Delhi Man Electrocution Death: ഭർത്താവിനെ ഷോക്കടിപ്പിച്ചു കൊന്നു; സഹായിച്ചത് കാമുകൻ; ഒടുവിൽ സഹോദരന്റെ സംശയത്തിൽ കുടുങ്ങി

Delhi Man Electrocution Death Case Updates: കരണിന്റെ ഭാര്യ സുസ്മിതയും ബന്ധുവായ രാഹുലും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവർക്കും ഒരുമിച്ച് ജീവിക്കാൻ വേണ്ടിയാണ് ഭർത്താവിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ.

Delhi Man Electrocution Death: ഭർത്താവിനെ ഷോക്കടിപ്പിച്ചു കൊന്നു; സഹായിച്ചത് കാമുകൻ; ഒടുവിൽ സഹോദരന്റെ സംശയത്തിൽ കുടുങ്ങി

സുസ്മിതയും രാഹുലും, സുസ്‌മിതയും കരണും

Updated On: 

24 Jul 2025 | 02:23 PM

ന്യൂഡൽഹി: ഡൽഹിയിൽ ഷോക്കേറ്റു മരിച്ച 36കാരന്റെ മരണത്തിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് വൈദ്യുതാഘാതമേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ ഇരുവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.

ജൂലൈ 12നായിരുന്നു ഷോക്കേറ്റ് കരൺ ദേവ് മരിച്ചത്. ഇയാളെ ആശുപത്രിയിൽ എത്തിച്ചത് ഭാര്യ സുസ്മിതയാണ്. വൈദ്യുതാഘാതം ഏറ്റെന്നായിരുന്നു ഡോക്ടറോട് ഇവർ പറഞ്ഞത്. മരണം സ്ഥിരീകരിച്ചതോടെ അപകടമരണമാണെന്നും പോസ്റ്റുമോർട്ടം വേണ്ടെന്നും കുടുംബം അറിയിച്ചു. ഭാര്യയും ഇക്കാര്യത്തിൽ നിർബന്ധം പിടിച്ചിരുന്നു.

എന്നാൽ, മരണപ്പെട്ട കരൺ ദേവിന്റെ പ്രായവും മരണസാഹചര്യവും ഉൾപ്പടെ കണക്കിലെടുത്ത് ഡൽഹി പോലീസ് പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് വ്യക്തമാക്കി. കരൺ ദേവിന്റെ ബന്ധുവായ രാഹുലും ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നു. ഇയാളും പോസ്റ്റ്മോർട്ടത്തെ ശക്തമായി എതിർത്തിരുന്നു.

ഒടുവിൽ, കരൺ ദേവിന്റെ സഹോദരൻ കുണാലിന് ഉണ്ടായ സംശയമാണ് കേസിൽ വഴിത്തിരിവായത്. മൂന്ന് ദിവസങ്ങൾക്ക് ശേഷം സഹോദരന്റെ ഭാര്യയും ബന്ധുവായ രാഹുലും ചേർന്നാണ് സഹോദരനെ കൊലപ്പെടുത്തിയതെന്ന് സംശയമുള്ളതായി ചൂണ്ടിക്കാണിച്ച് കുണാൽ പോലീസിൽ പരാതി നൽകി. ഇവരുടെ ഇൻസ്റ്റാഗ്രാം ചാറ്റ് ഉൾപ്പടെ തെളിവായി ഹാജരാക്കുകയും ചെയ്തു. ഇതിൽ നിന്നും ഭർത്താവിനെ എങ്ങനെ കൊലപ്പെടുത്താം എന്നതടക്കം ഇവർ ചർച്ച ചെയ്തതായി പോലീസ് കണ്ടെത്തി.

കരണിന്റെ ഭാര്യ സുസ്മിതയും ബന്ധുവായ രാഹുലും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവർക്കും ഒരുമിച്ച് ജീവിക്കാൻ വേണ്ടിയാണ് ഭർത്താവിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. ഇതിനായി കൃത്യമായ ആസൂത്രണം ഇവർ നടത്തിയിരുന്നു. കൊലപ്പെടുത്താൻ ആദ്യം ഉപയോഗിച്ച ഉറക്കഗുളിക സംബന്ധിച്ച വിവരങ്ങൾ ഇവർ തിരഞ്ഞത് ഗൂഗിളിലാണ്.

ALSO READ: പിണങ്ങിപോയ ഭാര്യ തിരികെ വരാൻ അഞ്ച് വയസുകാരനെ നരബലി നൽകി; അമ്മാവനും മന്ത്രവാദിയും അറസ്റ്റിൽ

കരണിന് ഇവർ അത്താഴത്തിൽ 15 ഉറക്ക ഗുളികകളാണ് ചേർത്തുനൽകിയത്. ശേഷം കരൺ അബോധാവസ്ഥയിലാകുന്നതുവരെ ഇവർ കാത്തിരുന്നു. അമിതമായി ഉറക്കഗുളിക കഴിച്ചാൽ എത്ര സമയത്തിനുള്ളിൽ മരണം സംഭവിക്കുമെന്നത് ഉൾപ്പടെ ഇവർ ഗൂഗിളിൽ തിരഞ്ഞ് കണ്ടെത്തിയിരുന്നെങ്കിലും, സമയമേറെയായിട്ടും കരൺ മരിച്ചില്ല. ഇതോടെ ഇരുവരും ചേർന്ന് ചർച്ച ചെയ്ത അപകടമരണമെന്ന് വരുത്തിത്തീർക്കുന്നതിനായി വൈദ്യുതാഘാതം ഏൽപ്പിക്കുകയായിരുന്നു.

സഹോദരന്റ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ സുസ്‌മിത കുറ്റം സമ്മതിച്ചു. കാമുകനായ ബന്ധുവിനൊപ്പം ചേർന്ന് താൻ ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അവർ പോലീസിന് മൊഴി നൽകി. കേസിൽ വിശദമായ അന്വേഷണം നടത്തി വരികയാണ് പോലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി പുറത്തുവരുന്നതോടെ സംഭവത്തിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്ന് പോലീസ് അറിയിച്ചു.

Follow Us
Related Stories
Indigo Liquor Bottle Case : ബാഗേജ്ജിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടി; ഇൻഡിഗോയ്ക്ക് 60,000 രൂപ പിഴ
പരീക്ഷാ ക്രമക്കേട് തടയുന്ന ബിൽ ലോക്സഭയിൽ പാസായി; പ്രതിപക്ഷ ഭേദഗതികൾ വോട്ടിനിട്ട് തള്ളി
Chennai Metro: പൂർത്തിയാകാൻ 6 സ്റ്റേഷനുകൾ കൂടി; പൂനമല്ലി-വടപളനി മെട്രോ ഉടനില്ല!
PM Modi: മന്ത്രാലയങ്ങളിൽ ‘ടീം വർക്ക്’ വേണം, സൈബർ സുരക്ഷ ഉറപ്പാക്കണം; കേന്ദ്ര സെക്രട്ടറിമാരുമായി പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം
‘അമ്മായിയമ്മ ദോശയുണ്ടാക്കാൻ പറഞ്ഞൂ എന്നത് ക്രൂരതയായി കണക്കാക്കാമോ?’; യുവതിയുടെ പരാതിയിൽ കർണാടക ഹൈക്കോടതി
പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിന് കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം; മെറ്റയെ വിളിപ്പിച്ച് ഐടി മന്ത്രാലയം
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി