Pappanamcode Fire : വൈഷ്ണയ്ക്കൊപ്പം മരിച്ചത് രണ്ടാം ഭർത്താവ് ബിനു? കൂടുതൽ ദൃശ്യങ്ങൾ ലഭിച്ചു

വൈഷ്ണയുടെ ഓഫിസിലേക്കു ബിനു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. 

Pappanamcode Fire : വൈഷ്ണയ്ക്കൊപ്പം മരിച്ചത് രണ്ടാം ഭർത്താവ് ബിനു? കൂടുതൽ  ദൃശ്യങ്ങൾ ലഭിച്ചു

വൈഷ്‍ണ (screengrab)

Published: 

04 Sep 2024 21:49 PM

തിരുവനന്തപുരം: പാപ്പനംകോട്ടെ ഇൻഷൂറൻസ് ഏജൻസി ഓഫീസിൽ ദുരൂഹസാ​ഹചര്യത്തിൽ‌ ഉണ്ടായ തീപിടുത്തത്തിൽ രണ്ടു പേർ‌‌ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. മരിച്ചവരിൽ ഒരാൾ സ്ഥാപനത്തിലെ ജീവനക്കാരിയും പാപ്പനംകോട് സ്വദേശിയുമായ വൈഷ്ണ ആണ്.  മറ്റൊരാൾ വൈഷ്ണയുടെ രണ്ടാമത്തെ ഭർത്താവ് ബിനുവാണെന്നാണ് പോലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് കൂടുതൽ തെളിവുകൾ ലഭിച്ചെന്നാണ് പോലീസ് പറയുന്നത്. വൈഷ്ണയുടെ ഓഫിസിലേക്കു ബിനു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു.

ഓട്ടോറിക്ഷയിൽ നിന്ന് തോൾസഞ്ചി തൂക്കി വൈഷ്ണയുടെ ഓഫീസിനു സമീപം ബിനു വന്നിറങ്ങുന്നത് സിസിടിവിയിൽ കാണാം. തോള്‍സഞ്ചിയില്‍ മണ്ണെണ്ണ കാനുമായാണ് ഇയാൾ ഇവിടെയെത്തിയതെന്നാണ് നി​ഗമനം. തുടർന്ന് യുവതിയെ അപായപ്പെടുത്തിയതിനു ശേഷം ബിനു സ്ഥാപനത്തിന് തീയിട്ടതാവാം എന്നാണ് പോലീസ് സംശയിക്കുന്നത്. അതേസമയം മുൻപും ബിനു ഇൻഷൂറൻസ് ഓഫീസിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായി വൈഷ്ണ പോലീസിനു പരാതി നൽകിയിരുന്നു. തുടർന്ന് വൈഷ്ണയാണ് മരിച്ചവരിൽ ഒരാളെന്ന് തിരിച്ചറിഞ്ഞതു മുതൽ പോലീസ് ബിനുവിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇയാളെ പറ്റി ഒരുവിവരവും ലഭിച്ചിരുന്നില്ല.

ഇതിനു പിന്നാലെ മരിച്ച ഒരാൾ പുരുഷനാണെന്ന് ആശുപത്രിയിലെ പരിശോധനയിൽ വ്യക്തമായി. ഇതോടെ ബിനുവാണിതെന്ന നി​ഗമനത്തിലേക്ക് പോലീസ് എത്തുകയാണ്. എന്നാൽ മൃതദേഹം ബിനുവിന്റേതാണെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാൽ മാത്രമേ ബിനുവാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളു.

Also read-Pappanamcode Fire : പാപ്പനംകോട്ടെ തീപിടുത്തം കൊലപാതകം? കൊല്ലപ്പെട്ടവരിൽ ഒരാൾ പുരുഷൻ; അന്വേഷണം

ചൊവ്വാഴ്ച ഉച്ചയോടെയാണ് ഓഫീസിനകത്ത് തീപ്പിടിത്തം ഉണ്ടായത്. ഓഫീസ് പൂർണമായും കത്തിനശിച്ചു. ഓഫീസ് പ്രവർത്തിക്കുന്ന മുറിക്കുള്ളിൽനിന്ന് പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു. സംഭവം കണ്ട് ഓടികൂടിയ നാട്ടുകാർ അരമണിക്കൂറുകൊണ്ട് തീ കെടുത്തിയെങ്കിലും രണ്ട് പേരും പൂർണമായും വെന്തു മരിച്ച നിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലീസും ഫയർഫോഴ്‌സുമെത്തിയാണ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയത്.

ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞതിനു ശേഷമാണ് വൈഷ്ണയോടൊപ്പം പള്ളിച്ചല്‍ മൊട്ടമൂട് ചെമ്മണ്ണുകുഴി ശിവശക്തിയില്‍ ബിനു കുമാര്‍ താമസം ആരംഭിക്കുന്നത്. എന്നാൽ പതിവായി ബിനു ഉപദ്രവിക്കുന്നതോടെ ഇരുവരും അകന്നുകഴിയുകയായിരുന്നു. സംഭവത്തിൽ നേമം പൊലീസ് കേസെടുത്തു.

പാപ്പനംകോട് ശ്രീരാഗം റോഡിൽ ദിക്കുബലിക്കുളത്തിന് സമീപത്തെ വാടകവീട്ടിലാണ് നാല് വർഷമായി വൈഷ്ണ താമസിക്കുന്നത്. അമ്മയ്ജ്മ് മക്കളും സഹോദരൻ വിഷ്ണുവും ഇതേ വീട്ടിലാണുള്ളത്. ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനിയുടെ ഏജന്റ് ബിമണി നടത്തിയിരുന്ന ഓഫീസാണ് തീപിടുത്തത്തിൽ നശിച്ചത്. ഇവിടെ ഏഴ് വർഷം മുൻപാണ് വൈഷ്ണ ജോലിക്ക് കയറിയത്. രണ്ട് മക്കളുണ്ട്. ആറാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയും അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയും.

Related Stories
Arya Rajendran: ‘ഒരിഞ്ചുപോലും പിന്നോട്ടില്ല’; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആര്യ രാജേന്ദ്രൻ
Payyanur Attack: പയ്യന്നൂരിലും അക്രമം: സ്ഥാനാർഥിയുടെ വീടിന് നേരെ സ്‌ഫോടക വസ്തു ആക്രമണം
Cylinder Blast: തിരുവനന്തപുരത്ത് ഹോട്ടലിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; 3 പേരുടെ നില ഗുരുതരം
Kerala Local Body Election 2025: വി വി രാജേഷ് തിരുവനന്തപുരം മേയറാകും? ശ്രീലേഖയക്ക് മറ്റൊരു പദവി.. തിരുവനന്തപുരത്തെ ബിജെപി നീക്കങ്ങൾ ഇങ്ങനെ
MM Mani: ‘തെറ്റ് പറ്റി, പറഞ്ഞുപോയതാണ്, വേണ്ടിയിരുന്നില്ല’: അധിക്ഷേപ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എംഎം മണി
Railway Update: ക്രിസ്തുമസ്, പുതുവത്സര സ്പെഷ്യൽ ട്രെയിനുകളുമുണ്ട്; പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ