Sujith Kodakkad : പീഡന ആരോപണം; ഡിവൈഎഫ്‌ഐ നേതാവും അധ്യാപകനുമായ സുജിത്ത് കൊടക്കാട് നിര്‍ബന്ധിത അവധിയില്‍

Sujith Kodakkad compulsory leave: പാര്‍ട്ടിയുടെ തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റിയംഗമായിരുന്ന സുജിത്ത് കൊടക്കാടിനെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി. ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്തു നിന്നും ഇയാളെ നീക്കിയിരുന്നു. പുസ്തക നിരൂപകന്‍ എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായിരുന്നു സുജിത്ത്

Sujith Kodakkad : പീഡന ആരോപണം; ഡിവൈഎഫ്‌ഐ നേതാവും അധ്യാപകനുമായ സുജിത്ത് കൊടക്കാട് നിര്‍ബന്ധിത അവധിയില്‍

സുജിത്ത് കൊടക്കാട്‌

Published: 

29 Jan 2025 | 09:46 PM

കാസര്‍കോട്: ലൈംഗിക പീഡന ആരോപണം നേരിടുന്ന യുവ സിപിഎം നേതാവും അധ്യാപകനുമായ സുജിത്ത് കൊടക്കാട് ദീര്‍ഘകാലത്തെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചു. ഉദിനൂർ സെൻട്രൽ എ യു പി സ്കൂൾ മാനേജ്മെന്റ് ആണ് നീണ്ട അവധിയില്‍ പ്രവേശിപ്പിക്കാന്‍ സുജിത്തിനോട് നിര്‍ദ്ദേശിച്ചത്. കൂടാതെ സുജിത്തിനോട് വിശദീകരണം തേടാനും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി നിര്‍ദ്ദേശിച്ചു.

ഏതാനും ദിവസം മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ യുവതി സുജിത്തിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ പൊലീസിന് പരാതി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സുജിത്തിനെതിരെ സിപിഎം നേതൃത്വത്തിന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സിപിഎം അന്വേഷണം നടത്തി. പിന്നീട് അടിയന്തര ഏരിയാ കമ്മിറ്റി ചേര്‍ന്ന് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചു.

പാര്‍ട്ടിയുടെ തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റിയംഗമായിരുന്ന സുജിത്ത് കൊടക്കാടിനെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി. ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്തു നിന്നും ഇയാളെ നീക്കിയിരുന്നു. പുസ്തക നിരൂപകന്‍ എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായിരുന്നു സുജിത്ത്. ഇന്‍സ്റ്റഗ്രാമില്‍ പുസ്തകങ്ങള്‍ നിരൂപണം ചെയ്തുള്ള നിരവധി വീഡിയോകള്‍ സുജിത്ത് പങ്കുവച്ചിട്ടുണ്ട്. നിരവധി ഫോളോവേഴ്‌സും സുജിത്തിനുണ്ട്.

Read Also : ഇന്‍സ്റ്റഗ്രാമിലൂടെ ശ്രദ്ധേയന്‍ ! സിപിഎം യുവനേതാവിനെതിരെ പീഡനപരാതി; ഏരിയാ കമ്മിറ്റിയില്‍ നിന്നും പുറത്താക്കി പാര്‍ട്ടി

ചെന്താമരയെ റിമാൻഡ് ചെയ്തു

അതേസമയം, നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആലത്തൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. തന്നെ 100 വര്‍ഷത്തേക്ക് ശിക്ഷയ്ക്ക് വിധിക്കണമെന്ന് ചെന്താമര കോടതിയോട് ആവശ്യപ്പെട്ടു. ഇയാളെ ഇന്ന് ആലത്തൂര്‍ സബ് ജയിലിലേക്ക് മാറ്റും.

കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതിയെ പിടികൂടിയത്. വിശന്ന് വലഞ്ഞ ഇയാള്‍ ആഹാരം കഴിക്കാന്‍ സ്വന്തം വീട്ടിലേക്ക് വരുമ്പോള്‍ പൊലീസ് പിടികൂടുകയായിരുന്നു. പിടിയിലായ സമയത്ത് ചെന്താമര അവശ നിലയിലായിരുന്നു. പിടിയിലായ ഉടന്‍ പ്രതി പൊലീസിനോട് ഭക്ഷണം ആവശ്യപ്പെട്ടു. തുടര്‍ന്ന് പൊലീസ് ഭക്ഷണം നല്‍കി.

തിങ്കളാഴ്ച രാവിലെ ഒമ്പതിന് ശേഷമാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. അയല്‍വാസികളായ സുധാകരന്‍, സുധാകരന്റെ അമ്മ ലക്ഷ്മി എന്നിവരെയാണ് ചെന്താമര കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ ജയിലിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാള്‍ സജിതയുടെ ഭര്‍ത്താവിനെയും, സജിതയുടെ ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തുന്നത്.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍