5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Price: വീണ്ടും റെക്കോർഡ് നിരക്കിൽ സ്വർണവില; 63,000 രൂപ കടന്നു; ഇന്നത്തെ നിരക്ക് അറിയാം

Gold Rate Today in Kerala: ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 63240 രൂപയാണ്. ഒരു ​ഗ്രാം സ്വർണത്തിന് 7,905 രൂപയും.

Kerala Gold Price: വീണ്ടും റെക്കോർഡ് നിരക്കിൽ സ്വർണവില; 63,000 രൂപ കടന്നു; ഇന്നത്തെ നിരക്ക് അറിയാം
സ്വര്‍ണവില Image Credit source: PTI
sarika-kp
Sarika KP | Updated On: 05 Feb 2025 10:09 AM

ഓരോ ദിവസം പിന്നിടുമ്പോഴും പുതു റെക്കോർഡ് തീർത്ത് സ്വർണ വില കുതിക്കുന്നു. ഇന്ന് ഒറ്റയടിക്ക് 760 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 63240 രൂപയാണ്. ഒരു ​ഗ്രാം സ്വർണത്തിന് 7,905 രൂപയും. ഇതോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് വ്യാപാരം പുരോ​ഗമിക്കുന്നത്.

ഫെബ്രുവരി ആദ്യ ദിനം തന്നെ 61000-ത്തിന് മുകളിൽ എത്തിയ സ്വർണവില മൂന്നാം തീയതിയിൽ ചെറിയ ഒരു ഇടിവ് സംഭവിക്കുകയായിരുന്നു. ഇത് സ്വർണം വാങ്ങാൻ നിൽക്കുന്നവർക്കും ആഭരപ്രേമികൾക്കും ചെറിയ ഒരു ആശ്വസം നൽകി. അന്ന് ഒരു പവൻ സ്വർണത്തിനു വില 61640 രൂപയാണ്. ഇതാണ് ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്ക്. ഇതോടെ സ്വർണ വില ഇനിയും കുറയുമെന്ന് കാത്തിരുന്നവർക്ക് മുൻപിലേക്കാണ് കഴിഞ്ഞ ദിവസത്തെ സ്വർണ വില എത്തിയത്. 61000 കടന്ന് സ്വർണ വില 62000-ത്തിലേക്ക് എത്തിയ കാഴ്ചയാണ് കണ്ടത്. ഇന്നലെ ഒരു ​ഗ്രാം സ്വർണത്തിന് 105 രൂപ വർദ്ധിച്ച് 7,810 രൂപയിലാണ് വ്യാപാരം നടന്നത്. പവന് 62,480 രൂപയും. ഇതോടെ പുതു ചരിത്രം കുറിച്ച സ്വർണ വില ഇന്ന് വീണ്ടും ഉയരുന്ന കാഴ്ചയാണ് കണ്ടത്.

Also Read:സാലറി അക്കൗണ്ടിലേക്ക് ശമ്പളം വരുന്നില്ലെങ്കില്‍ എന്ത് സംഭവിക്കും?

പുതുവർഷം ആരംഭിച്ചതിനു പിന്നാലെ സ്വർണവില കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. 57000-ത്തിൽ തുടങ്ങിയ സ്വർണവിലയാണ് ഒരു മാസം പിന്നിടുമ്പോഴേക്കും 63000-ത്തിലേക്ക് എത്തിനിൽക്കുന്നത്. ജനുവരിയിൽ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഒന്നാം തീയതിയായിരുന്നു. 57,440 രൂപയാണ് അന്ന് രേഖപ്പെടുത്തിയത്. ഇതിനു തൊട്ടുപിന്നാലെ വില കുതിച്ചുയർന്നു. മാസത്തിന്റെ പകുതിയോടെ സ്വർണവില 59000-ത്തിലേക്ക് എത്തി. ഇതോടെ 60000-കടക്കുമെന്ന പ്രതീക്ഷയിൽ ഇരുന്നവർക്കിടയിലേക്കാണ് ജനുവരി 22നാണ് സ്വര്‍ണവില 60000 കടന്നത്. കേന്ദ്ര ബജറ്റിന്റെ പ്രഖ്യാപനത്തിലൂടെ സ്വർണ വില കുറയുമെന്നായിരുന്നു ആഭരണപ്രേമികളുടെ പ്രതീക്ഷ. എന്നാൽ അതും ഉണ്ടായില്ല.