UAE Early Warning System: രാത്രിയും പകലും മൊബൈലിൽ അലർട്ടുകളോ? യുഎഇ ഏർലി വാണിംഗ് സിസ്റ്റത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

How UAE Early Warning System works : നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ (N C E M A) നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അത്യാധുനിക സംവിധാനമാണിത്. യുദ്ധസാഹചര്യങ്ങൾ, കനത്ത മഴ, പ്രളയം തുടങ്ങിയ അടിയന്തര ഘട്ടങ്ങളിൽ ജനങ്ങളെ മുൻകൂട്ടി അറിയിക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശിക്കാനുമാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്.

UAE Early Warning System: രാത്രിയും പകലും മൊബൈലിൽ അലർട്ടുകളോ?  യുഎഇ ഏർലി വാണിംഗ് സിസ്റ്റത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പ്രതീകാത്മക ചിത്രം

Updated On: 

06 May 2026 | 03:06 PM

ദുബായ്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഎഇയിലെ താമസക്കാരുടെ മൊബൈൽ ഫോണുകളിൽ മുഴങ്ങുന്ന അടിയന്തര മുന്നറിയിപ്പ് സന്ദേശങ്ങൾ പലരിലും ആശങ്കയുണ്ടാക്കുന്നുണ്ട്. മേഖലയിലെ പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധ സംവിധാനം നേരിടുമ്പോഴാണ് പ്രധാനമായും ഇത്തരം സന്ദേശങ്ങൾ വരുന്നത്. എന്താണ് ഈ ഏർലി വാണിംഗ് സിസ്റ്റം എന്നും ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും പരിശോധിക്കാം.

എന്താണ് ഏർലി വാണിംഗ് സിസ്റ്റം?

നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ (N C E M A) നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അത്യാധുനിക സംവിധാനമാണിത്. യുദ്ധസാഹചര്യങ്ങൾ, കനത്ത മഴ, പ്രളയം തുടങ്ങിയ അടിയന്തര ഘട്ടങ്ങളിൽ ജനങ്ങളെ മുൻകൂട്ടി അറിയിക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശിക്കാനുമാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്.

എന്തുകൊണ്ട് സന്ദേശങ്ങൾ ചിലർക്ക് മാത്രം ലഭിക്കുന്നു?

പലപ്പോഴും ഒരേ നഗരത്തിലുള്ള എല്ലാവർക്കും ഈ അലേർട്ടുകൾ ലഭിക്കണമെന്നില്ല. ഇതിന്റെ പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ ഉള്ളവർക്ക് മാത്രമാണ് സന്ദേശം അയക്കുന്നത്. ഒരു പ്രത്യേക മേഖലയിൽ പ്രതിരോധ നടപടികൾ നടക്കുകയാണെങ്കിൽ ആ പരിധിയിലുള്ള ടവറുകൾക്ക് കീഴിലുള്ള ഫോണുകളിൽ മാത്രമേ മുന്നറിയിപ്പ് ലഭിക്കൂ.

Also Read: Iran War: യുഎഇയില്‍ വീണ്ടും മിസൈലാക്രമണം; എണ്ണ പ്ലാന്റില്‍ തീപിടുത്തം

സെല്ലുലാർ ബ്രോഡ്കാസ്റ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സന്ദേശങ്ങൾ കൈമാറുന്നത്. താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ സന്ദേശം ലഭിക്കുമെങ്കിലും, ടവറുകളുടെ സിഗ്നൽ പരിധിക്ക് പുറത്താണെങ്കിൽ അലേർട്ട് ലഭിക്കില്ല. സാധാരണഗതിയിൽ ഫോണുകളിൽ ഈ സംവിധാനം ‘ഡിഫോൾട്ട്’ ആയി ഓൺ ആയിരിക്കും. എങ്കിലും ചില ഫോണുകളിലെ സെറ്റിങ്‌സ് ഇതിനെ ബാധിച്ചേക്കാം.

മുന്നറിയിപ്പ് ശബ്ദങ്ങളിലെ മാറ്റം

സമയത്തിനനുസരിച്ച് അലേർട്ട് ശബ്ദങ്ങളിൽ വ്യത്യാസമുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കുന്നു:

  • രാവിലെ 9:00 മുതൽ രാത്രി 10:30 വരെ: ഉച്ചത്തിലുള്ള പ്രത്യേക ടോണോട് കൂടിയ അലേർട്ട്.
  • രാത്രി 10:30 മുതൽ രാവിലെ 9:00 വരെ: സാധാരണ സന്ദേശങ്ങളുടെ ടോണിലായിരിക്കും മുന്നറിയിപ്പ് നൽകുക.

ആരൊക്കെയാണ് ഈ സന്ദേശങ്ങൾ അയക്കുന്നത്?

ഗവൺമെന്റ് അംഗീകൃത ഏജൻസികൾക്ക് മാത്രമേ ഈ സന്ദേശങ്ങൾ അയക്കാൻ അധികാരമുള്ളൂ. NCEMA (ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി), ആഭ്യന്തര മന്ത്രാലയം (MOI), ദുബായ്, അബുദാബി തുടങ്ങിയ എമിറേറ്റുകളിലെ പോലീസ് വിഭാഗങ്ങൾ, ആരോഗ്യ മന്ത്രാലയം (MOHAP) എന്നിവർക്കാണ് സന്ദേശം അയക്കാൻ അധികാരം ഉള്ളത്.

പ്രതിരോധവും സുരക്ഷയും

മിസൈൽ അല്ലെങ്കിൽ യുഎവി (U A V) ഭീഷണികൾ ഉണ്ടാകുമ്പോൾ പ്രതിരോധ മന്ത്രാലയം അത് സ്ഥിരീകരിക്കുകയും ഉടൻ തന്നെ താമസക്കാർക്ക് സുരക്ഷിതമായ ഇടങ്ങളിൽ തുടരുക എന്ന നിർദ്ദേശം നൽകുകയും ചെയ്യുന്നു. ഭീഷണി ഒഴിഞ്ഞാൽ ഉടൻ തന്നെ സ്ഥിതിഗതികൾ ശാന്തമായെന്ന സന്ദേശവും ഇതേ സംവിധാനത്തിലൂടെ ലഭിക്കും.

മിസൈൽ ഭീഷണികൾക്ക് പുറമെ, അതിശക്തമായ മഴ, വാദികളിലെ വെള്ളപ്പൊക്കം എന്നിവയുണ്ടാകുമ്പോഴും ജനങ്ങളെ ബോധവൽക്കരിക്കാൻ 2017-ൽ നിലവിൽ വന്ന ഈ സംവിധാനം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സന്ദേശങ്ങൾ ലഭിക്കുമ്പോൾ പരിഭ്രാന്തരാകാതെ ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കുകയാണ് വേണ്ടതെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

English Summary

The UAE’s Early Warning System uses cellular broadcast technology to send targeted emergency alerts to mobile devices in specific geographic areas during defense operations or extreme weather. These notifications, which feature different alert tones based on the time of day, are issued only by authorized government entities to ensure public safety and national preparedness.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്