Lal Jose: ‘മമ്മൂട്ടിയെ കൊണ്ട് കോമാളിത്തരം കാണിച്ചതിന് മാപ്പില്ല; നാല് വയസായ എന്റെ മകളോട് പറഞ്ഞത് അച്ഛന്റെ കൈവെട്ടുമെന്ന്’; ലാൽ ജോസ്

Lal Jose About Pattalam Movie Flop: പട്ടാളം സിനിമയുടെ പരാജയം മൂലം ഉണ്ടായ ഒരു ദുരനുഭവം ലാൽ ജോസ് നേരത്തെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. പട്ടാളത്തിന്റെ പരാജയത്തിന് പിന്നാലെ തനിക്ക് വന്നൊരു ഫോൺ കോൾ ഭീഷണിയെ കുറിച്ചാണ് അന്ന് അദ്ദേഹം സംസാരിച്ചത്.

Lal Jose: മമ്മൂട്ടിയെ കൊണ്ട് കോമാളിത്തരം കാണിച്ചതിന് മാപ്പില്ല; നാല് വയസായ എന്റെ മകളോട് പറഞ്ഞത് അച്ഛന്റെ കൈവെട്ടുമെന്ന്; ലാൽ ജോസ്

'പട്ടാളം' പോസ്റ്റർ, ലാൽ ജോസ്

Updated On: 

21 Feb 2025 | 07:09 PM

2003ൽ മമ്മൂട്ടിയെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ‘പട്ടാളം’. ഇന്ന് ഈ സിനിമ ടിവിയിൽ വരുമ്പോൾ വളരെ സന്തോഷത്തോടെ കാണുന്ന ഒരുപാടു പേരുണ്ട്. എന്നാൽ, പട്ടാളം റീലീസായ സമയത്ത് ചിത്രത്തിന് മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വരികയും ചെയ്തിരുന്നു. അതിനുള്ള പ്രധാന കാരണം ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രമാണ്. അതുവരെ മമ്മൂട്ടി ചെയ്തതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രം ആയതുകൊണ്ട് തന്നെ പല പ്രേക്ഷകർക്കും അത് അംഗീകരിക്കാം ബുദ്ധിമുട്ടുണ്ടായിരുന്നു.

പട്ടാളം സിനിമയുടെ പരാജയം മൂലം ഉണ്ടായ ഒരു ദുരനുഭവം ലാൽ ജോസ് നേരത്തെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. പട്ടാളത്തിന്റെ പരാജയത്തിന് പിന്നാലെ തനിക്ക് വന്നൊരു ഫോൺ കോൾ ഭീഷണിയെ കുറിച്ചാണ് അന്ന് അദ്ദേഹം സംസാരിച്ചത്. ഈ വീഡിയോ ആണ് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. മമ്മൂട്ടി എന്ന മഹാനടനെ കൊണ്ട് കോമാളിത്തരം കാണിച്ച ലാൽ ജോസിന്റെ കൈ വെട്ടുമെന്നായിരുന്നു അന്ന് വന്ന ഭീഷണി സന്ദേശം. ആ കോൾ എടുത്തതാകട്ടെ നാല് വയസായ അദ്ദേഹത്തിന്റെ മകളും.

ALSO READ: ‘ലൂസിഫറിലെ ആ കുറവ് ഞാൻ ചൂണ്ടിക്കാട്ടി, അതുകേട്ട് പൃഥ്വി അമ്പരന്നു’; വെളിപ്പെടുത്തി സൂരജ് വെഞ്ഞാറമൂട്

“പട്ടാളം റീലീസ് ചെയ്ത് പരാചയപ്പെട്ടു കഴിഞ്ഞപ്പോൾ ഒരു ദിവസം എന്റെ വീട്ടിലേക്ക് ഒരു ഫോൺ കോൾ വന്നു. നാല് വയസുള്ള എന്റെ രണ്ടാമത്തെ മകളാണ് ഫോൺ എടുത്തത്. വിളിച്ചയാൾ മോളോട് ചോദിച്ചു ‘നിന്റെ തന്ത വീട്ടിലുണ്ടോ’. അയാളോട് പറഞ്ഞേക്ക് മമ്മൂട്ടി എന്ന് പറയുന്ന ഒരു മഹാനായ നടന് ഓട്ടുംപുറത്ത് കയറ്റുകയും, പാമ്പിനെ പിടിപ്പിക്കുകയും, പട്ടിനെ പിടിക്കാൻ ഓടുകയും ഒക്കെ ചെയ്യുന്ന കോമാളിത്തരം കാണിച്ചതിന് അവന് മാപ്പില്ല. അവന്റെ കൈ ഞങ്ങൾ വീട്ടുമെന്നും പറഞ്ഞു. നാല് വയസായ ഒരു കുട്ടിയോടാണ് ഇത് പറയുന്നത്.

പിന്നെ മോൾ എന്നെ വീട്ടിൽ നിന്ന് പുറത്തുപോകാൻ സമ്മതിക്കില്ല. പപ്പാ നമുക്ക് സിനിമ വേണ്ട, നമുക്കിവിടെ ഊണ് കഴിച്ച് സുഖമായി ജീവിക്കാം പപ്പാ എന്നൊക്കെ അവൾ പറയും. ചാവക്കാട് നിന്നായിരുന്നു ആ കോൾ വന്നത്. ഒരു സിനിമ പരാചയപ്പെടുന്നതോട് കൂടി അതിന് വേണ്ടി നമ്മൾ അനുഭവിച്ച ത്യാഗങ്ങൾ, ടെൻഷൻ, എടുത്ത സ്‌ട്രെയിൻ തുടങ്ങിയെല്ലാം ആളുകൾ മറക്കും. ചെയ്ത എല്ലാ പുണ്യങ്ങളും പാപങ്ങൾ ആവുകയും ചെയ്യും.” ലാൽ ജോസ് പറയുന്നു.

Follow Us
Related Stories
K Pop: ഓസ്കാറിൽ മുത്തമിട്ട് ​ഗോൾഡൻ, ബിടിഎസ്-ലൂടെ പടർന്ന് പിടിച്ച കെ പോപ്പ് തരം​ഗം
Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍