Kochi metro: മൊബൈൽ ക്യൂആർ ഡിജിറ്റൽ ടിക്കറ്റുകൾക്ക് അധിക കിഴിവ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ

Kochi Metro announces 15 per cent discount: നിലവിൽ കൊച്ചി മെട്രോയിലെ മൊത്തം യാത്രക്കാരിൽ 34 ശതമാനം പേരും ഡിജിറ്റൽ മാർഗ്ഗങ്ങളാണ് ടിക്കറ്റ് ബുക്കിംഗിനായി ഉപയോഗിക്കുന്നത്.

Kochi metro: മൊബൈൽ ക്യൂആർ ഡിജിറ്റൽ ടിക്കറ്റുകൾക്ക് അധിക കിഴിവ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ

Kochi Metro Service

Updated On: 

25 Jan 2026 | 02:52 PM

കൊച്ചി: മെട്രോ യാത്രക്കാർക്ക് റിപ്പബ്ലിക് ദിന സമ്മാനവുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL). മൊബൈൽ ക്യൂആർ (QR) ടിക്കറ്റുകൾ ഉപയോഗിക്കുന്നവർക്ക് ഇനി മുതൽ യാത്രയിൽ കൂടുതൽ ലാഭം ലഭിക്കും. ടിക്കറ്റിംഗ് സംവിധാനം പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി മൊബൈൽ ടിക്കറ്റുകൾക്ക് 15 ശതമാനം വരെ ഡിസ്കൗണ്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ മൊബൈൽ പ്ലാറ്റ്‌ഫോമുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 10 ശതമാനം ഡിസ്കൗണ്ട് ലഭിച്ചിരുന്നു. ഇത് നിലനിർത്തിക്കൊണ്ടുതന്നെ അധികമായി 5 ശതമാനം കൂടി അനുവദിച്ചാണ് ആകെ ഡിസ്കൗണ്ട് 15 ശതമാനമാക്കി ഉയർത്തിയത്. ഹ്രസ്വകാലത്തേക്കുള്ള ഈ പ്രത്യേക ഓഫർ ജനുവരി 26 (ഞായറാഴ്ച) മുതൽ പ്രാബല്യത്തിൽ വരും.

 

കൂടുതൽ വേഗത, തടസ്സമില്ലാത്ത യാത്ര

 

മെട്രോ സ്റ്റേഷനുകളിലെ പ്രവേശന കവാടങ്ങൾ നവീകരിച്ചതോടെ മൊബൈൽ ടിക്കറ്റുകൾ സ്കാൻ ചെയ്യുന്നത് കൂടുതൽ എളുപ്പമായിട്ടുണ്ട്. പുതിയ ക്യാമറ അധിഷ്ഠിത ക്യൂആർ സ്കാനിംഗ് സംവിധാനം ടിക്കറ്റ് സ്കാനിംഗ് കൂടുതൽ സുതാര്യവും വേഗതയേറിയതുമാക്കുന്നു.

നിലവിൽ കൊച്ചി മെട്രോയിലെ മൊത്തം യാത്രക്കാരിൽ 34 ശതമാനം പേരും ഡിജിറ്റൽ മാർഗ്ഗങ്ങളാണ് ടിക്കറ്റ് ബുക്കിംഗിനായി ഉപയോഗിക്കുന്നത്. പുതിയ ഇളവുകൾ പ്രഖ്യാപിച്ചതോടെ കൂടുതൽ പേർ ഡിജിറ്റൽ ടിക്കറ്റിംഗിലേക്ക് മാറുമെന്നാണ് കെഎംആർഎൽ പ്രതീക്ഷിക്കുന്നത്.

Follow Us
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ക്യാരറ്റും ബീറ്റ്‌റൂട്ടും വെന്ത് കിട്ടുന്നില്ലേ? ഇതൊരു നുള്ള് ചേർക്കൂ
ബസിന് മുൻപിൽ കാറിട്ട് തടസ്സം, യുവാക്കളെ നാട്ടുകാർ ഒടുവിൽ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു