Pakistan Shelling: ഷെല്ലാക്രമണം തുടര്‍ന്ന് പാകിസ്ഥാന്‍; 15 സാധാരണക്കാര്‍ കൊല്ലപ്പെട്ടു, 43 പേര്‍ക്ക് പരിക്ക്

Pakistan Shelling Kills 15 Civilians: ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് പാക് സൈനികരും കൊല്ലപ്പെട്ടു. ഷെല്ലാക്രമണം അതിര്‍ത്തിയില്‍ കനത്ത നാശനഷ്ടം വിതയ്ക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീടുകള്‍, കടകള്‍, വാഹനങ്ങള്‍ തുടങ്ങിയ ആക്രമണത്തില്‍ തകര്‍ന്നു.

Pakistan Shelling: ഷെല്ലാക്രമണം തുടര്‍ന്ന് പാകിസ്ഥാന്‍; 15 സാധാരണക്കാര്‍ കൊല്ലപ്പെട്ടു, 43 പേര്‍ക്ക് പരിക്ക്

പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ തകര്‍ന്ന കെട്ടിടം

Updated On: 

07 May 2025 | 07:50 PM

ശ്രീനഗര്‍: ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്ഥാന്‍ ആരംഭിച്ച ഷെല്ലാക്രണം തുടരുന്നു. പതിനഞ്ച് പേര്‍ക്കാണ് ആക്രമണത്തില്‍ ഇതുവരെ ജീവന്‍ നഷ്ടമായത്. മരണപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. 43 പേര്‍ക്ക് പരിക്കേറ്റു. 2 സിആര്‍പിഎഫ് ജവന്മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് പാക് സൈനികരും കൊല്ലപ്പെട്ടു. ഷെല്ലാക്രമണം അതിര്‍ത്തിയില്‍ കനത്ത നാശനഷ്ടം വിതയ്ക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീടുകള്‍, കടകള്‍, വാഹനങ്ങള്‍ തുടങ്ങിയ ആക്രമണത്തില്‍ തകര്‍ന്നു.

പൂഞ്ചിലും താങ്ധറിലും താമസിക്കുന്ന സാധാരണക്കാര്‍ക്ക് നേരെയാണ് പാകിസ്ഥാന്‍ ആക്രമണം നടത്തുന്നത്. ജമ്മുവിലെ രജൗരിയിലും കുപ്വാര, ഉറി, കര്‍ണ്ണ തുടങ്ങിയ മേഖലകളിലും ആക്രമണമുണ്ടാകുന്നുണ്ട്. പൂഞ്ചിലാണ് കനത്ത നാശനഷ്ടം സംഭവിച്ചത്.

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ മെയ് 7ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പാകിസ്ഥാന്‍ ആക്രമണം ആരംഭിച്ചത്. സ്‌ഫോടന ശബ്ദം കേട്ട് ജനങ്ങള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ഇന്ത്യയില്‍ പാകിസ്ഥാന്‍ സാധാരണക്കാര്‍ക്ക് നേരെ ആക്രമണം ശക്തമാക്കിയിരിക്കുമ്പോള്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനിലെ സാധാരണക്കാര്‍ കൊല്ലപ്പെട്ടട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. കൃത്യതയോടെയാണ് സൈന്യം ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Also Read: Operation Sindoor: പ്രത്യാക്രമണം കൃത്യമായ ശ്രദ്ധയോടെ; ഓപ്പറേഷന്‍ സിന്ദൂറില്‍ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിരോധമന്ത്രി

ഇന്ത്യയ്‌ക്കെതിരെ നടന്ന ആക്രമണത്തിന് മറുപടി നല്‍കിയെന്നും ഇന്ത്യ ലക്ഷ്യമിട്ടത് നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ശക്തമായി പ്രതികരിക്കാന്‍ പാകിസ്ഥാന് അവകാശമുണ്ടെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അറിയിച്ചു.

Follow Us
Related Stories
Namma Metro: നമ്മ മെട്രോ റെഡ് ലൈനില്‍ സ്‌റ്റേഷനുകള്‍ കുറവ്; വെറ്ററിനറി കോളേജില്‍ ട്രെയിന്‍ നിര്‍ത്തില്ല
Tiruchirappalli Farmers Gather: തിരുച്ചിറപ്പള്ളിയിൽ പതിനായിരക്കണക്കിന് കർഷകരുടെ മഹാസംഗമം; നാളേയ്ക്കുള്ള നേർക്കാഴ്ച
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം
Bengaluru Vande Bharat: ബെംഗളൂരു-മംഗലാപുരം-ചെന്നൈ യാത്രകള്‍ വേണ്ട; ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം