Dharmasthala: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറമെ പുരുഷന്മാരെയും കുഴിച്ചിട്ടു; എസ്‌ഐടിക്ക് ശുചീകരണ തൊഴിലാളി മൊഴി നല്‍കി

Dharmasthala Karnataka Case Updates: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറമെ പുരുഷന്മാരെയും ധര്‍മസ്ഥലയില്‍ കുഴിച്ചിട്ടുണ്ടെന്ന് മുന്‍ ക്ഷേത്ര ശുചീകരണ തൊഴിലാളി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. കൂടാതെ ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലെ വനപ്രദേശത്തും മൃതദേഹങ്ങള്‍ കുഴിച്ചിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു.

Dharmasthala: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറമെ പുരുഷന്മാരെയും കുഴിച്ചിട്ടു; എസ്‌ഐടിക്ക് ശുചീകരണ തൊഴിലാളി മൊഴി നല്‍കി

പ്രതീകാത്മക ചിത്രം

Updated On: 

27 Jul 2025 | 02:35 PM

മംഗളൂരു: ധര്‍മസ്ഥലയില്‍ നടന്ന കൂട്ടക്കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) മൊഴി നല്‍കി ശുചീകരണ തൊഴിലാളി. കേസിലെ പരാതിക്കാരനായ തൊഴിലാളിയെ അന്വേഷണ സംഘത്തലവന്‍ ജിതേന്ദ്ര കുമാര്‍ ദയാമയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറമെ പുരുഷന്മാരെയും ധര്‍മസ്ഥലയില്‍ കുഴിച്ചിട്ടുണ്ടെന്ന് മുന്‍ ക്ഷേത്ര ശുചീകരണ തൊഴിലാളി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. കൂടാതെ ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലെ വനപ്രദേശത്തും മൃതദേഹങ്ങള്‍ കുഴിച്ചിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു.

ഇയാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രത്തിന് സമീപത്തെ വനത്തില്‍ അന്വേഷണ സംഘം പരിശോധന നടത്തും. 1994 മുതല്‍ 2014 വരെയുള്ള കാലയളവില്‍ നൂറിലേറെ മൃതദേഹങ്ങള്‍ താന്‍ കുഴിച്ചിട്ടുണ്ടെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്.

അതേസമയം, ധര്‍മസ്ഥലയില്‍ 2003ല്‍ കാണാതായ അനന്യ ഭട്ട് തിരോധാന കേസും അന്വേഷണ സംഘം അന്വേഷിക്കും. പലരുടെയും ഭീഷണികള്‍ക്ക് വഴങ്ങിയാണ് താന്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടതെന്ന് തൊഴിലാഴി പറഞ്ഞിരുന്നു. കാടിനുള്ളില്‍ കുഴിയെടുക്കാന്‍ മാനേജര്‍മാര്‍ ആവശ്യപ്പെടും. ശേഷം മൃതദേഹം അങ്ങോട്ട് എത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also Read: Dharmasthala: എന്താണ് യഥാര്‍ഥത്തില്‍ ധര്‍മ്മസ്ഥലയില്‍ സംഭവിച്ചത്? പിന്നിലാര്?

വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ആളുകളുടെ മൃതദേഹങ്ങള്‍ വസ്ത്രങ്ങളിലാതെ കുഴിച്ചുമൂടിയിട്ടുണ്ട്. ലോഡ്ജില്‍ നിന്ന് കൊല്ലപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ ഉള്‍പ്പെടെ കാട്ടില്‍ കുഴിച്ചിട്ടു. സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും കാട്ടില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും തൊഴിലാളി കൂട്ടിച്ചേര്‍ത്തു.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ