Kerala High Court: ഉത്തരവിറക്കാൻ എഐ വേണ്ട; മാർഗനിർദേശങ്ങളുമായി കേരള ഹൈക്കോടതി

Kerala High Court regulate AI use: ഇത്തരം ടൂളുകളുടെ ഉപയോ​ഗം സ്വകാര്യതയേയും ഡാറ്റ സംരക്ഷണത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർദേശം. രാജ്യത്ത് ഇതാ​ദ്യമായാണ് ഒരു കോടതി ഇത്തരം നിർദേശം പുറപ്പെടുവിക്കുന്നത്.

Kerala High Court: ഉത്തരവിറക്കാൻ എഐ വേണ്ട; മാർഗനിർദേശങ്ങളുമായി കേരള ഹൈക്കോടതി
Updated On: 

20 Jul 2025 15:09 PM

കോടതി ഉത്തരവുകൾ പുറപ്പെടുവിക്കാൻ എഐ ടൂളുകൾ ഉപയോ​ഗിക്കരുതെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി. ജുഡീഷ്യൽ ഓഫീസർമാർ അടക്കമുള്ളവർക്കായി പ്രത്യേക മാർ​ഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. നിർദേശങ്ങൾ ലംഘിച്ചാൽ കർശനമായ നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.

ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിന് പുറമേ നി​ഗമനങ്ങളിൽ എത്തിച്ചേരുന്നതിനും ചാറ്റ് ജിപിടി പോലുള്ള ക്ലൗഡ് അധിഷ്ഠിത എഐ ടൂളുകൾ ഉപയോ​ഗിക്കാൻ പാടില്ല. ഇത്തരം ടൂളുകളുടെ ഉപയോ​ഗം സ്വകാര്യതയേയും ഡാറ്റ സംരക്ഷണത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർദേശം. രാജ്യത്ത് ഇതാ​ദ്യമായാണ് ഒരു കോടതി ഇത്തരം നിർദേശം പുറപ്പെടുവിക്കുന്നത്.

ALSO READ: കൈക്കൂലിയും ഡിജിറ്റലായി, സംസ്ഥാനത്തെ ആർടി ഓഫീസുകളിൽ ​ഗൂ​ഗിൾ പേ വഴി നടന്നത് വൻ ഇടപാട്

അതേസമയം എഐ ടൂളുകള്‍ ഉപയോഗിക്കുണ്ടെങ്കില്‍ അവ അംഗീകൃതമായവ മാത്രമായിരിക്കണം. കൂടാതെ എഐ ടൂളുകള്‍ ഉപയോഗിക്കുന്നതിന് കൃത്യമായ പരിശീലനം നേടണം. ഇതിനായി ജുഡീഷ്യല്‍ അക്കാദമിയിലോ ഹൈക്കോടതിയിലോ നടക്കുന്ന പരിശീലനപരിപാടിയില്‍ പങ്കെടുക്കേണ്ടതുണ്ട്. അംഗീകൃത എഐ ടൂളുകളുടെ കാര്യത്തലില്‍ എന്തെങ്കിലും പ്രശ്നങ്ങൾ ശ്രദ്ധയില്‍പ്പെട്ടാല്‍ ഹൈക്കോടതിയുടെ ഐടി വിഭാഗത്തെ അറിയിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

ക്ലൗഡ് അധിഷ്ഠിത എഐ ടൂളുകള്‍ സഹായകരമാണെങ്കിലും അവ നല്‍കുന്ന വിവരങ്ങള്‍ പലപ്പോഴും തെറ്റായതോ, അപൂര്‍ണ്ണമോ, പക്ഷപാതപരമോ ആകാനിടയുണ്ട്. കൂടാതെ അവ നല്‍കുന്ന നിയമപരമായ ഉദ്ധരണികള്‍, റഫറന്‍സുകള്‍ എന്നിവ ഉള്‍പ്പെടെ ഏതൊരു ഫലവും ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ സൂക്ഷ്മമായി പരിശോധിക്കണം. ജുഡീഷ്യല്‍ ഉത്തരവ്, വിധിന്യായം എന്നിവയുടെ ഉള്ളടക്കത്തിന്റെ  ഉത്തരവാദിത്തം ജഡ്ജിമാരുടേതാണെന്നും കോടതി വ്യക്തമാക്കി.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്