Guinness Pakru: ‘അഡ്മിഷൻ തരാൻ കഴിയില്ലെന്ന് അധ്യാപകൻ പറഞ്ഞു, അമ്മയുടെ കണ്ണ് നിറഞ്ഞു’! അനുഭവം പറഞ്ഞ് ഗിന്നസ് പക്രു

Guinness Pakru: സ്കൂളിൽ പോയി തുടങ്ങിയപ്പോൾ അമ്മയ്ക്ക് ടെൻഷനായിരുന്നുവെന്നും. മുതിർന്ന കുട്ടികൾ തന്നെ തട്ടി താഴെയിടുമോ, അപകടം പറ്റുമോ എന്നൊക്കെയുള്ള പേടിയായിരുന്നുവെന്നും ഗിന്നസ് പക്രു പറഞ്ഞു.

Guinness Pakru: അഡ്മിഷൻ തരാൻ കഴിയില്ലെന്ന് അധ്യാപകൻ പറഞ്ഞു, അമ്മയുടെ കണ്ണ് നിറഞ്ഞു! അനുഭവം പറഞ്ഞ് ഗിന്നസ് പക്രു

Guinness Pakru

Published: 

28 Jan 2026 | 09:50 AM

മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് നടൻ ​ഗിന്നസ് പക്രു. ഇപ്പോഴിതാ ഒരിടവേളയ്ക്കു ശേഷം യുട്യൂബ് ചാനലിൽ സജീവമായിരിക്കുകയാണ് താരം. പുതിയ വീഡിയോയിൽ സ്കൂൾ കാലത്തെ അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ്. തന്റെ യഥാർത്ഥ പേര് അജയ്കുമാർ ആർ എന്നാണെന്നും അച്ഛൻ രാധാകൃഷ്ണപിള്ള. അമ്മ അംബുജാക്ഷിയമ്മ ആണെന്നുമാണ് നടൻ പറയുന്നത്. സാമ്പത്തികമായി വളരെ പിന്നോക്ക നിൽക്കുന്ന കുടുംബമായിരുന്നു തന്റെതെന്നും നടൻ പറയുന്നുണ്ട്.

അച്ഛനും അമ്മയും കോട്ടയത്ത് വെച്ചാണ് കണ്ടുമുട്ടിയതും പ്രണയത്തിലായതെന്നും പത്താം ക്ലാസ് വരെ താൻ ഒരുപാട് വാടക വീടുകളിൽ മാറി മാറി താമസിച്ചിട്ടുണ്ടെന്നും നടൻ പറയുന്നു. താൻ വീട്ടിൽ അടങ്ങി ഇരിക്കാറില്ല. കൂട്ടുകാർക്കൊപ്പം കളിച്ച് നടക്കും. രൂപത്തിൽ ചെറുതായതുകൊണ്ട് തന്നെ റിസ്ക്ക് പിടിച്ച കളികളിൽ ഒന്നും ഏർപ്പെട്ടിരുന്നില്ല. സ്കൂളിൽ ചേർന്നപ്പോഴാണ് ജീവിതത്തിലെ ടേണിങ് പോയിന്റ് ഉണ്ടായത്. ടീച്ചേഴ്സ് എനിക്ക് പ്രത്യേക പരി​ഗണന തന്നിരുന്നു. സ്കൂളിൽ പോയി തുടങ്ങിയപ്പോൾ അമ്മയ്ക്ക് ടെൻഷനായിരുന്നുവെന്നും. മുതിർന്ന കുട്ടികൾ തന്നെ തട്ടി താഴെയിടുമോ, അപകടം പറ്റുമോ എന്നൊക്കെയുള്ള പേടിയായിരുന്നുവെന്നും ഗിന്നസ് പക്രു പറഞ്ഞു.

Also Read:‘പദയാത്ര’ സെറ്റിൽ മമ്മൂട്ടിക്ക് ആദരം; പൊന്നാടയണിയിച്ച് അടൂര്‍, കേക്ക് മുറിച്ച് ആഘോഷം

അഞ്ചാം ക്ലാസായപ്പോൾ താൻ സിഎംഎസ് ഹൈസ്കൂൾ ചുങ്കത്ത് അഡ്മിഷൻ എടുക്കാനായി പോയെന്നും എന്നാൽ തന്നെ കണ്ടതോടെ പ്രധാന അധ്യാപകൻ അഡ്മിഷൻ തരാൻ കഴിയില്ലെന്ന് പറഞ്ഞുവെന്നും താരം പറയുന്നു. വലിയ കുട്ടികൾ തട്ടിയിട്ട് വല്ലതും പറ്റിപ്പോയാൽ തനിക്ക് ഉത്തരം പറയാൻ പറ്റില്ലെന്നൊണ് ഇതിനു കാരണമായി അധ്യപകൻ പറഞ്ഞത് എന്നാണ് നടൻ പറയുന്നത്.

ഒരുപാട് പടികൾ ഉള്ള സ്കൂളാണ് ഇതെന്നും തനിക്ക് അത് കേട്ട് ഒന്നും തോന്നിയില്ലെന്നും പക്ഷെ അമ്മയുടെ കണ്ണ് നിറഞ്ഞുവെന്നുമാണ് നടൻ പറഞ്ഞു. ഒരു തുള്ളി തന്റെ കയ്യിൽ വീണു. അങ്ങനെ ടൗണിലെ തന്റെ പഠനം അവസാനിച്ചുവെന്നും പിന്നീട് ​ഗ്രാമത്തിലുള്ള ഒരു സ്കൂളിലാണ് പഠിച്ചത് അനുഭവം പങ്കുവെച്ച് നടൻ പറഞ്ഞു.

Follow Us
Related Stories
K Pop: ഓസ്കാറിൽ മുത്തമിട്ട് ​ഗോൾഡൻ, ബിടിഎസ്-ലൂടെ പടർന്ന് പിടിച്ച കെ പോപ്പ് തരം​ഗം
Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍