Marco OTT : ഒടുവില്‍ തീരുമാനം, മാര്‍ക്കോ ഒടിടി അവകാശം ഈ പ്ലാറ്റ്‌ഫോമിന്? സ്വന്തമാക്കിയത് വമ്പന്‍ തുകയ്ക്ക്‌

Marco OTT streaming update : മാര്‍ക്കോ ഇപ്പോഴും നാനൂറിലേറെ സ്‌ക്രീനുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മലയാളത്തിന് പുറമെ ഹിന്ദിയിലും മറ്റു ഭാഷകളിലും ചിത്രം തരംഗമായി. ഏപ്രിലില്‍ കൊറിയയിലും റിലീസ് ചെയ്യും. മാര്‍ക്കോയുടെ കന്നഡ റിലീസ് അടുത്തിരിക്കുന്നതിനാല്‍, ഒടിടിയില്‍ സിനിമ വരാന്‍ ചെറിയ കാലത്താമസമുണ്ടായേക്കുമെന്നാണ് സൂചന

Marco OTT : ഒടുവില്‍ തീരുമാനം, മാര്‍ക്കോ ഒടിടി അവകാശം ഈ പ്ലാറ്റ്‌ഫോമിന്? സ്വന്തമാക്കിയത് വമ്പന്‍ തുകയ്ക്ക്‌

Unni Mukundan

Published: 

25 Jan 2025 | 05:38 PM

തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച, ഇപ്പോഴും സൂപ്പര്‍ ഹിറ്റായി മുന്നേറുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോയുടെ ഒടിടി അപ്‌ഡേറ്റ് പുറത്ത്. ചിത്രത്തിന്റെ ഒടിടി അവകാശം സോണി ലിവ് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. വന്‍ തുകയ്ക്കാണ് സോണി ലിവ് മാര്‍ക്കോയുടെ ഒടിടി അവകാശം സ്വന്തമാക്കിയത് റിപ്പോര്‍ട്ടുണ്ടെങ്കിലും, അത് എത്രയാണെന്ന് വ്യക്തമല്ല. മലയാള സിനിമ ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ ഒടിടി ഡീലാണ് ഇതെന്നും പ്രചാരണമുണ്ട്‌. ഒടിടി റിലീസ് തീയതി എന്നാണെന്നും വ്യക്തമല്ല. മാര്‍ക്കോയുടെ കന്നഡ റിലീസ് അടുത്തിരിക്കുന്നതിനാല്‍, ഒടിടിയില്‍ സിനിമ വരാന്‍ ചെറിയ കാലത്താമസമുണ്ടായേക്കുമെന്നാണ് സൂചന.

നേരത്തെ മാര്‍ക്കോയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. നെറ്റ്ഫ്ലിക്‌സ് മാര്‍ക്കോയുടെ ഒടിടി അവകാശം സ്വന്തമാക്കിയെന്നായിരുന്നു പ്രധാന അഭ്യൂഹം. എന്നാല്‍ ആ വാര്‍ത്തകള്‍ തെറ്റാണെന്ന് നിര്‍മ്മാതാവ് ഷരീഫ് മുഹമ്മദ് വ്യക്തമാക്കി. പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണെന്നും, ഒടിടി റിലീസ് സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിര്‍മ്മാതാവിന്റെ പ്രസ്താവന ഉണ്ണി മുകുന്ദനടക്കം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

മാര്‍ക്കോയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് ഒരു പ്ലാറ്റ്‌ഫോമുമായി കരാര്‍ ഒപ്പിട്ടില്ല എന്നായിരുന്നു ഏതാനും ദിവസം മുമ്പ് നിര്‍മാതാവ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ ഒടിടി അവകാശം സോണി ലിവ് സ്വന്തമാക്കിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ക്രിസ്മസ് റിലീസായി തിയേറ്ററുകളില്‍ എത്തിയ ചിത്രം 115 കോടിയിലേക്ക് എത്തി. ഹനീഫ് അദേനി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മലയാളത്തിലെ ഏറ്റവും വയലന്റ് ചിത്രമെന്ന വിശേഷണത്തോടെയാണ് റിലീസായത്.

Read Also : ആഹാ ഉണ്ണിക്ക് ഗുജറാത്തിയും വശമുണ്ടോ ? ഇവിടെ ഏത് ഭാഷയും പോകും; താരത്തിന്റെ അഭിമുഖം വൈറല്‍

ഇപ്പോഴും നാനൂറിലേറെ സ്‌ക്രീനുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മലയാളത്തിന് പുറമെ ഹിന്ദിയിലും മറ്റു ഭാഷകളിലും ചിത്രം തരംഗമായി. ഏപ്രിലില്‍ ചിത്രം കൊറിയയിലും റിലീസ് ചെയ്യും. ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നിവയുടെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് മാര്‍ക്കോ നിര്‍മ്മിച്ചത്. ചന്ദ്രു സെൽവരാജ് ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഷമീര്‍ മുഹമ്മദ് എഡിറ്റിങ് നിര്‍വഹിച്ചു. രവി ബസ്രൂര്‍ ഗാനങ്ങള്‍ ഒരുക്കി.

രേഖാചിത്രവും സോണി ലിവിന്‌

അതേസമയം, സൂപ്പര്‍ ഹിറ്റായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന രേഖാചിത്രത്തിന്റെയും ഒടിടി അവകാശം സോണി ലിവ് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. എത്ര തുകയുടേതാണ് ഇടപാടെന്നും, റിലീസ് തീയതി എന്നാണെന്നും വ്യക്തമല്ല. ആസിഫ് അലിയും അനശ്വര രാജനും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം ജോഫിന്‍ ടി ചാക്കോയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ കളക്ഷന്‍ 50 കോടി പിന്നിട്ടു.

Follow Us
Related Stories
Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ
Oscars Awards 2026: 98-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു; തിരക്കഥയിൽ മുത്തമിട്ടു ‘സിന്നേഴ്സ്’
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍
ഇടറോഡിൽ അതിവേഗത്തിലെത്തിയ കാർ നേരെ ഓട്ടോയുടെ മുകളിലേക്ക്
ആ ദിലീപ് ചിത്രത്തിൻ്റെ രണ്ടാം ഭാഗം വരുന്നു, സസ്പെൻസ് പൊളിച്ച് ജോണി ആൻ്റണി
എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരവാദി?