UN warns on Gaza: മരണത്തിന് മുമ്പിൽ, അടുത്ത 48 മണിക്കൂറിനുള്ളിൽ ഗാസയിൽ 14,000 കുഞ്ഞുങ്ങൾ മരിക്കാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ

UN warns on Gaza: പതിനൊന്ന് ആഴ്ചയായി ​ഗാസയിലേക്കുള്ള സഹായത്തിന് ഏർപ്പെടുത്തിയിരുന്ന ഉപരോധത്തിന് കഴിഞ്ഞ ഞായറാഴ്ചയാണ് ഇസ്രായേൽ ഇളവ് വരുത്തിയത്. ഇളവ് നൽകിയെങ്കിലും പരിമിതമായ സഹായം മാത്രമാണ് അനുവദിക്കുന്നത്.

UN warns on Gaza: മരണത്തിന് മുമ്പിൽ, അടുത്ത 48 മണിക്കൂറിനുള്ളിൽ ഗാസയിൽ 14,000 കുഞ്ഞുങ്ങൾ മരിക്കാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ
Updated On: 

21 May 2025 | 12:57 PM

യുദ്ധക്കെടുതിയിൽ തകർന്ന പ്രദേശത്തേക്ക് കൂടുതൽ സഹായം എത്തിയില്ലെങ്കിൽ ഗാസയിൽ 48 മണിക്കൂറിനുള്ളിൽ 14,000 കുഞ്ഞുങ്ങൾ മരിക്കുമെന്ന് ഐക്യരാഷ്ട്രസഭ. യുഎൻ മാനുഷിക സഹായവിഭാ​ഗം മേധാവി ടോം ഫ്ലെച്ചർ ആണ് മുന്നറിയിപ്പ് നൽകിയത്.

പതിനൊന്ന് ആഴ്ചയായി ​ഗാസയിലേക്കുള്ള സഹായത്തിന് ഏർപ്പെടുത്തിയിരുന്ന ഉപരോധത്തിന് കഴിഞ്ഞ ഞായറാഴ്ചയാണ് ഇസ്രായേൽ ഇളവ് വരുത്തിയത്. ഇളവ് നൽകിയെങ്കിലും പരിമിതമായ സഹായം മാത്രമാണ് അനുവദിക്കുന്നത്. കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണം ഉൾപ്പെടെയുള്ള
അടിയന്തര സാധനങ്ങൾ വഹിച്ചുകൊണ്ടുള്ള അഞ്ച് ട്രക്കുകൾ മാത്രമാണ് തിങ്കളാഴ്ച ഗാസയിലേക്ക് പ്രവേശിപ്പിച്ചത്. ഇത് സമുദ്രത്തിലെ ഒരു തുള്ളി എന്ന പോൽ മാത്രമാണെന്നും ഇനിയും നിരവധി ജനങ്ങൾ ​ഗാസയിൽ സഹായത്തിനായി കേഴുകയാണെന്നും ടോം ഫ്ലെച്ചർ പറഞ്ഞു.

എത്രയും വേ​ഗം സഹായം ലഭ്യമാക്കിയില്ലെങ്കിൽ 14,000ഓളം കുഞ്ഞുങ്ങൾ മരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നൽകി. കണക്കുകൾ പ്രകാരം ഭൂരിഭാ​ഗം കുട്ടികളും പോഷകാഹാരക്കുറവ് അനുഭവിക്കുകയാണ്. കുട്ടികൾക്കുള്ള ഭക്ഷണവും പോഷകാഹാരവും നിറച്ച 100 ട്രക്കുകൾ കൂടി ഇന്ന് ഗാസയിലേക്ക് എത്തിക്കാൻ ഐക്യരാഷ്ട്രസഭ പദ്ധതിയിടുന്നതായി ടോം ഫ്ലെച്ചർ അറിയിച്ചു. എന്നാൽ യാത്രയിൽ ഇസ്രായേലിന്റെ ഭാ​ഗത്ത് നിന്ന് വലിയ അപകടസാധ്യതകൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാസയിലെ ഇസ്രായേലിന്റെ അതിക്രൂരമായ നടപടികളെ അപലപിച്ച് ബ്രിട്ടൻ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങളുടെ നേതാക്കൾ രം​ഗത്തെത്തിയിരുന്നു. മാനുഷിക സഹായത്തിനുള്ള നിയന്ത്രണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ സംയുക്ത നടപടിയെടുക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. ഗാസയിലേക്കുള്ള സഹായം തടഞ്ഞതിനെയും പാലസ്തീനികളെ കൂട്ടത്തോടെ കുടിയിറക്കുമെന്ന് നെതന്യാഹു സർക്കാരിന്റെ ഭീഷണിയേയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർ സംയുക്ത പ്രസ്താവനയിൽ വിമർശിച്ചു.

യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, ശരാശരി 500 സഹായ ട്രക്കുകളാണ് ഗാസയിൽ ദിവസവും പ്രവേശിച്ചിരുന്നത്. എന്നാൽ 2023 ഒക്ടോബർ 7 ന് ഹമാസ് ഇസ്രായേലിനെതിരെ ആക്രമണം അഴിച്ചുവിട്ടതോടെ സ്ഥിതി മാറി. ഹമാസ് ആക്രമണത്തിന് മറുപടിയായി ഇസ്രായേൽ ഗാസയിൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തി, മാനുഷിക സഹായം ഉൾപ്പെടെ എല്ലാ സാധനങ്ങളുടെയും പ്രവേശനം ഉടനടി നിർത്തിവയ്ക്കുകയായിരുന്നു.

Follow Us
Related Stories
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
Elon Musk: ചരിത്രത്തിലാദ്യം! സ്‌പേസ് എക്‌സ് ഓഹരികൾ കുതിച്ചുയർന്നു, എലോൺ മസ്‌ക് ലോകത്തിലെ ആദ്യ ‘ട്രില്യണയർ’
UAE Labour Law: വാക്കാൽ മാത്രമുള്ള പിരിച്ചുവിടലിന് നിയമസാധുതയില്ല… യുഎഇയിൽ ജോലി ചെയ്യുന്നവർ അറിയേണ്ട നിയമം
UAE Passport and Visa Services: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഇനി അൽ ഹിന്ദ് വഴി; ജൂലൈ 1 മുതൽ പുതിയ മാറ്റം
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്