Idukki Gold: ‘ഇടുക്കി ഗോൾഡിന് വേണ്ടി പ്ലാസ്റ്റിക് കഞ്ചാവ് തോട്ടം ഉണ്ടാക്കി’; അതിന് മാത്രം ചിലവായത് ലക്ഷങ്ങളെന്ന് ദിലീഷ് കരുണാകരൻ

Plastic Marijuana Farm For Idukki Gold Movie: ഇടുക്കി ഗോൾഡ് എന്ന സിനിമയ്ക്ക് വേണ്ടി പ്ലാസ്റ്റിക് കഞ്ചാവ് തോട്ടം ഉണ്ടാക്കിയെന്ന് ദിലീഷ് കരുണാകരൻ. 25 ലക്ഷം രൂപയാണ് അതിനായി ചിലവായതെന്നും അദ്ദേഹം പറഞ്ഞു.

Idukki Gold: ഇടുക്കി ഗോൾഡിന് വേണ്ടി പ്ലാസ്റ്റിക് കഞ്ചാവ് തോട്ടം ഉണ്ടാക്കി; അതിന് മാത്രം ചിലവായത് ലക്ഷങ്ങളെന്ന് ദിലീഷ് കരുണാകരൻ

ഇടുക്കി ഗോൾഡ്, ദിലീഷ് നായർ

Published: 

19 May 2025 | 11:15 AM

ഇടുക്കി ഗോൾഡ് എന്ന സിനിമയ്ക്ക് വേണ്ടി കഞ്ചാവ് തോട്ടം ഉണ്ടാക്കിയെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ ദിലീഷ് കരുണാകരൻ. പ്ലാസ്റ്റിക് കൊണ്ടുള്ള ചെടികളായിരുന്നു അതെന്നും 25 ലക്ഷം രൂപ മുടക്കിയാണ് നിർമ്മാതാവ് ആ ചെടികൾ ഇവിടെ എത്തിച്ചതെന്നും ദിലീഷ് പറഞ്ഞു. ക്ലബ് എഫ്എമിന് നൽകിയ അഭിമുഖത്തിലായിരുന്നു ദിലീഷ് കരുണാകരൻ്റെ വെളിപ്പെടുത്തൽ.

“സന്തോഷ് എച്ചിക്കാനത്തിൻ്റെ ഒരു ചെറുകഥയായിരുന്നു ഇടുക്കി ഗോൾഡ്. അതിൽ നിന്ന് ഒരു ത്രെഡ് മാത്രമേ എടുത്തുള്ളൂ. വിജയരാഘവനാണ് കഥ വായിച്ചുനോക്കാൻ പറഞ്ഞത്. അധ്യായങ്ങളായിട്ട് എഴുതിക്കാണിക്കാൻ കാരണം ക്വൻ്റിൻ ടറൻ്റീനോ ആണ്. അദ്ദേഹത്തിൻ്റെ സിനിമകൾ കണ്ട് ഇൻസ്പയർ ആയിട്ടാണ്. കഞ്ചാവിൻ്റെ ചെടിയാണ്, ക്ലൈമാക്സിൽ കാണിച്ചത്. അത് പക്ഷേ പ്ലാസ്റ്റിക് ചെടികളായിരുന്നു. അന്ന് പ്രൊഡ്യൂസർ ഒരു 25 ലക്ഷം രൂപ മുടക്കിയെന്ന് തോന്നുന്നു, ചെടികൾ ഇവിടെ എത്തിക്കാൻ. അത് തോട്ടത്തിൽ മുഴുവൻ നട്ട് വച്ചു. അങ്ങനെ കഞ്ചാവ് തോട്ടമുണ്ടാക്കി. സിനിമ ലഹരിയെ പ്രമോട്ട് ചെയ്യുന്നു എന്നൊക്കെ ആരോപണങ്ങൾ വരാം. ഇടുക്കിയിലെ മാങ്ങാപ്പഴം തിന്നാൻ വേണ്ടി ആരും അവിടേക്ക് പോവില്ലല്ലോ. ഒരു എക്സ് ഫാക്ടർ വേണ്ടേ. കഞ്ചാവ് എന്ന് പറഞ്ഞാലല്ലേ സിനിമയ്ക്ക് രസമുള്ളൂ.”- ദിലീഷ് കരുണാകരൻ പറഞ്ഞു.

2013ൽ ആഷിഖ് അബു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സിനിമയാണ് ഇടുക്കി ഗോൾഡ്. ശ്യാം പുഷ്കരനും ദിലീഷ് കരുണാകരനും ചേർന്നായിരുന്നു തിരക്കഥ. എം രഞ്ജിത് നിർമ്മിച്ച സിനിമയിൽ മണിയൻപിള്ള രാജു, പ്രതാപ് പോത്തൻ, ബാബു ആൻ്റണി, വിജയരാഘവൻ, രവീന്ദ്രൻ തുടങ്ങിയവർ അഭിനയിച്ചു. ഷൈജു ഖാലിദാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തത്. വി സാജൻ എഡിറ്റിങ് നിർവഹിച്ചപ്പോൾ ബിജിബാൽ ആണ് സിനിമയുടെ സംഗീതസംവിധാനം നിർവഹിച്ചത്.

Also Read: Mohanlal: അദ്ദേഹം എന്റെ ആ ചെറിയ കാര്യം പോലും ശ്രദ്ധിച്ചു, എക്‌സ്പീരിയന്‍സ് ആണ് അങ്ങനെ പറയിപ്പിക്കുന്നത്: വിന്ദുജ മേനോന്‍

ദിലീഷ് നായർ എന്ന പേരിൽ ദിലീഷ് കരുണാകരൻ സിനിമാ കരിയർ ആരംഭിച്ചത്. 2011ൽ ആഷിഖ് അബുവിൻ്റെ സാൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയ്ക്ക് ശ്യാം പുഷ്കരനൊപ്പം തിരക്കഥയൊരുക്കി കരിയർ ആരംഭിച്ച അദ്ദേഹം 2014ൽ ടമാർ പടാർ എന്ന സിനിമയിലൂടെ സംവിധായകനായി. പിന്നീട് റൈഫിൾ ക്ലബ് വരെ അഞ്ച് സിനിമകൾക്ക് തിരക്കഥയൊരുക്കിയ അദ്ദേഹം കഴിഞ്ഞ ആഴ്ച റിലീസായ ലൗലി എന്ന സിനിമയും സംവിധാനം ചെയ്തു.

Follow Us
Related Stories
Kamal Haasan: കേരളത്തോട് ആത്മബന്ധം, സഖാവ് വിജയൻ വിജയിക്കട്ടെ! മുഖ്യമന്ത്രിക്ക് വിജയാശംസകൾ നേർന്ന് കമലഹാസൻ
K Pop: ഓസ്കാറിൽ മുത്തമിട്ട് ​ഗോൾഡൻ, ബിടിഎസ്-ലൂടെ പടർന്ന് പിടിച്ച കെ പോപ്പ് തരം​ഗം
Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
ചക്കക്കുരു മാങ്ങാകറി കഴിച്ചിട്ടുണ്ടോ? എളുപ്പത്തിൽ തയ്യാറാക്കാം
കുളിക്കുന്നതിന് എത്ര നേരം മുമ്പ് മുടിയില്‍ എണ്ണ തേയ്ക്കണം?
രാവിലെ ഈ മൂന്ന് തെറ്റുകൾ ചെയ്യരുത്
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
റോബിൻ ബസ് അപകടത്തിൽപ്പെട്ടു
പൊന്നാട അണിയിച്ച് മുഖ്യമന്ത്രി, വീട്ടിൽ ചെന്നു കണ്ട് സഞ്ജു
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍