AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

plum cake history: ഒരു കഞ്ഞിയാണ് നമ്മുടെ കേക്കിന്റെ പൂർവ്വികനെന്നു പറഞ്ഞാൽ വിശ്വസിക്കുമോ?

മധ്യകാലഘട്ടത്തിലെ ഇംഗ്ലണ്ടിലാണ് ഈ ചരിത്രം തുടങ്ങുന്നത്. ക്രിസ്മസിന് മുന്നോടിയായുള്ള ഉപവാസ കാലത്തിന് ശേഷം വയറു നിറയെ കഴിക്കാനായി തയ്യാറാക്കിയിരുന്ന ഒരു തരം പ്ലം ചേർത്ത കഞ്ഞിയായിരുന്നു ഇതിന്റെ ആദ്യരൂപം.

plum cake history: ഒരു കഞ്ഞിയാണ് നമ്മുടെ കേക്കിന്റെ പൂർവ്വികനെന്നു പറഞ്ഞാൽ വിശ്വസിക്കുമോ?
Plum Cake Image Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 19 Dec 2025 21:13 PM

ക്രിസ്മസ് എന്നാലുടൻ മലയാളിയുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന രുചിയാണ് പ്ലം കേക്കിന്റേത്. എന്നാൽ നമ്മൾ ഇന്ന് കഴിക്കുന്ന ഈ കേക്കിന് പിന്നിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള രസകരമായ ഒരു പരിണാമ ചരിത്രമുണ്ട്. ഒരു സാധാരണ കഞ്ഞിയിൽ നിന്നാണ് ഇന്നത്തെ പ്ലം കേക്ക് ജനിച്ചതെന്ന കാര്യം പലർക്കും അറിവില്ല.

മധ്യകാലഘട്ടത്തിലെ ഇംഗ്ലണ്ടിലാണ് ഈ ചരിത്രം തുടങ്ങുന്നത്. ക്രിസ്മസിന് മുന്നോടിയായുള്ള ഉപവാസ കാലത്തിന് ശേഷം വയറു നിറയെ കഴിക്കാനായി തയ്യാറാക്കിയിരുന്ന ഒരു തരം പ്ലം ചേർത്ത കഞ്ഞിയായിരുന്നു ഇതിന്റെ ആദ്യരൂപം. ഓട്സ്, ഉണക്കമുന്തിരി, മറ്റ് ഉണങ്ങിയ പഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്തായിരുന്നു ഇത് നിർമ്മിച്ചിരുന്നത്.

പതിനാറാം നൂറ്റാണ്ടായപ്പോഴേക്കും കഞ്ഞിയിലെ ഓട്സിന് പകരം മുട്ടയും വെണ്ണയും മാവും ചേർത്തു തുടങ്ങി. ഇതോടെ ഇതിന് കട്ടിയേറുകയും ‘പ്ലം പുഡിംഗ്’ എന്ന പേരിലേക്ക് മാറുകയും ചെയ്തു. അന്നത്തെ കാലത്ത് ധനികരുടെ വീടുകളിൽ മാത്രമായിരുന്നു ഇത്തരം പരീക്ഷണങ്ങൾ നടന്നിരുന്നത്.

കേക്കിന്റെ ജനനം

 

പതിനെട്ടാം നൂറ്റാണ്ടിലാണ് പുഡിംഗിൽ നിന്ന് കേക്കിലേക്കുള്ള മാറ്റം പൂർണ്ണമായത്. മാവിനൊപ്പം ഉണങ്ങിയ പഴങ്ങളും പഞ്ചസാരയും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് ബേക്ക് ചെയ്തെടുക്കാൻ തുടങ്ങിയതോടെ ആധുനിക പ്ലം കേക്ക് പിറന്നു. ബ്രിട്ടീഷ് കോളനി ഭരണത്തിലൂടെയാണ് ഈ രുചി ലോകമെമ്പാടും പടർന്നത്.

 

കേരളത്തിലെ കേക്ക് വിപ്ലവം

 

കേരളത്തിൽ കേക്കിന്റെ ചരിത്രം തുടങ്ങുന്നത് തലശ്ശേരിയിൽ നിന്നാണ്. 1883-ൽ മമ്പള്ളി ബാപ്പുവാണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ പ്ലം കേക്ക് നിർമ്മിച്ചത്. ഒരു ബ്രിട്ടീഷുകാരൻ നൽകിയ കേക്കിന്റെ രുചിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രാദേശിക ചേരുവകൾ ചേർത്ത് ബാപ്പു തയ്യാറാക്കിയ ആ കേക്ക് ഇന്നും കേരളത്തിലെ ക്രിസ്മസ് ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമാണ്.

പേര് പ്ലം കേക്ക് എന്നാണെങ്കിലും ഇതിൽ യഥാർത്ഥത്തിൽ ‘പ്ലം’ പഴം ചേർക്കാറില്ല എന്നതാണ് കൗതുകകരമായ വസ്തുത. പണ്ട് കാലത്ത് ഉണക്കമുന്തിരികളെ വിളിച്ചിരുന്ന പേരായിരുന്നു പ്ലം എന്നത്. മാസങ്ങളോളം വീഞ്ഞിലോ മറ്റോ കുതിർത്തുവെച്ച ഉണങ്ങിയ പഴങ്ങളാണ് പ്ലം കേക്കിന് അതിന്റെ തനത് രുചി നൽകുന്നത്.