Rat Bite Incident in Indore: ഐസിയുവിൽ എലിയുടെ കടിയേറ്റ് നവജാത ശിശു മരിച്ചു; രണ്ട് നഴ്സുമാർക്ക് സസ്പെൻഷൻ

Infant Rat Bite Death in Indore: മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയായ മഹാരാജ യശ്വന്ത്റാവു ആശുപത്രിയിലാണ് സംഭവം. ഐസിയുവിൽ ഉണ്ടായിരുന്ന രണ്ട് നവജാത ശിശുക്കളുടെ വിരലുകളിലും തലയിലുമാണ് എലികൾ കടിച്ചത്.

Rat Bite Incident in Indore: ഐസിയുവിൽ എലിയുടെ കടിയേറ്റ് നവജാത ശിശു മരിച്ചു; രണ്ട് നഴ്സുമാർക്ക് സസ്പെൻഷൻ

പ്രതീകാത്മക ചിത്രം

Published: 

03 Sep 2025 | 06:29 AM

ഇൻഡോർ: ഐസിയുവിൽ എലിയുടെ കടിയേറ്റ നവജാത ശിശു മരിച്ചു. മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയായ മഹാരാജ യശ്വന്ത്റാവു ആശുപത്രിയിലാണ് സംഭവം. ഐസിയുവിൽ ഉണ്ടായിരുന്ന രണ്ട് നവജാത ശിശുക്കളുടെ വിരലുകളിലും തലയിലുമാണ് എലികൾ കടിച്ചത്. ഒരാഴ്ച മാത്രം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളെയാണ് നവജാത ശിശുക്കൾക്കായുള്ള ഐസിയുവിൽ വച്ച് എലി കടിച്ചത്. ഇതിന് പിന്നാലെയാണ് ഒരു കുഞ്ഞ് മരിച്ചത്. സംഭവത്തിൽ രണ്ട് നഴ്സുമാരെ സസ്പെൻഡ് ചെയ്തു. മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.

ഒരു കുഞ്ഞിന്റെ വിരലുകളിലും മറ്റൊരു കുഞ്ഞിന്റെ തലയിലും തോളിലുമാണ് എൻഐസിയുവിൽ വച്ച് എലി കടിച്ചത്. പരിക്കേറ്റ നവജാത ശിശുക്കളെ ആദ്യം കണ്ടത് നഴ്സുമാരാണ്. ഇവർ ഉടൻ തന്നെ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് കുഞ്ഞുങ്ങൾക്ക് സമീപം എലികളെ കണ്ടെത്തിയത്.

ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് എൻഐസിയുവിൽ കഴിഞ്ഞിരുന്ന കുഞ്ഞ് 1.2 കിലോ മാത്രം ഭാരമാണ് ഉണ്ടായിരുന്നത്. 5-7 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞാണ് എലിയുടെ കടിയേറ്റ് മരിച്ചത്. ഈ കുഞ്ഞിനെ മാതാപിതാക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ചതാണെന്ന് ആശുപത്രി ഡീൻ ഡോ. അരവിന്ദ് ഘൻഗോറിയ പറഞ്ഞു. കുഞ്ഞ് വെന്റിലേറ്ററിൽ ആയിരുന്നു. സെപ്റ്റിസീമിയ മൂലമാണ് കുഞ്ഞ് മരിച്ചത്, അല്ലാതെ എലി കടിച്ചതുകൊണ്ടല്ല എന്നാണ് ഡോക്ടർ പറയുന്നത്. രണ്ടാമത്തെ കുഞ്ഞിന് ശസ്ത്രക്രിയ പൂർത്തിയായി. നിലവിൽ വെന്റിലേറ്റർ സഹായത്തിൽ സുരക്ഷിതനാണെന്നും ഡോക്ടർ അറിയിച്ചു.

ALSO READ: ചെരിപ്പിനുള്ളിൽ പാമ്പ്: കടിയേറ്റ യുവാവിന് ദാരുണാന്ത്യം

കഴിഞ്ഞ ഏതാനും നാളുകളായി മാത്രമേ ഐസിയുവിൽ എലി ശല്യം ഉണ്ടായിട്ടുളളൂവെന്നാണ് ഡോക്ടർ പറയുന്നത്. നേരത്തെ ഐസിയുവിൽ എലികളെ കണ്ടിട്ടും ആശുപത്രി അധികൃതരെ വിവരം അറിയിക്കാത്തതിന് നഴ്‌സിംഗ് ഓഫീസർമാരായ ആകാൻഷ ബെഞ്ചമിനെയും ശ്വേതാ ചൗഹാനെയും സസ്‌പെൻഡ് ചെയ്തുവെന്നും ഡോക്ടർ പറഞ്ഞു. അതുപോലെ തന്നെ ഹെഡ് നഴ്സ്, പീഡിയാട്രിക് ഐസിയു ഇൻ-ചാർജ്, പീഡിയാട്രിക് സർജറി വിഭാഗം മേധാവി എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും, അവരുടെ മറുപടിയും അന്വേഷണ റിപ്പോർട്ടും അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും ഡീൻ വ്യക്തമാക്കി.

Follow Us
Related Stories
India Monsoon Deficit: കടലിൽ ഈർപ്പമുണ്ട്, പക്ഷേ പെയ്യാൻ ഭാവമില്ല; മൺസൂൺ എവിടെപ്പോയി? 64% മഴക്കുറവിൽ രാജ്യം
Chennai Metro: ഓരോ 5 മിനിറ്റിലും ട്രെയിൻ, 4 ആഴ്ചയ്ക്കുള്ളിൽ അനുമതി; ചെന്നൈ എംആർടിഎസ് മെട്രോയ്ക്ക് കീഴിലേക്ക്
Namma Metro: നമ്മ മെട്രോ റെഡ് ലൈനില്‍ സ്‌റ്റേഷനുകള്‍ കുറവ്; വെറ്ററിനറി കോളേജില്‍ ട്രെയിന്‍ നിര്‍ത്തില്ല
Tiruchirappalli Farmers Gather: തിരുച്ചിറപ്പള്ളിയിൽ പതിനായിരക്കണക്കിന് കർഷകരുടെ മഹാസംഗമം; നാളേയ്ക്കുള്ള നേർക്കാഴ്ച
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം