Aam Aadmi Party: ഇനി ഒറ്റയ്ക്ക്, ഇന്ത്യ സഖ്യത്തിൽ നിന്ന് പിന്മാറി ആം ആദ്മി പാർട്ടി

Aam Aadmi Party: പാർലമെന്റിലെ കാര്യങ്ങളിൽ ടിഎംസി, ഡിഎംകെ പോലുള്ള പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ സ്വീകരിക്കുകയും തങ്ങളുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്യുമെന്നുമെന്ന് സഞ്ജയ് സിങ് പറഞ്ഞു.

Aam Aadmi Party: ഇനി ഒറ്റയ്ക്ക്, ഇന്ത്യ സഖ്യത്തിൽ നിന്ന് പിന്മാറി ആം ആദ്മി പാർട്ടി

Sanjay Singh

Published: 

19 Jul 2025 | 06:33 AM

കോൺ​ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണിയായ ഇന്ത്യ സഖ്യത്തിൽ നിന്ന് പിന്മാറി ആം ആദ്മി പാർട്ടി. ഇനി മുതൽ പാർട്ടി ഇന്ത്യ സംഖ്യത്തിന്റെ ഭാ​ഗമല്ലെന്ന് പാർട്ടിയുടെ മുതിർന്ന നേതാവും രാജ്യസഭ എംപിയുമായ സഞ്ജയ് സിങ് വ്യക്തമാക്കി.

തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തോട് അനുബന്ധിച്ചുള്ള ഇന്ത്യ സഖ്യത്തിന്റെ യോ​ഗത്തിൽ പങ്കെടുക്കില്ലെന്നും സഞ്ജയ് സിങ് അറിയിച്ചിട്ടുണ്ട്. ഇന്ത്യ സഖ്യം കഴിഞ്ഞ വർഷത്തെ ലോക് സഭ തിരഞ്ഞെടുപ്പിന് വേണ്ടി ആരംഭിച്ചതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡൽഹി, ഹരിയാന എന്നിവിടങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളും പഞ്ചാബിലെയും ഗുജറാത്തിലെയും ഉപതെരഞ്ഞെടുപ്പുകളിലും തങ്ങൾ ഒറ്റയ്ക്കാണ് മത്സരിച്ചത്. ഇനി വരുന്ന ബിഹാർ തിരഞ്ഞെടുപ്പിലും സ്വതന്ത്രായിട്ടാകും മത്സരിക്കുക എന്നും സഞ്ജയ് സിങ് പറഞ്ഞു.

എന്നാൽ പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികളുമായി ആംആദ്മി തന്ത്രപരമായ ഐക്യങ്ങൾ തുടരും. പാർലമെന്റിലെ കാര്യങ്ങളിൽ ടിഎംസി, ഡിഎംകെ പോലുള്ള പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ സ്വീകരിക്കുകയും തങ്ങളുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്യുമെന്നുമെന്ന് സഞ്ജയ് സിങ് പറഞ്ഞു.

ജൂലൈ 21 മുതൽ ഓഗസ്റ്റ് 21 വരെ നടക്കാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഡൽഹിയിലെ ചേരികൾ പൊളിച്ചുമാറ്റുന്നതായി ആരോപിക്കപ്പെടുന്ന കാര്യങ്ങൾ പാർട്ടി ഉയർത്തിക്കാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Follow Us
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ക്യാരറ്റും ബീറ്റ്‌റൂട്ടും വെന്ത് കിട്ടുന്നില്ലേ? ഇതൊരു നുള്ള് ചേർക്കൂ
ബസിന് മുൻപിൽ കാറിട്ട് തടസ്സം, യുവാക്കളെ നാട്ടുകാർ ഒടുവിൽ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു