Kalabhavan Mani Hits: 14 വർഷങ്ങൾക്കിപ്പുറവും കൈകൊട്ടിക്കളിപ്പാട്ടായി കലാഭവൻമണി ഹിറ്റ്സ്, ആ വരികളുടെ ശിൽപി ഇവിടെയുണ്ട്

Sudheep Chazhiyath, lyricist behind the viral Kalabhavan Mani songs: കലാഭവൻ മണിക്കു വേണ്ടി പത്തൊൻപതോളം പാട്ടുകൾ സുധീപ് രചിച്ചിട്ടുണ്ട്. കസെറ്റുകളുടെ കാലത്ത് എഴുതിയ ഈ പാട്ടുകളുടെ പകർപ്പവകാശം പലർക്കായി കൈമാറിപ്പോയെങ്കിലും, ജനങ്ങൾക്കിടയിൽ ഈ പാട്ടുകൾ ഇന്നും നിലനിൽക്കുന്നതാണ് തന്റെ വലിയ അംഗീകാരമെന്ന് സുധീപ് പറയുന്നു.

Kalabhavan Mani Hits: 14 വർഷങ്ങൾക്കിപ്പുറവും കൈകൊട്ടിക്കളിപ്പാട്ടായി കലാഭവൻമണി ഹിറ്റ്സ്, ആ വരികളുടെ ശിൽപി ഇവിടെയുണ്ട്

Sudeep Chazhiyath

Published: 

22 Jan 2026 | 09:14 PM

കൊച്ചി: തിരുവാതിരപോലെ വട്ടത്തിൽ നിന്ന് അടിപൊളി നാടൻ പാട്ടുകൾക്ക് ഊർജ്ജസ്വലമായി ചുവടുവയ്ക്കുന്ന കൈകൊട്ടിക്കളി ഇപ്പോൾ ഉത്സവപ്പറമ്പുകളിൽ മാത്രമല്ല എല്ലാ ആ​ഘോഷങ്ങളിലും താരമാണ്. റീൽസിലൂടെയും ഇത് വൈറലാകുന്നുണ്ട്. ചില പാട്ടുകൾ കളിയിൽ നിന്ന് ഒഴിവാക്കുന്നതിനേപ്പറ്റി ചിന്തിക്കാൻകൂടി കഴിയാതായിരിക്കുന്നു. ഈ ചുവടുകൾക്ക് താളമാകുന്നത് മലയാളത്തിന്റെ പ്രിയ താരം കലാഭവൻ മണി പാടി അനശ്വരമാക്കിയ നാടൻ പാട്ടുകളാണ്. ‘കോഴിയറുത്ത് കുരുതി കൊടുത്ത്’, ‘ആടുമാൻ തോടുമാൻ’, ‘വള കിലുക്കണ കുഞ്ഞോളെ’ തുടങ്ങിയ ഗാനങ്ങൾ പുതിയ തലമുറ ഏറ്റെടുത്തതോടെ, ആ വരികൾക്ക് പിന്നിലെ യഥാർത്ഥ കലാകാരനും ഇപ്പോൾ ശ്രദ്ധാകേന്ദ്രമാവുകയാണ്.

കലാഭവൻ മണിയുടെ പാട്ടെഴുത്തുകാരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്ന ചങ്ങരംകുളം സ്വദേശി സുധീപ് ചാഴിയത്ത് ആണ് ഈ ഹിറ്റ് ഗാനങ്ങളുടെ സ്രഷ്ടാവ്. പത്തൊൻപതാമത്തെ വയസ്സിൽ സുധീപ് എഴുതിയ ‘കോഴിയറുത്ത് കുരുതി കൊടുത്ത്’ എന്ന ഗാനം വർഷങ്ങൾക്കിപ്പുറം കൈകൊട്ടിക്കളിയിലൂടെ വീണ്ടും തരംഗമാകുന്നതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സുദീപ് ഓർമ്മകൾ പങ്കുവെയ്ക്കുന്നത്.

ഒരു അമ്പലത്തിലെ ചടങ്ങുകൾക്കിടയിലാണ് ഈ ഗാനം പിറന്നതെന്ന് സുധീപ് ഓർക്കുന്നു. മലപ്പുറം ജില്ലയിലെ വട്ടേക്കാട് അമ്പലത്തിൽ ഭഗവതിപ്പാട്ട് എന്ന ചടങ്ങിന് പോയപ്പോഴാണ് കൊടുങ്ങല്ലൂരമ്മയെക്കുറിച്ചുള്ള പാട്ട് എഴുതാൻ അവസരം ലഭിക്കുന്നത്. ആ അമ്പലത്തിലെ ‘കൊങ്ങിനിടി’ എന്ന പ്രത്യേക ചടങ്ങിൽ നിന്നാണ് “കൊങ്ങിനിടിയിൽ ഇളനീർ വച്ച് ദാരികവീരാ പോരിനുവാടാ” എന്ന വരികൾ ഉണ്ടായത്. ദാരികന്റെ തലയറുക്കുന്നതിന് പകരമായി ഉരലിൽ ഇളനീർ വച്ച് ഇടിക്കുന്ന ചടങ്ങാണിത്.

Also Read:പ്രതിഭയും പ്രതിഭാസവും വീണ്ടും ഒന്നിക്കുന്നു; അടൂര്‍– മമ്മൂട്ടി ചിത്രം ഉടന്‍

കലാഭവൻ മണിക്കു വേണ്ടി പത്തൊൻപതോളം പാട്ടുകൾ സുധീപ് രചിച്ചിട്ടുണ്ട്. കസെറ്റുകളുടെ കാലത്ത് എഴുതിയ ഈ പാട്ടുകളുടെ പകർപ്പവകാശം പലർക്കായി കൈമാറിപ്പോയെങ്കിലും, ജനങ്ങൾക്കിടയിൽ ഈ പാട്ടുകൾ ഇന്നും നിലനിൽക്കുന്നതാണ് തന്റെ വലിയ അംഗീകാരമെന്ന് സുധീപ് പറയുന്നു. കലാഭവൻ കബീർ വഴിയാണ് മണിച്ചേട്ടനുമായി പരിചയപ്പെടുന്നത്. ഒരിക്കൽ മണി നേരിട്ട് വിളിച്ച് അഭിനന്ദിച്ചത് ഇന്നും മായാത്ത ഓർമ്മയാണെന്ന് ഈ കലാകാരൻ പങ്കുവെക്കുന്നു.

Related Stories
Jana Nayagan: വിജയ് ആരാധകർക്ക് ഇനിയും കാത്തിരിക്കേണ്ടി വരും; ‘ജനനായകൻ’ റിലീസ് വൈകും
Adoor Gopalakrishnan- Mammootty Film: പ്രതിഭയും പ്രതിഭാസവും വീണ്ടും ഒന്നിക്കുന്നു; അടൂര്‍– മമ്മൂട്ടി ചിത്രം ഉടന്‍
Prithviraj Sukumaran: ‘പ്രണയകാലത്ത് സുപ്രിയ ഗിഫ്റ്റ് തന്നത് ക്രിക്കറ്റ് ബാറ്റാണ്, അത് ഇപ്പോഴും വീട്ടിൽ ഉണ്ട്’; വെളിപ്പെടുത്തി പൃഥ്വിരാജ്
Bhavana: ‘ശല്യപ്പെടുത്തുന്നത് ഇനിയും തുടരും’; വിവാഹ വാര്‍ഷികത്തില്‍ നവീനെ ചേര്‍ത്തുപിടിച്ച് ഭാവന
Big Boss Mastani: സവാദ് എന്നൊരുത്തൻ ഉണ്ടായിരുന്നു, 1000 ഗോവിന്ദച്ചാമിമാരെ പേടിച്ച് ഞങ്ങൾ എന്തു ചെയ്യണം? ദീപക് വിഷയത്തിൽ മസ്താനി
Akhil Marar: ദീപക്കിന്റെ മരണത്തിൽ ഞാൻ മിണ്ടില്ല, അതിന് കാരണമുണ്ട്! അഖിൽ മാരാർ
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം