Kunchacko Boban: സിനിമയേക്കാള്‍ അപകടം പതിയിരിക്കുന്നത് സോഷ്യല്‍ മീഡിയയില്‍, അവിടെ സെന്‍സറിങ്ങില്ല: കുഞ്ചാക്കോ ബോബന്‍

Kunchacko Boban About Social Media: പണ്ടത്തെ ചോക്ലേറ്റ് ഹീറോയല്ല ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍. ബൊഗെയ്ന്‍വില്ലയും ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുമെല്ലാം കുഞ്ചാക്കോ ബോബന്റെ ചെറിയ വെടിക്കെട്ടുകള്‍ മാത്രം. സിനിമയ്ക്കും തന്റെ കഥാപാത്രത്തിനും വേണ്ടി എത്രത്തോളം വേണമെങ്കിലും അധ്വാനിക്കാന്‍ താന്‍ തയാറാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍ ചെയ്യുന്ന ഓരോ ചിത്രങ്ങളും.

Kunchacko Boban: സിനിമയേക്കാള്‍ അപകടം പതിയിരിക്കുന്നത് സോഷ്യല്‍ മീഡിയയില്‍, അവിടെ സെന്‍സറിങ്ങില്ല: കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്‍

Published: 

20 Feb 2025 | 07:18 PM

മലയാള സിനിമയ്ക്ക് ഫാസില്‍ സമ്മാനിച്ച നടനാണ് കുഞ്ചാക്കോ ബോബന്‍. ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്‍ ആദ്യമായി നായകവേഷം ചെയ്യുന്നത്. അക്കാലത്ത് പെണ്‍കുട്ടികളുടെയെല്ലാം ഹൃദയം കവര്‍ന്ന ചോക്ലേറ്റ് ഹീറോ കൂടിയായിരുന്നു കുഞ്ചാക്കോ ബോബന്‍.

എന്നാല്‍ പണ്ടത്തെ ചോക്ലേറ്റ് ഹീറോയല്ല ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍. ബൊഗെയ്ന്‍വില്ലയും ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുമെല്ലാം കുഞ്ചാക്കോ ബോബന്റെ ചെറിയ വെടിക്കെട്ടുകള്‍ മാത്രം. സിനിമയ്ക്കും തന്റെ കഥാപാത്രത്തിനും വേണ്ടി എത്രത്തോളം വേണമെങ്കിലും അധ്വാനിക്കാന്‍ താന്‍ തയാറാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍ ചെയ്യുന്ന ഓരോ ചിത്രങ്ങളും.

ഏത് കഥാപാത്രത്തിനും അനുസരിച്ച് രൂപവും ശൈലിയുമെല്ലാം അനായാസം മാറ്റാന്‍ താരത്തിന് സാധിക്കുന്നുണ്ട്. ഫെബ്രുവരി 20ന് തിയേറ്ററുകളിലെത്തിയ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രവും കുഞ്ചാക്കോ ബോബന്റെ കരിയര്‍ ബെസ്റ്റ് തന്നെ.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കുഞ്ചാക്കോ ബോബന്‍ നല്‍കിയ അഭിമുഖങ്ങളെല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളെ കുറിച്ച് സംസാരിക്കുന്ന കുഞ്ചാക്കോ ബോബന്റെ വീഡിയോയാണ് വൈറലാകുന്നത്. സമൂഹം വഴിതെറ്റുന്നതില്‍ സിനിമകളെ മാത്രം കുറ്റം പറയാന്‍ സാധിക്കില്ലെന്നും നടന്‍ പറയുന്നു. മീഡിയ വണിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്.

”സിനിമ കണ്ടിട്ടല്ല ആളുകള്‍ നന്നാവുന്നത് അല്ലെങ്കില്‍ മോശമാകുന്നത്. അല്ലെങ്കില്‍ ആളുകള്‍ ആ രീതിയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് കൊണ്ടാകാം. അതിന്റെയൊരു പ്രതിഫലനം മാത്രമാണ് സിനിമയില്‍ കാണിക്കുന്നത്. അതും യഥാര്‍ഥ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അതുപോലെ നേരിട്ട് കാണിക്കാനായിട്ട് നമുക്ക് സാധിക്കില്ല. നമുക്ക് റേറ്റിങ് ഉണ്ട്, സെന്‍സറിങ്ങുണ്ട്.

Also Read: Kunchacko Boban: അഞ്ചാം പാതിരായില്‍ എന്റെ സ്‌ട്രോങ് പോയിന്റുകള്‍ ഒന്നും ഉപയോഗിച്ചിട്ടില്ല: കുഞ്ചാക്കോ ബോബന്‍

പക്ഷെ സോഷ്യല്‍ മീഡിയയില്‍ നോക്കൂ, അവിടെ സെന്‍സറിങ്ങില്ല. സിനിമയേക്കാള്‍ കൂടുതല്‍ അപകടം പതിയിരിക്കുന്നത് അവിടെയാണ്. അങ്ങനെയുള്ള കാര്യങ്ങളിലേക്കാണ് നമ്മള്‍ ആദ്യം ശ്രദ്ധ കൊടുത്ത് തിരുത്തേണ്ടത്. ബേസിക്കലി നമ്മള്‍ കുട്ടികളെ വളര്‍ത്തുന്ന രീതിയില്‍ നിന്ന് തന്നെ തുടങ്ങണം. വീടുകളില്‍ നിന്നാണ് ആരംഭിക്കേണ്ടത്, മാതാപിതാക്കള്‍, ബന്ധുക്കള്‍ അല്ലെങ്കില്‍ കൂട്ടുകാര്‍, അധ്യാപകര്‍ അങ്ങനെയുള്ള രീതിയിലെല്ലാം ആ ഒരു മാറ്റം വന്നാല്‍ മാത്രമേ നല്ലത് സംഭവിക്കൂ.

അല്ലെങ്കില്‍ സിനിമയില്‍ അങ്ങനെ ഒന്നുണ്ട് എന്നതുകൊണ്ട് മാത്രം സിനിമയെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. മാധ്യമങ്ങളെ മാത്രമോ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. എല്ലാത്തിന്റെയും ആരംഭത്തിലാണ് നമ്മള്‍ തിരുത്തേണ്ടത്,” കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Follow Us
Related Stories
K Pop: ഓസ്കാറിൽ മുത്തമിട്ട് ​ഗോൾഡൻ, ബിടിഎസ്-ലൂടെ പടർന്ന് പിടിച്ച കെ പോപ്പ് തരം​ഗം
Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍