Higher Secondary Courses : പ്ലസ്ടു കോഴ്സുകൾ പഴയ പ്രീഡി​ഗ്രി മാതൃകയിലേക്കോ? പഠനഭാരം കുറയ്ക്കാൻ പുതിയ ശുപാർശ

Plus two courses to the old pre-Digree model: ഒരുവിഷയം അധികമായി പഠിക്കാൻ താത്‌പര്യമുള്ള വിദ്യാർത്ഥികൾ ഉണ്ടെങ്കിൽ അവർക്ക് സ്കോൾ കേരളയിൽ രജിസ്റ്റർചെയ്തു പഠിക്കാനും പരീക്ഷയെഴുതാനും അവസരം നൽകാമെന്നും ശുപാർശയിലുണ്ട്.

Higher Secondary Courses : പ്ലസ്ടു കോഴ്സുകൾ പഴയ പ്രീഡി​ഗ്രി മാതൃകയിലേക്കോ? പഠനഭാരം കുറയ്ക്കാൻ പുതിയ ശുപാർശ
Published: 

19 Jul 2024 | 12:27 PM

തിരുവനന്തപുരം: പഴയ പ്രീഡിഗ്രി മാതൃകയിലേക്ക് പ്ലസ്ടു കോഴ്‌സുകൾ മാറ്റാനുള്ള ശുപാർയുമായി സർക്കാർ സമിതി. വിദ്യാർത്ഥികൾക്ക് ഇപ്പോഴുള്ള പഠനഭാരം കുറയ്ക്കാനാണ് ഈ നടപടി എടുക്കാൻ ശുപാർശ ചെയ്തത്. ഇപ്പോൾ ഒരു കോഴ്‌സിൽ നാലു വിഷയങ്ങളാണ് ഉള്ളത്. ഇത് മൂന്നായി കുറയ്ക്കണമെന്നാണ് ശുപാർശ. മുൻ ഹയർസെക്കൻഡറി ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ അധ്യക്ഷനായ സമിതിയാണ് ഇതിനു പിന്നിൽ. ഒന്നാംഭാഷ ഇംഗ്ലീഷ്, രണ്ടാംഭാഷ മലയാളം ഉൾപ്പെടെയുള്ളവയാണ് നാലുവിഷയ കോമ്പിനേഷനിലുള്ളത്. രാവിലെ ഒമ്പതുമുതൽ വൈകീട്ട് നാലേമുക്കാൽ വരെ തുടർച്ചയായി ക്ലാസിലിരിക്കണം ഇത്രയും പഠിക്കാനായി.

തുടർച്ചയായി ക്ലാസുകൾ നടക്കുന്നതിനാൽ ലൈബ്രറി ഉപയോഗം, സ്‌കൂളിലെ മറ്റ് പ്രവർത്തനങ്ങൾ കായികപരിശീലനം ഉൾപ്പെടെയുള്ളവയ്ക്ക് സമയം തികയുന്നില്ല. ഇത് കുട്ടികളുടെ സാമൂഹ്യവളർച്ചയേയും സ്വഭാവത്തേയും ആരോ​ഗ്യത്തേയും സ്വാധീനിക്കുന്നു.

ALSO READ : നീറ്റ് യു ജി ഫലം ഇനി കേന്ദ്രങ്ങൾ തിരിച്ച് പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി

ഒരുവിഷയം അധികമായി പഠിക്കാൻ താത്‌പര്യമുള്ള വിദ്യാർത്ഥികൾ ഉണ്ടെങ്കിൽ അവർക്ക് സ്കോൾ കേരളയിൽ രജിസ്റ്റർചെയ്തു പഠിക്കാനും പരീക്ഷയെഴുതാനും അവസരം നൽകാമെന്നും ശുപാർശയിലുണ്ട്. കോഴ്‌സ് ഘടന ഇങ്ങനെ മാറിയാൽ അധ്യയനസമയം കുറയ്ക്കാനാകും. ഇത് അഞ്ചുമണിക്കൂറായി ചുരുങ്ങും.1998-ലാണ് കോളേജുകളിൽനിന്നും പ്രീഡിഗ്രി മാറ്റി ഹയർസെക്കൻഡറി വിദ്യാഭ്യാസം ആരംഭിച്ചത്. ഇംഗ്ലീഷിനും രണ്ടാംഭാഷയ്ക്കുംപുറമേ, മൂന്നുവിഷയ കോമ്പിനേഷൻ ഉള്ളതായിരുന്നു പ്രീഡിഗ്രി കോഴ്‌സ് . ഈ ഘടന ഹയർസെക്കൻഡറിയിലും വേണമെന്ന നിർദ്ദേശമുണ്ടായിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല.

പ്ലസ് വൺ പ്രവേശനത്തിൽ പഞ്ചായത്തുകൾക്കുള്ള വെയിറ്റേജ് ഒഴിവാക്കണമെന്നും ശുപാർശയിൽ പറയുന്നുണ്ട്. ഇത്തരം സീറ്റുകൾക്കായി മാനേജ്‌മെന്റുകൾ വലിയ തുക വാങ്ങി അഡ്മിഷൻ നൽകും. ഇത് ഒഴിവാക്കാനും പട്ടികവിഭാഗം വിദ്യാർഥികൾക്ക് അർഹമായ അവസരം ഉറപ്പാക്കാനും അൺ-എയ്ഡഡ് സീറ്റുകളിലെ പകുതി അലോട്‌മെന്റ് ഏകജാലകം വഴിയാക്കണം എന്ന നിർദ്ദേശവുമുണ്ട്. എയ്ഡഡ്, അൺ-എയ്ഡഡ് ബാച്ചേതെന്നു തിരിച്ചറിയാതെ മാനേജ്‌മെന്റ് ക്വാട്ടയിൽ കുട്ടികൾ ചേരുന്നു. വലിയ തുക സംഭാവനയും ഫീസുമായി നൽകേണ്ടി വരുന്നു. ഇതും ഇപ്പോൾ കണ്ടുവരുന്ന ഒരു പ്രവണതയാണ്.

Follow Us
Related Stories
Kerala Onam Exam 2026: ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ! സ്കൂൾ അടയ്ക്കുന്നതിൽ മാറ്റം; ഇത്തവണ 10 ദിവസം അവധിയുണ്ടോ?
NEET UG Counselling 2026: നീറ്റ് യുജി കൗൺസിലിംഗ്: ഈ തെറ്റുകൾ വരുത്തരുതേ, സീറ്റ് നഷ്ടപ്പെടാം
CBSE 12th Supplementary Result 2026: സിബിഎസ്ഇ 12-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷാ ഫലം എന്നെത്തും? അറിയേണ്ടതെല്ലാം!
Kerala Plus One Transfer Allotment 2026: പ്ലസ് വണ്‍ സ്‌കൂള്‍, കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അഡ്മിഷന്‍ നാളെ മുതല്‍; അലോട്ട്‌മെന്റ് എങ്ങനെ പരിശോധിക്കാം?
AIIMS NORCET Recruitment 2026: എയിംസിൽ നേഴ്സിങ് ഓഫീസറാകാം! നോർസെറ്റ് വിജ്ഞാപനമെത്തി; അപേക്ഷിക്കേണ്ടത് എങ്ങനെ?
Kerala Plus One Admission 2026: പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെൻ്റിന് അപേക്ഷിക്കാം; അവസാന തീയതി
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി