Silver Price: രണ്ട് കടന്ന് മൂന്ന് ലക്ഷത്തിലേക്ക്…. ലാഭം വെള്ളി തന്നെ!

Silver Price Prediction: സ്വർണ്ണത്തേക്കാൾ വേഗത്തിൽ വെള്ളി വില കുതിച്ചുയരുന്ന കാഴ്ചയാണ് വിപണി സാക്ഷ്യം വഹിക്കുന്നത്. വ്യാവസായിക മേഖലകളിൽ വന്ന ഡിമാൻഡാണ് വെള്ളി വിലയ്ക്ക് കരുത്തേകുന്നത്.

Silver Price: രണ്ട് കടന്ന് മൂന്ന് ലക്ഷത്തിലേക്ക്.... ലാഭം വെള്ളി തന്നെ!

പ്രതീകാത്മക ചിത്രം

Published: 

10 Jan 2026 | 12:52 PM

സ്വർണം റെക്കോർഡുകൾ ഭേദിച്ച് മുന്നേറുമ്പോൾ കൂട്ടിന് മറ്റൊരു ലോഹവും ഒരൊന്നൊന്നര കുതിപ്പ് തുടരുകയാണ്. സ്വർണ്ണത്തേക്കാൾ വേഗത്തിൽ വെള്ളി വില കുതിച്ചുയരുന്ന കാഴ്ചയാണ് വിപണി സാക്ഷ്യം വഹിക്കുന്നത്. രാജ്യാന്തര വിപണിയിൽ വെള്ളി വില 100 ഡോളറിലേക്കും, ഇന്ത്യൻ വിപണിയിൽകിലോയ്ക്ക് 3 ലക്ഷം രൂപയിലേക്കും എത്തിയേക്കാമെന്നാണാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം.

ഇന്ന് കേരളത്തിൽ വെള്ളിയുടെ വില ഗ്രാമിന് 275 രൂപയും കിലോഗ്രാമിന് 2,75,000 രൂപയുമാണ്. ചെന്നൈ, കോയമ്പത്തൂർ തുടങ്ങിയ ന​ഗരങ്ങളിലും സമാനമായ വിലയാണ് രേഖപ്പെടുത്തിയത്. എന്നാൽ മുംബൈ, ബെം​ഗളൂർ, ഡൽഹി, പൂനെ തുടങ്ങിയ ഇടങ്ങളിൽ വില ഇതിലും കുറവാണ്. കിലോ​ഗ്രാമിന് 2,60,000 രൂപ നിരക്കിലാണ് അവിടെ വ്യാപാരം നടക്കുന്നത്.

ALSO READ: സ്വര്‍ണം വിട്ടേക്ക് ഇനി വെള്ളിയാണ് താരം; ബുള്ളറ്റ് ട്രെയിന്‍ തോറ്റുപോകും ആ കുതിപ്പില്‍

വ്യാവസായിക മേഖലകളിൽ വന്ന ഡിമാൻഡാണ് വെള്ളി വിലയ്ക്ക് കരുത്തേകുന്നത്. ലോകമെമ്പാടും സോളാർ പാനലുകളുടെ നിർമ്മാണം വർദ്ധിക്കുന്നത് വെള്ളിയുടെ ഉപയോഗം കൂട്ടിയിട്ടുണ്ട്. കൂടാതെ, ഇലക്ട്രിക് കാറുകളിലെ സർക്യൂട്ടുകൾക്കും ബാറ്ററികൾക്കും വെള്ളി ധാരാളമായി ആവശ്യമായി വരുന്നതും ഉൽപാദനത്തിലെ കുറവും വെള്ളി വില കൂടുന്നതിന് കാരണമായി.

അതേസമയം, വില കുത്തനെ ഉയരുമ്പോൾ വലിയ നിക്ഷേപകർ ലാഭമെടുക്കുന്നതിനായി വെള്ളി വിറ്റഴിക്കുന്നത് താൽക്കാലിക വിലയിടിവിന് കാരണമായേക്കാം. കൂടാതെ, യുഎസ് ഡോളർ കരുത്താർജ്ജിക്കുകയോ പലിശ നിരക്കുകളിൽ വലിയ മാറ്റങ്ങൾ വരികയോ ചെയ്യുന്നത് വിലയെ ബാധിച്ചേക്കാം.

Loading...
Unable to load recommendations.
Follow Us
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ