Nipah Outbreak Kerala: നിപയെപ്പറ്റി തോന്നിയത് പറഞ്ഞു നടക്കരുതേ… വ്യാജപ്രചരണത്തിന് കേസെടുക്കും

Cases will be filed for false propaganda: കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുന്ന പാലക്കാട് സ്വദേശിനിയായ യുവതിയുടെ നില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ യുവതിയുമായി സമ്പർക്കത്തിൽ വന്ന 173 പേരുടെ പട്ടിക തയ്യാറാക്കി.

Nipah Outbreak Kerala:  നിപയെപ്പറ്റി തോന്നിയത് പറഞ്ഞു നടക്കരുതേ... വ്യാജപ്രചരണത്തിന് കേസെടുക്കും

നിപ്പ വൈറസ്

Published: 

07 Jul 2025 | 03:08 PM

കോഴിക്കോട് : നിപ വിഷയത്തിൽ സംസ്ഥാനത്ത് ജാഗ്രത തുടരുന്ന സാഹചര്യത്തിൽ കൂടുതൽ നിർദ്ദേശങ്ങളുമായി അധികൃതർ. വൈറസിനെ പറ്റി വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കാൻ ശ്രമിച്ചാൽ പ്രചാരണം നടത്തുന്നവർക്കെതിരെ കേസെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

നിലവിൽ സംസ്ഥാനത്തെ നിപ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മെഡിക്കൽ കോളേജുകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു.
നിലവിൽ പാലക്കാട് മെഡിക്കൽ കോളേജിൽ ഏഴുപേരും മലപ്പുറത്ത് അഞ്ചുപേരും നിരീക്ഷണത്തിലാണ്.

പനിയുള്ള കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കും. നിപാ സ്ഥിരീകരിച്ച യുവതിയുടെ മൊബൈൽ ടവർ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുന്നുണ്ട്. ഇവർ പോയ മണ്ണാർക്കാട് ക്ലിനിക്കിൽ എത്തിയ ഒരു അന്യസംസ്ഥാനക്കാരനെ കൂടി കണ്ടെത്താൻ ഉണ്ടെന്ന് വീണാ ജോർജ് അറിയിച്ചു.

 

Also Read: Dubai Airport: ദുബായ് വിമാനത്താവളത്തിൽ ഇനി തിരക്കുപിടിച്ച സമയം; അടുത്ത രണ്ടാഴ്ച ട്രാവൽ പ്ലാനുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ

 

സമ്പർക്ക പട്ടികയും പരിശോധനയും

 

കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുന്ന പാലക്കാട് സ്വദേശിനിയായ യുവതിയുടെ നില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ യുവതിയുമായി സമ്പർക്കത്തിൽ വന്ന 173 പേരുടെ പട്ടിക തയ്യാറാക്കി. രണ്ട് ഡോസ് മോണോക്ലോണൽ ആന്റി ബോഡി മരുന്ന് യുവതിക്ക് നൽകിയതായി ആരോഗ്യ മന്ത്രി പറഞ്ഞു. യുവതിയുടെ സമ്പർക്ക പട്ടികയിൽ 100 പേർ പ്രാഥമിക പട്ടികയിലും 52 പേർ ഹൈറിസ്ക് വിഭാഗത്തിലും ആണ് ഉള്ളത്.

ഹൈ റിസ്ക് വിഭാഗത്തിൽ യുവതിയുടെ അടുത്ത ബന്ധുക്കളും ആദ്യഘട്ടത്തിൽ ചികിത്സ നൽകിയ ആരോഗ്യ പ്രവർത്തകരും ആണ് ഉൾപ്പെടുന്നത്. ഈ വിഭാഗത്തിലുള്ള അഞ്ചുപേരുടെ സാമ്പിൾ പരിശോധന ഫലം നെഗറ്റീവ് ആണ് ഇതിൽ നാലുപേരുടെ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് എന്നാണ് അവരുടെ ഫലം ലഭിക്കുക. യുവതിയുടെ മകൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസോലേഷനിൽ കഴിയുകയാണ്.

Follow Us
Related Stories
Kerala Fuel Regulations: എറണാകുളത്ത് ഇന്ധനക്ഷാമമില്ല, കാനുകളിൽ ഇന്ധനം വാങ്ങുന്നവർക്കായി പുതിയ നിയമങ്ങൾ
Thiruvananthapuram News: പ്രണയം നിരസിച്ചതിന് 16കാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം; കഴുത്തിന് ​ഗുരുതര പരിക്ക്
Priyadarshini Project: പ്രിയദർശിനി ഉണ്ടാക്കുന്നത് കനത്ത നഷ്ടം; ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടുന്നില്ല: പരാതിയുമായി സ്വകാര്യ ബസ് ഉടമകൾ
Kerala Lottery Result: സ്ത്രീശക്തിയുടെ സൗഭാ​ഗ്യം ആർക്ക്… ഇന്നത്തെ ലോട്ടറി ഫലമെത്തി
Beef price Increse Kerala: വഴിയിൽ തടയൽ പതിവാകുന്നു, കന്നുകാലി വരവ് പകുതിയായി, കേരളത്തിൽ ബീഫ് വില കുതിച്ചുയരുന്നു
Kerala KSRTC Free Travel: പ്രിയമോടെ പ്രിയദർശിനി! സൗജന്യ യാത്ര ആദ്യ ദിനം പ്രയോജനപ്പെടുത്തിയത് 13 ലക്ഷത്തിലധികം സ്ത്രീകള്‍
മുടിയുടെയും ആരോഗ്യത്തിന് ​ഗ്രാമ്പു മതിയോ?
ഭാരം കുറയും സൗന്ദര്യം കൂടും! റാ​ഗിയുടെ ​ഗുണങ്ങൾ
പാൽ പിരിഞ്ഞാൽ കളയേണ്ട, അടിപൊളി പലഹാരം റെഡിയാക്കാം
അടുക്കളയില്‍ ഈച്ചശല്യമുണ്ടോ? ടെന്‍ഷന്‍ വേണ്ട, വഴിയുണ്ട്‌
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം