കാർ വ്യക്തമാക്കി. സൈന്യം സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നതായി ദേശീയ വാർത്ത ഏജൻസിയും റിപ്പോർട്ട് ചെയ്തു.

Syria Clashes Kill Dozens: സിറിയയിൽ വീണ്ടും സംഘർഷം; അസദ് അനുകൂലികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 200 മരണം

പ്രതീകാത്മക ചിത്രം

Updated On: 

08 Mar 2025 | 10:42 AM

ലതാകിയ: സിറിയയിൽ മുൻ പ്രസിഡന്റ് ബഷാർ അൽ അസദ് അനുകൂലികളും സിറിയൻ സുരക്ഷാസേനയും തമ്മിൽ വീണ്ടും സംഘർഷം. ഏറ്റുമുട്ടലിൽ 200ലധികം പേർ കൊല്ലപ്പെട്ടു. ലതാകിയയിലെ തീരദേശ മേഖലയിൽ ആരംഭിച്ച സംഘർഷം പിന്നീട് ടാർട്ടസിലേക്കും വ്യാപിക്കുകയായിരുന്നു. അസദ് അനുകൂലികളുടെ ശക്തികേന്ദ്രമായ ലതാക്കിയൻ ഗ്രാമങ്ങളിൽ സേന വ്യോമാക്രമണം നടത്തിയതായാണ് റിപ്പോർട്ട്. ബ്രിട്ടനിലെ സിറിയൻ യുദ്ധ നിരീക്ഷണ സംഘടനയായ സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യുമൺ റൈറ്റ്സ് ആണ് ഇക്കാര്യം അറിയിച്ചത്.

സംഘർഷം കനത്തതോടെ ലതാകിയയിലേക്ക് കൂടുതൽ സേനയെ അയച്ചതായി സർക്കാർ വ്യക്തമാക്കി. സൈന്യം സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നതായി ദേശീയ വാർത്ത ഏജൻസിയും റിപ്പോർട്ട് ചെയ്തു. ലതാകിയ പ്രവിശ്യയിലെ ജബ്ലെ പട്ടണത്തിൽ നിന്നാണ് ഏറ്റുമുട്ടലിന്റെ തുടക്കം. അസദിന്റെ സേനയിലെ ‘ദി ടൈഗർ’ എന്ന വിളിപ്പേരുള്ള കമാൻഡർ ആയിരുന്ന സുഹൈൽ അൽ ഹസ്സന്റെ അനുയായികൾ സുരക്ഷാസേനയുടെ ചെക്ക്പോസ്റ്റുകൾ ആക്രമിക്കുകയായിരുന്നു. ഇതോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

2015ൽ വിമതർക്കെതിരെ ഉണ്ടായ ഏറ്റുമുട്ടലിൽ അസദ് സേനയെ നയിച്ചത് ഹസ്സൻ ആണ്. അസദ് അനുകൂലികളുടെ നിയന്ത്രണത്തിലാണ് ലതാകിയയിലെ തീരമേഖലയായ ബനിയാസും ജബ്ലെയും ഇപ്പോഴുമുള്ളത്. ന്യൂനപക്ഷമായ അൽവൈറ്റുകൾ അധിവസിക്കുന്ന മേഖലയാണിത്.

ALSO READ: ‘റഷ്യയെ പിന്നെയും കൈകാര്യം ചെയ്യാം; പക്ഷേ, യുക്രൈൻ ബുദ്ധിമുട്ടാണ്’; തുറന്നുപറഞ്ഞ് ട്രംപ്‌

ബഹുഭൂരിപക്ഷവും സുന്നികൾ ഉള്ള സിറിയയിലെ ഷിയാ വിഭാഗത്തിലെ അലവി എന്ന ചെറിയ ഉപവിഭാഗത്തിൽ ഉൾപ്പെടുന്നവരാണ് അസദ് കുടുംബം. ബഷാർ അൽ അസദിന്റെ മരണത്തോടെ അലവി വിഭാഗത്തിന് നേരെ വ്യപകമായ ആക്രമണങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സിറിയൻ ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ പെടുന്ന ഇടമല്ല അസദിന്റെ ജന്മനഗരമായ ഖർദ്വിയും അലവിയും.

2024 ഡിസംബറിൽ ഹയാത് തഹ്രീർ അൽ ഷാം (എച്ച്ടിഎസ്) നടത്തിയ വിപ്ലവത്തിന് ശേഷം സിറിയയിൽ ഉണ്ടാകുന്ന ഏറ്റവും വലിയ ഏറ്റുമുട്ടലാണിത്. എച്ച്ടിഎസിന്റെ നേതാവായിരുന്ന അഹമ്മദ് അൽ ഷാരയാണ് നിലവിലെ സിറിയയുടെ ഇടക്കാല പ്രസിഡന്റ് . അസദ് അനുകൂലികളെ രാജ്യത്ത് നിന്ന് ഉന്മൂലനം ചെയ്യുമെന്ന് ഷാരയുടെ കീഴിൽ ഉള്ള സേന നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Follow Us
Related Stories
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Iran War: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിച്ചു; കരാറിലെത്തിയതായി ട്രംപ്, ഹോര്‍മുസ് തുറന്നതായി വാദം
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്