Kerala Midday Meal: പുതുക്കിയ ഉച്ചഭക്ഷണമെനുവിന്റെ ഫണ്ട് അധ്യാപകരുടെ കീശയിൽ നിന്നോ? മന്ത്രിയുടെ പ്രസ്ഥാവന ചർച്ചയാകുന്നു
Kerala midday meal new list fund issue: ജോലിചെയ്ത് നേടുന്ന ശമ്പളം എന്ത് ചെയ്യണമെന്ന് പ്രഥമ അധ്യാപകർക്ക് നന്നായി അറിയാം എന്ന് അതിനു മന്ത്രിയുടെ ഉപദേശം വേണ്ടെന്ന് പ്രഥമ അധ്യാപക സംഘടന തുറന്നടിച്ചു.

School Midday Meal
കൊച്ചി: സ്കൂളിൽ ഉച്ചഭക്ഷണത്തിന്റെ മെനു ഏറെ ചർച്ച ചെയ്യപ്പെട്ടതിനു ശേഷം അത് എങ്ങനെ കുട്ടികളിലേക്ക് എത്തിക്കും എന്ന വിഷയം ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതിയ മെനു അനുസരിച്ചുള്ള ഉച്ചഭക്ഷണം കുട്ടികൾക്ക് നൽകാനുള്ള ഫണ്ട് തികയില്ല എന്ന് അധ്യാപക സംഘടനയും ഹെഡ്മാസ്റ്റർമാരും രക്ഷിതാക്കളുടെ കൂട്ടായ്മയും പറഞ്ഞത് അനുസരിച്ച് വലിയ ചർച്ചകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
ഇതിനിടെ മന്ത്രി പെൺകുട്ടിയുടെ പ്രസ്താവനയും വിവാദം സൃഷ്ടിക്കുന്നു. സ്കൂൾ ഉച്ചഭക്ഷണം നൽകിയതിനാൽ അധ്യാപകർ ആരും ദരിദ്രരായിട്ടില്ല അതിനൊക്കെയാണ് അവർക്ക് ശമ്പളം നൽകുന്നത്. നമ്മൾ കടയിൽ നിന്ന് സാധനം കടം വാങ്ങാറില്ലേ അതുപോലെ പ്രഥമാധ്യാപകർക്കും കടം വാങ്ങേണ്ടി വന്നിട്ടുണ്ടാവാം എന്ന് കോഴിക്കോട്ടെ പത്രസമ്മേളനത്തിൽ മന്ത്രി പറഞ്ഞിരുന്നു.
ജോലിചെയ്ത് നേടുന്ന ശമ്പളം എന്ത് ചെയ്യണമെന്ന് പ്രഥമ അധ്യാപകർക്ക് നന്നായി അറിയാം എന്ന് അതിനു മന്ത്രിയുടെ ഉപദേശം വേണ്ടെന്ന് പ്രഥമ അധ്യാപക സംഘടന തുറന്നടിച്ചു. സ്കൂൾ ഉച്ചഭക്ഷണം വിതരണം എന്നത് അധ്യാപകരുടെ മാത്രം ബാധ്യതയല്ല സർക്കാരിന്റെ കൂടിയാണ് എന്നും പ്രഥമ അധ്യാപക സംഘടനയായ കെ പി പി എച്ച് എ ഓർമിപ്പിച്ചു. ഇത് പ്രഥമ അധ്യാപകരുടെ ബാധ്യത അല്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുള്ളതാണ്. ജോലി ചെയ്യുന്നവന്റെ അവകാശമാണ് ശമ്പളം എന്ന് തിരിച്ചറിവ് പോലും മന്ത്രിക്കില്ലെന്ന് കെ പി എസ് ടി എ സംസ്ഥാന പ്രസിഡന്റ് തുറന്നടിച്ചു.
പ്രശ്നം അധ്യാപകർക്ക്
ഉച്ചഭക്ഷണ പദ്ധതിയുടെ പുതുക്കിയ മെനു ദുരിതത്തിലാക്കിയത് പ്രഥമ അധ്യാപകരെയാണ്. വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി, പായസം എന്നിവ ഉൾപ്പെടുത്തിയ പുതിയ മെനു അനുസരിച്ച് ഭക്ഷണം എത്തിക്കേണ്ടത് ഇവരുടെ മാത്രം ഉത്തരവാദിത്വമായി ചുരുങ്ങുമോ എന്ന ആശങ്കയിലാണ്. നിലവിലുള്ള ഫണ്ടിന്റെ പരിധിയിൽ നിന്നുകൊണ്ട് ഇത് നടപ്പാക്കണം എന്ന് സർക്കാർ ഉത്തരവ് ആശങ്ക ഉയർത്തുന്നു.
ശമ്പളത്തിൽ നിന്ന് ഉച്ചഭക്ഷണത്തിനുള്ള പണം നൽകാൻ ആവില്ല എന്നാണ് പ്രഥമ അധ്യാപകർ പറയുന്നത്. ഇതിനുവേണ്ടി നാട്ടുകാരോട് ചോദിക്കുന്നതും ശരിയല്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പൂർവ്വ വിദ്യാർത്ഥികൾ പിടിഎ പൊതുസമൂഹം എന്നിവരുടെ സഹായം തേടാമെന്ന് പറയുന്നവരുമുണ്ട്. എന്തായാലും ഈ വിഷയം അധ്യാപകർക്കിടയിലും വലിയ ആശങ്കകളും ചർച്ചകൾക്കും വഴി വച്ചിട്ടുണ്ട്